പത്തനംതിട്ട: വകയാർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് സി.വി. ശാന്തകുമാറിനു മത്സരിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. ശാന്തകുമാർ നൽകിയ നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്ക് സ്റ്റേ അനുവദിച്ചുകൊണ്ടാണ് മത്സരിക്കാൻ പ്രത്യേക അനുമതി നൽകിയത്.

ശാന്തകുമാറിനു ബാങ്കിൽ ബാധ്യതയുണ്ടെന്ന് ആരോപിച്ച് സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക തള്ളിയതിനെതിരേ ഹൈക്കോടതിയിൽ നൽകിയ കേസിലാണ് ഇടക്കാല വിധി ഉണ്ടായത്. നാളെയാണ് ഭരണസമിതി തെരഞ്ഞെടുപ്പ്. കേസ് വീണ്ടും 30നു പരിഗണിക്കും.

വായ്പാ കുടിശിക അടക്കം ബാങ്കുമായി ബന്ധപ്പെട്ട് തനിക്കു യാതൊരു ബാധ്യതയുമില്ലെന്നു ശാന്തകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്‍റെ എംഎംബിഎഫുമായി ബന്ധപ്പെട്ട കുടിശിക ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതു നിലനിൽക്കത്തക്കതല്ലെന്ന ശാന്തകുമാറിന്‍റെ വാദം അംഗീകരിച്ചാണ് കോടതി മത്സരിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.