ആംബുലൻസ് വിവാദം അന്വേഷിക്കാൻ പഞ്ചായത്ത് ഉപസമിതി
Sunday, September 1, 2024 1:50 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിന് വാങ്ങി നല്കിയ ആംബുലൻസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളിലുണ്ടായ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ പഞ്ചായത്ത് ഉപസമിതി. വൈസ് പ്രസിഡന്‍റ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ, ഒരു പഞ്ചായത്ത് അംഗം, മൂന്ന് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുക.

കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന ആളിനെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചപ്പോൾ ബാറ്ററി തകരാറാണെന്നു ചൂണ്ടിക്കാട്ടി ഓടിക്കാതിരുന്നത് വിവാദമായിരുന്നു.

ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് പഞ്ചായത്ത് വൻതുക ചെലവാക്കി വാഹനത്തിന്‍റെ അറ്റകുറ്റപണികൾ നടത്തിയത്. അത് കഴിഞ്ഞ് ചിറ്റാരിക്കാലിൽ തിരിച്ചെത്തിച്ച ഉടനെയാണ് ബാറ്ററി തകരാറിലായതെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം.

എന്നാൽ ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പറയുന്നു. സംഭവം ശ്രദ്ധയിൽപെട്ടയുടൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരം പുതിയ ബാറ്ററി വാങ്ങിനല്കി വാഹനം വീണ്ടും പ്രവർത്തനക്ഷമമാക്കി. വകുപ്പുതല ഓഡിറ്റിംഗിൽ ആംബുലൻസ് നടത്തിപ്പിന്‌ പഞ്ചായത്തിന്‍റെ തനതുഫണ്ട് ഉപയോഗിക്കരുതെന്ന് നിർദേശിച്ചിരുന്നു. ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന് വിവിധ പുരസ്കാരങ്ങൾ വഴി ലഭിച്ച 15 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ തനതുഫണ്ടിൽനിന്ന് 1.46 ലക്ഷം രൂപയും വിനിയോഗിച്ചാണ് രണ്ടുവർഷം മുമ്പ് ആംബുലൻസ് വാങ്ങിയത്.


ആംബുലൻസിന്‍റെ തുടർന്നുള്ള നിയന്ത്രണവും ചെലവുകളും കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലായിരിക്കണമെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കാതെ പിന്നീടും ആംബുലൻസിന്‍റെ പേരിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഭീമമായ തുക ചെലവഴിക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം ഇന്ധനച്ചെലവായി മാത്രം 4,39,269 രൂപയാണ് പഞ്ചായത്തിൽനിന്ന് ചെലവഴിച്ചത്. എന്നാൽ വാഹനം ഓടിയത് 33,221 കിലോമീറ്റർ മാത്രമാണ്. ഈ വർഷം ഇതുവരെ 1,78,900 രൂപയ്ക്ക് ഇന്ധനം വാങ്ങിയിട്ടുണ്ട്. എന്നാൽ 12,377 കിലോമീറ്റർ മാത്രമാണ് ഓടിയിട്ടുള്ളത്.

കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് മാസം 15,000 രൂപയും വണ്ടിയോടിച്ച് ലഭിക്കുന്ന തുകയുടെ 10 ശതമാനവുമാണ് ശമ്പളമായി നല്കുക. ഓട്ടം വിളിക്കുന്നവർക്ക് കൃത്യമായി രസീത് നല്കണമെന്നും ഈ തുക ആംബുലൻസിനു വേണ്ടി മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ അടക്കണമെന്നുമായിരുന്നു ധാരണ.

എന്നാൽ രസീത് ബുക്കിൽ ഓട്ടം വിളിച്ചവരുടെ വിലാസം പോലും പൂർണമായി രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കണക്കുകളും വ്യക്തമല്ല.

വാഹനത്തിന്‍റെ അറ്റകുറ്റപണികൾക്കാവശ്യമായ തുക ഈ അക്കൗണ്ടിൽ നിന്ന് ഉപയോഗിക്കണമെന്നായിരുന്നു ധാരണയെങ്കിലും അതിനു പകരം പഞ്ചായത്തിന്‍റെ ഫണ്ടിൽ നിന്നുതന്നെ ഉപയോഗിക്കുകയായിരുന്നു.