പെരുമ്പാവൂർ : പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ. ഒരു സ്ത്രീ ആലുവ - പെരുമ്പാവൂർ റോഡിൽ മാറമ്പിള്ളി പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയെന്ന് പ്രദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സ് സംഘം തെരച്ചിൽ നടത്തിയെങ്കിലും ഒഴുക്ക് കൂടുതലായതിനാൽ ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശിനിയായ പതിനെട്ടുകാരിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായതായി പരാതിയുണ്ട്. പാലത്തിൽ നിന്നും യുവതിയുടേത് എന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇവർ തന്നെയാണോ ചാടിയത് എന്ന് ഉറപ്പിക്കാൻ സാധിച്ചട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി വീട്ടിൽനിന്നും പോയത് എന്ന് പറയുന്നു. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്.