പത്തനംതിട്ട: ആറന്മുള, മല്ലപ്പള്ളി ഫയര്‍ സ്റ്റേഷനുകള്‍ക്കുള്ള നടപടികളില്‍ മെല്ലപ്പോക്ക്. കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍പ്പെട്ട രണ്ടു സ്ഥലങ്ങളിലും ഫയര്‍ സ്റ്റേഷനുകള്‍ വേണമെന്നാവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുസ്ഥലങ്ങളിലെയും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്‍റെ മുന്‍ഗണനാപട്ടികയിലും രണ്ട് സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ ആറന്മുള, കോഴഞ്ചേരി മേഖലകളില്‍ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല ഫയര്‍ സ്റ്റേഷനുകളെ ആശ്രയിക്കുകയാണ് പതിവ്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഫയര്‍ യൂണിറ്റുകളെത്തുമ്പോഴേക്കും വൈകും. പമ്പാ നദീതീരത്തുള്ള പ്രദേശമായതിനാല്‍ നിരവധി അപകടങ്ങളും മറ്റും ഉണ്ടാകാറുമുണ്ട്. ആറന്മുള ജലോത്സവം, മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ താത്കാലിക ക്രമീകരണമാണ് ചെയ്യുന്നത്.

കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുമെന്നും അതിനു പിന്നാലെ ഫയര്‍‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ രണ്ട് നടപടികളും നീണ്ടുപോകുകയാണ്.

മല്ലപ്പള്ളിയില്‍

മല്ലപ്പള്ളി ഫയര്‍‌സ്റ്റേഷന്‍റെ ആവശ്യകത അടിയന്തരപ്രാധാന്യത്തോടെ ഫയര്‍ഫോഴ്‌സ്, പോലീസ് വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ പഞ്ചായത്തുകള്‍ക്കാണ് മല്ലപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ പ്രയോജനപ്പെടുക. നിലവില്‍ മല്ലപ്പള്ളിയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരുവല്ലയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെയാണ് വിളിക്കുന്നത്.

കിലോമീറ്ററുകള്‍ താണ്ടി മല്ലപ്പള്ളിയിലും ആനിക്കാട്ടിലും ഫയര്‍ യൂണിറ്റ് എത്തുമ്പോള്‍ മണിക്കൂറുകളുടെ കാലതാമസമുണ്ടാകും. നിരവധിയായ അപകടങ്ങള്‍, തീപിടിത്തങ്ങള്‍ എന്നിവ മല്ലപ്പള്ളി മേഖലയില്‍ ഉണ്ടാകുന്നുണ്ട്. മല്ലപ്പള്ളി താലൂക്കിലെ ചില പ്രദേശങ്ങളിലേക്ക് റാന്നിയില്‍നിന്ന് ഫയര്‍ യൂണിറ്റിനെ ആശ്രയിക്കാറുണ്ട്. കൊറ്റനാട്, എഴുമറ്റൂര്‍ പഞ്ചായത്ത്പ്രദേശങ്ങളില്‍ മാത്രമേ റാന്നി ഫയര്‍ യൂണിറ്റിനെ ആശ്രയിക്കാനാകൂ.

മല്ലപ്പള്ളിയില്‍ ഫയര്‍ സ്റ്റേഷനായി സ്ഥലം കണ്ടെത്തിയതാണ്. എന്നാല്‍ തുടര്‍നടപടികള്‍ വൈകി. മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചിട്ടുതന്നെ നാല് പതിറ്റാണ്ട് പിന്നിട്ടു. ഇതിനുശേഷം താലൂക്കായി മാറിയ സ്ഥലങ്ങളിലടക്കം ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

എംഎല്‍എമാരുടെയടക്കം സമ്മര്‍ദം ഉണ്ടായെങ്കിലേ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുകയുള്ളൂവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.