പത്തനംതിട്ട: യാത്രക്കാരില്‍നിന്നു പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതെയിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടറെ വിജിലന്‍സ് പിടികൂടി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ആര്‍.എസ്. പ്രമോദിനെയാണ് കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട വിജിലന്‍സ് വിഭാഗം പിടികൂടിയത്.

പത്തനംതിട്ട - ഇലവുംതിട്ട - ചെങ്ങന്നൂര്‍ ബസിലെ കണ്ടക്ടറായ പ്രമോദിന്‍റെ ബാഗില്‍നിന്ന് കണക്കില്‍പ്പെടാത്ത 2579 രൂപയും കണ്ടെടുത്തു. കെഎസ്ആര്‍ടിസി സ്റ്റേറ്റ് വിജിലന്‍സ് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കുറച്ചു ദിവസമായി കണ്ടക്ടര്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ശനിയാഴ്ച വൈകുന്നേരം നാലിന് ബസിന്‍റെ ചെങ്ങന്നൂരിലേക്കുള്ള സര്‍വീസില്‍ പത്തനംതിട്ട വിജിലന്‍സ് വിഭാഗം സിപി ജയചന്ദ്രന്‍പിള്ള, ഇന്‍സ്‌പെക്ടര്‍മാരായ എ.കെ.വിത്സണ്‍, ആര്‍. അനൂപ്കൃഷ്ണന്‍ എന്നിവര്‍ യാത്രക്കാരായി കയറി.

മൂന്ന് യാത്രക്കാരില്‍നിന്ന് കണ്ടക്ടര്‍ പണം വാങ്ങിയെങ്കിലും ടിക്കറ്റ് നല്‍കിയില്ലെന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ടക്ടറെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയിലെത്തി നടത്തിയ പരിശോധനയിലാണ് ബാഗിലുണ്ടായിരുന്ന അധികപണം കണ്ടെത്തിയത്. പ്രമോദിനെതിരേ തുടര്‍ നടപടികളുണ്ടാകും.