വന്യജീവി ആക്രമണം: ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ നിലച്ചു
Monday, June 10, 2024 5:28 AM IST
മാനന്തവാടി: കോടികൾ അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗ് പ്രവൃത്തികൾ നിലച്ചു. കാർഷിക മേഖലക്ക് പ്രതീക്ഷയേകി മാനന്തവാടി നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽവെളിച്ചം വരെ ആരംഭിച്ച പ്രവൃത്തികളാണ് തുണുകളിലൊതുങ്ങിയത്.

കാർഷിക ഭൂരിപക്ഷ മേഖലകളായ കൂടൽക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാൽ വെളിച്ചം എന്നീ വിടങ്ങളിൽ വന്യമൃഗശല്യം ഏറെ രൂക്ഷമാണ്. വർഷങ്ങൾക്ക് മുന്പ് പ്രദേശങ്ങളിൽ വൈദ്യുതി ഫെൻസിംഗ് സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനകൾ നശിപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിലായിരുന്നു ഒരു ജനത ഒന്നടങ്കം.

2018 ൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചുവെങ്കിലും സാങ്കേതികത്വങ്ങളിൽ കുരുങ്ങി പദ്ധതി നിലക്കുകയായിരുന്നു. കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളിൽ വ്യാപക കൃഷി നാശം വരുത്തിവെക്കുന്നത്.

വന്യമൃഗശല്യത്തെ തുടർന്ന് ഏക്കർ കണക്കിന് നെൽവയലുകളാണ് തരിശായിട്ടിരിക്കുന്നത്. കൂടാതെ വാഹനങ്ങൾ, വീടുകൾ എന്നിവക്ക് നേരേയും ആക്രമണങ്ങളുണ്ടാറുകുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

മാസങ്ങൾക്ക് മുന്പ് കാട്ടാനയിറങ്ങി വയലിൽ സൂക്ഷിച്ചിരുന്ന 40 ചാക്ക് നെല്ല് നശിപ്പിച്ചിരുന്നു. ഇതിന് നഷ്ട്ടപരിഹാരമായി കിട്ടിയതാകട്ടെ 2500 രൂപ മാത്രവും. വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ മാനന്തവാടി നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽ വെളിച്ചം വരെ 4.680 കിലോ മീറ്റർ ദൂരമാണ് ക്രാഷ് ഗാർഡ് ഫെൻസിംഗ് നടത്താനായി തീരുമാനിച്ചത്. ഇതിനായി മൂന്നു കോടി 60 ലക്ഷം രൂപയാണ് അനുവദിച്ചത്.

എന്നാൽ 2023 ഓഗസ്റ്റിൽ ആരംഭിച്ച പ്രവൃത്തികൾ ഇപ്പോൾ നിലച്ച മട്ടിലാണ്. ഫെൻസിംഗിന് ആവശ്യമായ തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും പിന്നീട് നടത്തിയിട്ടില്ല. കാട്ടാനയുടെ ആക്രമണത്തിൽ പടമല പനച്ചിയിൽ അജീഷ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫെൻസിംഗ് ഉടൻ പൂർത്തീകരിക്കുമെന്ന് ഉന്നത വനപാലകർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും അതും പാഴ് വാക്കായി മാറുകയായിരുന്നു.

വനം വകുപ്പിന്‍റെയും കരാറുകാരന്‍റെയും കെടുകാര്യസ്ഥതയാണ് പ്രവൃത്തികൾ നിലയ്ക്കാൻ കാരണമെന്നാണ് ആരോപണം.