കോന്നി: എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ' തെളിവാക്കാന്‍ കാമറകൾ സജീവം.

2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. 35 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്‍റ് ഓഫീസ് മുറിയില്‍ നിന്നുള്ള കാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി. കെ. ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നാരായണപുരം മാര്‍ക്കറ്റ്, മാലൂര്‍ ഏല, പഞ്ചായത്ത് കടവ്, സെന്‍ട്രല്‍ ജംഗ്ഷന്‍ തുടങ്ങി പഞ്ചായത്തിന്‍റെ പൊതുഇടങ്ങളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉണ്ടാകും.

മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ് കാമറകള്‍ ഉറപ്പിച്ചത്. പഞ്ചായത്തിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്‍റെ സമ്പൂര്‍ണശുചിത്വപ്രഖ്യാപനവും സിസിടിവി പ്രവര്‍ത്തനോദ്ഘാടനവും 19 ന് നടത്തുമെന്ന് പ്രസിഡന്‍റ് ആനി സാബു തോമസ് പറഞ്ഞു.

കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹരിത ടൗണ്‍ - ഹരിത മാര്‍ക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും. എംഎസ്എഫുകളും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു.

ഹരിതകലാലയങ്ങളും അങ്കണവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്‍റെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണെന്നും പ്രസിഡന്‍റ് അറിയിച്ചു.