മരട്: നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച വൈകിട്ട് 6.30 യോടെയാണ് നാലാം ക്ലാസ് വിദ്യാർഥികളെ സ്കൂട്ടറിലെത്തിയയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പറയുന്നത്.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിലെത്തിയ ആൾ അശ്ലീല ആംഗ്യം കാണിക്കുന്നതും കുട്ടികളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുന്നതുമെല്ലാം പതിഞ്ഞിട്ടുണ്ട്.

ഇയാൾ മിഠായി തരട്ടെയെന്ന് ചോദിക്കുകയും ഒരെണ്ണം കൊടുക്കുകയും ചെയ്തു. പിന്നീട് ഒരെണ്ണം കൂടി ആവശ്യപ്പെട്ടപ്പോൾ ഇയാൾ മിഠായി എടുക്കാൻ നീങ്ങുന്നതിനിടെ കുട്ടികൾ പ്രധാന വഴിയിലേക്ക് കയറുകയായിരുന്നു. കുട്ടികളെ പിന്തുടർന്നെത്തിയതായും പറയുന്നുണ്ട്. പനങ്ങാട് പോലീസിന് ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.