കൊച്ചി: ജില്ലയില്‍ ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാവിലെ മുതല്‍ മഴ ഒഴിഞ്ഞു നിന്നതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളക്കെട്ട് മാറിത്തുടങ്ങി. നദികളിലെ അപകടകരമായ ജലനിരപ്പും താഴ്ന്നു.

തീരത്ത് കടല്‍ക്ഷോഭത്തിന്‍റെ തീവ്രതയും കുറഞ്ഞിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ കണ്ണമാലി, പുത്തന്‍തോട്, മാനാശേരി, സൗദി, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ദുരിത ബാധിതര്‍ക്കും മഴ മാറി നിന്നത് ആശ്വാസമായി. അതേസമയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടവിട്ട് ചാറ്റല്‍ മഴ തുടരുകയാണ്.

ഇന്നലൈ ആലുവ മേഖലയില്‍ 16 മില്ലി മീറ്റര്‍ മഴയും, കൊച്ചി 12.4 മില്ലിമീറ്റര്‍, കൊച്ചി(സിയാല്‍) 7.8 മില്ലി മീറ്റര്‍, എറണാകുളം സൗത്ത് 26.6 മില്ലീമീറ്റര്‍, പിറവം 10.3 മില്ലി മീറ്റര്‍, പെരുമ്പാവൂര്‍ 3.0 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. മഴയിലും കാറ്റിലുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 230 വീടുകള്‍ക്കാണ് നാശനഷ്ടം നേരിട്ടിട്ടുള്ളത്.

മൂന്ന് വീടുകള്‍ പൂര്‍ണമായും 227 വീടുകള്‍ക്ക് ഭാഗികമായുമാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. തീരദേശത്ത് വീടുകളില്‍ നിന്ന് വെള്ളം നീങ്ങിത്തുടങ്ങിയതോടെ ഇന്നലെ പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.