യൂത്ത് കോൺഗ്രസ് നേതാക്കളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം
Sunday, September 1, 2024 1:50 AM IST
വെള്ളരിക്കുണ്ട്: യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോമോൻ ജോസിനോടും ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനോടും പോലീസ് അപമര്യാദയായി പെരുമാറിയതായി ആരോപണം. വെള്ളരിക്കുണ്ട് എസ്എച്ച്ഒ ടി.കെ. മുകുന്ദനെതിരെയാണ് നേതാക്കളുടെ പരാതി.

രാജ്മോഹൻ ഉണ്ണിത്താൻ എംപിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കുട്ടത്തിലും വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്‌ വെള്ളരിക്കുണ്ട് സ്റ്റേഷനിൽ എത്തി. പൊതുപ്രവർത്തകരോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസിന്‍റെ നടപടിക്രമങ്ങളോട് പൂർണമായും സഹകരിക്കാൻ പൊതുപ്രവർത്തകരും തയ്യാറാകണമെന്നും ഡിവൈഎസ്പി പറഞ്ഞു.

നേരത്തേയുള്ള ചില രാഷ്ട്രീയ കേസുകളുമായി ബന്ധപ്പെട്ടാണ് മാർട്ടിൻ ജോർജിനെയും മറ്റു ചില കോൺഗ്രസ് പ്രവർത്തകരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എന്നാൽ ഇവർ ഒഴിഞ്ഞുമാറി നില്ക്കുകയായിരുന്നുവെന്നും എസ്എച്ച്ഒ ടി.കെ. മുകുന്ദൻ പറഞ്ഞു.


എന്നാൽ മാർട്ടിൻ ജോർജിന്‍റെ വിഷയം സംസാരിക്കാനായി വിളിച്ച തന്നോട് വളരെ അപമര്യാദയായാണ് എസ്എച്ച്ഒ ഫോണിൽ സംസാരിച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് പറഞ്ഞു.

സ്റ്റേഷൻ പരിധിയിലെ വിവരങ്ങൾ അനേഷിക്കാൻ വിളിക്കുന്ന പൊതുപ്രവർത്തകരോട് പോലീസ് കാണിക്കുന്ന ഇത്തരം സമീപനങ്ങൾ തിരുത്താൻ തയാറാകണമെന്നും ഡിവൈഎസ്പിയുടെ ഭാഗത്തു നിന്നുണ്ടായത് മാന്യമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എം.പി. ജോസഫ്. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രാധാമണി, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗം അലക്സ് നെടിയകാല എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു.