ചിറ്റാര്‍: ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതില്‍ വനപാലകര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ - സീതത്തോട് റോഡ് ഉപരോധിച്ചു.

ചിറ്റാര്‍ 86 പളളിപടില്‍നിന്നും പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ കൂരാംപാറയില്‍ റോഡ് ഉപരോധിച്ചു. ഉപരോധസമരം ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്‍റ് സോമന്‍ വിനായക അധ്യക്ഷത വഹിച്ചു, സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ മുഹമ്മദ് റാഫി, ഷിജി നൗഷാദ്, എം.ടി. സലിം എന്നിവര്‍ പ്രസംഗിച്ചു.

ഒരു മാസത്തിലധികമായി എല്ലാ ദിവസവും ബിമ്മരം വനത്തില്‍നിന്ന് കക്കാട്ടാറു കടന്ന് രാത്രിയോടെ ചിറ്റാര്‍ - സീതത്തോട് പാത മുറിച്ച് കടന്ന് നാട്ടിലിറങ്ങുന്ന കാട്ടാനകളെ വനത്തില്‍ തിരികെ വിടുന്നതില്‍ വനപാലകര്‍ വേണ്ടനടപടികള്‍ സ്വീകരിക്കാതെ വന്നതോടെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‍

ആനകള്‍ ഇറങ്ങുന്ന അള്ളുങ്കല്‍ മേഖലയില്‍ 6.5 കിലോമീറ്റര്‍ നീളത്തില്‍ കക്കാട്ടാറിന്‍റെ കരയില്‍ സോളാര്‍ വേലി കെട്ടാനുളള നടപടികള്‍ ആരംഭിച്ചു. സോളാര്‍ വേലിയുടെ നിർമാണം ഉടൻ അരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.