റാന്നി: റാന്നി വലിയ പാലം അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കലുമായി റവന്യു നടപടികൾ പൂർത്തിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.

ഭൂ ഉടമകൾക്ക് നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം നൽകുന്നതിനായി മഹസർ തയാറാക്കുന്നതിനായി ഭൂ ഉടമകളെ അടുത്ത ദിവസം മുതൽ വിളിക്കും. ഓരോ ഭൂ ഉടമയേയും വ്യത്യസ്ത സമയങ്ങളിലാണ് വിളിച്ചിരിക്കുന്നത്. റവന്യു അധികൃതർ വിളിക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന രേഖകളും പകർപ്പും ഒപ്പം കരുതേണ്ടതാണ്.

ഭൂമിയുടെ മുൻ ആധാരം, ഇപ്പോഴത്തെ ആധാരം, ഈ വർഷത്തെ കരം ഒടുക്കിയ രസീത്, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്‍റ് സർട്ടിഫിക്കറ്റ്, 15 വർഷത്തെ ബാധ്യതാരഹിത സർട്ടിഫിക്കറ്റ്, ഭൂ ഉടമയുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാൻ കാർഡ്, ഭൂ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശ സർട്ടിഫിക്കറ്റ്,

ഭൂ ഉടമയ്ക്ക് വരാൻ കഴിയില്ലെങ്കിൽ പകരം ചുമതലപ്പെടുത്തുന്ന ആൾക്ക് നൽകുന്ന അധികാരപത്രം, റീസർവേയ്ക്ക് മുമ്പ് തയാറാക്കിയ പ്രമാണം ആണെങ്കിൽ അതിന്‍റെ ബിടിആർ പകർപ്പ് എന്നിവ ഹാജരാക്കണമെന്നും എംഎൽഎ അറിയിച്ചു.