പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള യഥാർഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനും പ്രതികളെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കി ശിക്ഷിക്കുന്നതിനും സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകണമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരന്‍.

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താഴ്ന്ന നിലയില്‍നിന്നും പടിപടിയായി ഉയര്‍ന്ന് എഡിഎം പദവിയിലേക്ക് എത്തിയ നവീന്‍ ബാബു സര്‍ക്കാര്‍ സേവനത്തില്‍ സംശുദ്ധമായ മാതൃക സൃഷ്ടിച്ച വ്യക്തിയാണെന്ന് സര്‍ക്കാരും സര്‍വീസ് സംഘടനകളും പൊതു ജനങ്ങളും ഒരേപോലെ പ്രകീര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്‍റെ പേരില്‍ ഭരണപക്ഷ രാഷ്‌ട്രീയത്തിന്‍റെ ധാര്‍ഷ്‌ട്യവുംഅപമാനവും പേറി ജീവന്‍ വെടിയേണ്ടിവന്നത് വര്‍ത്തമാനകാല ദുര്യോഗമാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും സിപിഎം നേതൃത്വവും കാട്ടുന്നത് ഗുരുതരമായ കൃത്യവിലോപവും ഇരട്ടത്താപ്പ് നയവും ആണെന്നും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ എംഎല്‍എ മാരായ കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍,

കെപിസിസി സെക്രട്ടറി എന്‍. ഷൈലാജ്, കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, അനില്‍ തോമസ്, കെ.കെ. റോയിസണ്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, എം.എസ്. പ്രകാശ്, സുനില്‍ എസ്. ലാല്‍, ലിജു ജോര്‍ജ്, കോശി. പി. സഖറിയ, റോജിപോള്‍ ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.

മാര്‍ച്ച് കളക്ടറേറ്റിനു മുമ്പിലെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡുകൾ തീര്‍ത്ത് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി കോണ്‍ഗ്രസ് പതാക കെട്ടിയതിനേത്തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളും ഉണ്ടായി.