പത്തനംതിട്ട: അന്തരിച്ച എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന് സൗജന്യമായി നിയമസഹായം നൽകാൻ തയാറാണെന്ന് സുപ്രീംകോടതി അഭിഭാഷകനും മുസ്‌ലിംലീഗ് രാജ്യസഭാംഗവുമായ ഹാരീസ് ബീരാൻ. നവീൻ ബാബുവിന്‍റെ ബന്ധുക്കളെ സന്ദർശിച്ചശേഷം പത്തനംതിട്ട പ്രസ്ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എഡിഎം കെ. നവീൻ ബാബുവിന്‍റെ വിഷയത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുകയാണ്. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ എഡിഎമ്മിന്‍റെ കുടുംബം കക്ഷിചേർന്നതുകൊണ്ടാണ് കോടതിയിൽ ശക്തമായ വാദങ്ങൾ ഉയർന്നത്.

സ്വകാര്യ കമ്പനിയിലെ ജോലി സമ്മർദ്ത്തെത്തുടർന്ന് മലയാളി ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യൻ മുംബൈയിൽ മരിച്ചതിന് സമാനമാണ് എഡിഎമ്മിനുവന്ന അനുഭവം. തൊഴിലാളികളെ സമ്മർദത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു.

കുതിരക്കച്ചവടത്തിലൂടെ ജനപ്രതിനിധികളെ ബിജെപി വാങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇപ്പോൾ ഉയർന്നുവന്ന കോഴവിവാദത്തിൽ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു.