കൃഷിയിടത്തിലെ ചതുപ്പില്‍ അകപ്പെട്ട കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി
Monday, September 23, 2024 1:20 AM IST
എടക്കര: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ ചതുപ്പ്നിലത്തില്‍ അകപ്പെട്ട കാട്ടാനക്കുട്ടിയെ വനം വകുപ്പ് ജീവനക്കാര്‍ ജെസിബിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മൂത്തേടം താന്നിപ്പൊട്ടി പൊത്താന്‍ ബാപ്പുട്ടിയുടെ വീടിന് പിറകുവശത്തെ ചതുപ്പിലാണ് കാട്ടാനക്കുട്ടി അകപ്പെട്ടത്.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് കരുളായി റേഞ്ചിലെ വനം ഉദ്യോഗസ്ഥരും നിലമ്പൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി. ജെസിബിയുമായെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനക്കുട്ടിയെ കരയ്ക്ക് കയറ്റി. ചതുപ്പില്‍ കാട്ടാനക്കുട്ടി ആകപ്പെട്ട സമയം മുതല്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റു ആറ് ആനകള്‍ സംഭവസ്ഥലത്ത് ആനക്കുട്ടിയുടെ അടുത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.

റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചും പടക്കം പൊട്ടിച്ചും ആനക്കൂട്ടത്തെ മാറ്റിയാണ് കുട്ടിയാനയെ ചതുപ്പില്‍ നിന്ന് വനപാലകര്‍ കരകയറ്റിയത്. രാവിലെ ആറ് മണിയോടെയാണ് കുട്ടിയാനയെ ചതുപ്പില്‍ നിന്ന് നീക്കം ചെയ്തത്. തുടര്‍ന്ന് കുട്ടിയാന മറ്റ് ആനകള്‍ക്കൊപ്പം കാട് കയറി. വനാതിര്‍ത്തിയില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അടുത്താണ് കുട്ടിയാന ചതുപ്പില്‍ അകപ്പെട്ടത്.


നാരങ്ങാപ്പെട്ടി മുതല്‍ പൂളക്കപ്പാറ വരെ പത്ത് കിലോമീറ്റര്‍ ദൂരം വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് പാസായിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ പ്രവൃത്തി ആരംഭിക്കാന്‍ വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല.

ഒന്നരമാസം മുമ്പാണ് മൂത്തേടം കല്‍ക്കുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. വനം വകുപ്പിന്‍റെ ജനദ്രോഹ നിലപാടില്‍ വ്യാപക കര്‍ഷക പ്രതിഷേധവും ഉയര്‍ന്നിരുന്നു.