വരാപ്പുഴ: പെരിയാറിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ ചിറയ്ക്കകം കളത്തിപ്പറന്പിൽ പരേതനായ ഡെന്നീസിന്‍റെയും സിമിയുടെയും മകൻ പോൾ (17) ആണ് മരിച്ചത്. കൂനമ്മാവ് സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥിയാണ്.

ഇന്നലെ ഉച്ചയ്ക്ക് വരാപ്പുഴ ബസിലിക്ക പള്ളിയുടെ മുന്നിലുള്ള പുഴ കടവിലാണു രണ്ടു കൂട്ടുകാർക്കൊപ്പം പോൾ കുളിക്കാൻ ഇറങ്ങിയത്. നീന്തുന്നതിനിടെ പുഴയിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂട്ടുകാർക്കു നീന്തൽ നല്ല വശമുണ്ടായിരുന്നില്ല. കൂട്ടുകാരുടെ നിലവിളി കേട്ടു എത്തിയ നാട്ടുകാർ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏലൂർ അഗ്നിരക്ഷാ സേനയിലെ സ്കൂബ ടീം എത്തി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറോടെയാണ് കടവിനോടു ചേർന്നുള്ള ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന്.

സഹോദരി: മരിയ. വരാപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.