നീറ്റ് പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം: ടി. സിദ്ദിഖ് എംഎൽഎ
Tuesday, June 11, 2024 8:03 AM IST
കൽപ്പറ്റ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ 67 പേർ ഒന്നാം റാങ്കുകാരായത് വിവാദമായിരുന്നു.

ദേശീയ പരീക്ഷ ഏജൻസി(എൻടിഎ) ഏതാനും ഉദ്യോഗാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് ആശങ്കാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇവർക്ക് ഗ്രേസ് മാർക്ക് നൽകിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയർന്ന സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും നോക്കികാണുന്നത്. ഈ പരീക്ഷയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. താങ്കളുടെ ഭരണത്തിന്‍റെ കീഴിലാണ് ഈ കൊടിയ അനീതി നടന്നത്. ഇത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.