എ.ജെ.ടി. ജോണ്‍ സിംഗിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Sunday, June 9, 2024 6:19 AM IST
കൽപ്പറ്റ: പ്രസിദ്ധ വന്യജീവി ശാസ്ത്രകാരനും സംരക്ഷകനുമായ എ.ജെ.ടി. ജോണ്‍ സിംഗിന്‍റെ നിര്യാണത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു. വന്യജീവി സംരക്ഷണ രംഗത്ത് അമൂല്യമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലും ഇന്ത്യയിലെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളിലും സഞ്ചരിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്.

മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിനു നൂതന പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിന്ന് സമർപ്പിച്ചത് ജോണ്‍ സിംഗാണ്. പ്രകൃതി സംരക്ഷണ സമിതിയുടെ സേവ് നെല്ലിയാംപതി കാന്പയിനിനു നേതൃത്വം നൽകിയതു അദ്ദേഹമാണെന്നും യോഗം അനുസ്മരിച്ചു.

എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അന്പലവയൽ, ബാബു മൈലന്പാടി, എ.വി. മനോജ്, പി.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.