ചൂടിനു ശമനമില്ല
Tuesday, May 7, 2024 1:55 AM IST
പാലക്കാട്: ജില്ലയിൽ എട്ടുവരെ ഉയർന്ന താപനില 39 ഡിഗ്രി വരെ (സാധാരണയെക്കാൾ 2-4 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ് ചിത്ര അറിയിച്ചു.

പ്രഫഷണൽ കോളജുകൾ, മെഡിക്കൽ കോളജുകൾ ഉൾപ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങൾ ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ 8 വരെ അടച്ചിടാനും ഓണ്‍ലൈനായി മാത്രം പ്രവർത്തനം നടത്താനുമാണ് നിർദേശം. കായിക പരിപാടികൾ, പരേഡുകൾ എന്നിവ രാവിലെ 11 മുതൽ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.