ഒറ്റപ്പാലത്തിന്‍റെ കുടിവെള്ള പ്രതിസന്ധിക്കു താത്കാലിക ആശ്വാസം
Wednesday, May 8, 2024 1:33 AM IST
ഒറ്റപ്പാലം: മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിലെ വെള്ളമെത്തിയതോടെ താത്കാലികാശ്വാസം. ഗായത്രിപ്പുഴയിൽ നിന്ന് വെള്ളമെത്തിച്ചതോടെയാണ് ഒറ്റപ്പാലത്തിന്‍റെ കുടിവെള്ള പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായത്. ഭാരതപ്പുഴയിലെ മീറ്റ്ന തടയണ ഭേദപ്പെട്ടനിലയിൽ നിറഞ്ഞതോടെ ജലവിതരണം പൂർണതോതിൽ വീണ്ടും പുനരാരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗായത്രിപ്പുഴയിലെ കൊണ്ടാഴി ഭാഗത്തുനിന്നുള്ള വെള്ളം ചാലെടുത്ത് തടയണയിലേക്ക് എത്തിച്ചത്.

ഇതോടെയാണ് ഒരു മോട്ടോർ ഉപയോഗിച്ചുള്ള പമ്പിംഗ് രണ്ട് മോട്ടോറിലേക്ക്‌ മാറ്റി ജലവിതരണം പുനരാരംഭിച്ചത്. ഒരാഴ്ചത്തേക്ക്‌ വിതരണംചെയ്യാനുള്ള വെള്ളം തടയണയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനീയർ ടി. നാസർ പറഞ്ഞു. മഴകൂടി ലഭിക്കുകയാണെങ്കിൽ പ്രതിസന്ധി ഒഴിവാകുമെന്നും ടി. നാസർ പറഞ്ഞു. ജലക്ഷാമം രൂക്ഷമായതിനുപിന്നാലെ ജലവിതരണത്തിൽ ജല അഥോറിറ്റി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മേഖലകളാക്കി തിരിച്ചായിരുന്നു ജലവിതരണം.

ഇത് തത്കാലത്തേക്ക് മുൻപുണ്ടായിരുന്ന രീതിയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. വേനലിന്‍റെ കാഠിന്യം ക്രമാതീതമായി ഉയർന്നതും സാമൂഹികവിരുദ്ധർ ഷട്ടർതുറന്ന് വെള്ളം ഒഴുക്കിവിട്ടതും കാരണമാണ് മുമ്പെങ്ങുമില്ലാത്തവിധം തടയണ വറ്റിവരളുന്ന തിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെ ഒറ്റപ്പാലത്തേക്കും അമ്പലപ്പാറയിലേക്കുമുള്ള ജലവിതരണത്തിൽ കാര്യമായ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.