അരിവാൾ കോശ രോഗ ദിനാചരണം ഇന്ന്
Wednesday, June 19, 2024 7:36 AM IST
മാനന്തവാടി: സിക്കിൾ സെൽ പേഷ്യന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ലോക അരിവാൾ കോശ രോഗ ദിനം ഇന്ന് ആചരിക്കും. ഇതിന്‍റെ ഭാഗമായി ക്ഷീര സംഘം ഹാളിൽ രോഗി സംഗമം നടത്തും. രാവിലെ 10ന് തുടങ്ങും. രോഗികൾ അനുഭവങ്ങൾ പങ്കുവയ്ക്കും. വിദഗ്ധർ ക്ലാസെടുക്കും.

"ആഭ’ തിരിച്ചറിയൽ കാർഡ് വിതരണം നടത്തും. "പുരോഗതിയിൽ പ്രതീക്ഷയർപ്പിക്കാം; ആഗോളതലത്തിൽ അരിവാൾ കോശ രോഗ പരിചരണം അഭിവൃദ്ധിപ്പെടുന്നു’എന്നതാണ് ദിനാചരണ സന്ദേശം. മനുഷ്യരക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആകൃതിയിൽ മാറ്റം വരുത്തുന്ന ജനിതക രോഗമാണ് അരിവാൾ കോശ രോഗം. ജില്ലയിൽ ആയിരത്തിൽപരം അരിവാൾ കോശ രോഗികളുണ്ട്. രോഗികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും സംസ്ഥാന സർക്കാർ, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം, ആരോഗ്യ വകുപ്പ്, പട്ടികജാതി-വർഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവ പ്രവർത്തിച്ചുവരികയാണ്.

അരിവാൾ രോഗ നിർണയത്തിനു ആധുനികവും കൃത്യതയുള്ളതുമായ എച്ച്പിഎൽസി പരിശോധനാ സൗകര്യം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. 10,7000 സിക്കിൾ സെൽ പോയിന്‍റ് ഓഫ് കെയർ ടെസ്റ്റുകൾ ഇതിനകം ജില്ലയിൽ നടത്തി. തുടർ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. മെഡിക്കൽ കോളജ് വളപ്പിലെ മൾട്ടി പർപ്പസ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ അരിവാൾ കോശ രോഗികൾക്കുള്ള വാർഡിന്‍റെ നവീകരണം പൂർത്തിയായിവരികയാണ്. ജില്ലയിൽ മെഡിക്കൽ കോളജിനു പുറമേ പനമരം സിഎച്ച്സി, നൂൽപ്പുഴ എഫ്എച്ച്സി, പുൽപ്പള്ളി സിഎച്ച്സി, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി സിഎച്ച്സി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്ബി ഇലക്ട്രോഫോറസിസ് കേന്ദ്രങ്ങളുണ്ട്. ഫീൽഡുതല സ്ക്രീനിംഗിനു ആവശ്യമായ സോലുബിലിറ്റി പരിശോധനാ സൗകര്യം ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.

അരിവാൾ രോഗികൾക്കു പോഷകാഹാരമായി എല്ലാ മാസവും ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ച് സപ്ലൈകോ വഴി 2.5 കിലോഗ്രാം പയർ വർഗങ്ങൾ നൽകുന്നുണ്ട്. രോഗികൾക്ക് ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക ക്ലിനിക്കുകൾ വഴി സൗജന്യ ആരോഗ്യ പരിശോധനയും മരുന്നും ലഭ്യമാക്കുന്നുണ്ട്.അരിവാൾ കോശ രോഗികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ 1998 മുതൽ പ്രവർത്തിക്കുന്നതാണ് സിക്കിൾ സെൽ അനീമിയ പേഷ്യന്‍റ്സ് അസോസിയേഷൻ.