പഴവിള രമേശൻ ജീവിതം ആഘോഷമാക്കിയ കവി : അടൂർ ഗോപാലകൃഷ്ണൻ
Friday, June 14, 2024 6:30 AM IST
തിരുവനന്തപുരം : ജീവിതത്തിലെ സർവതിനെയും സമഭാവനയോടെ കാണുക. രമേശനു മാത്രമേ അങ്ങനെ കഴിയൂ. കവി പഴവിള രമേശനെ കുറിച്ചിങ്ങനെ പറഞ്ഞത് വിഖ്യാത സംവിധായകനും പഴവിള രമേശന്‍റെ ആത്മമിത്രവുമായ അടൂർ ഗോപാലകൃഷ്ണനാണ്. കവി പഴവിള രമേശന്‍റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അടൂർ.

പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ നടന്ന സമ്മേളനത്തിൽ സദസ് പിന്നീട് കണ്ടത് അടൂർ ഗോപാലകൃഷ്ണൻ എന്ന പഴവിളയുടെ ഉറ്റ സുഹൃത്തിനെയായിരുന്നു.

വെള്ളപ്പൊക്കത്തിൽ നിന്നും കൊള്ളസംഘത്തിൽ നിന്നും തലനാരിഴയിൽ രക്ഷപ്പെട്ട് സംഘം കാശിയിൽ എത്തിയത് പട്ടിണിക്കോലങ്ങളായിട്ടായിരുന്നു. കാശിയിൽ എത്തേണ്ടത് ഇത്തരത്തിൽ ആണെന്ന് ചിരിയും തത്വചിന്തയും കലർന്ന മഹാസംവിധായകന്‍റെ വാക്കുകളും സദസ് ഇന്നലെ കേട്ടു.

യാത്രയിലുടനീളം യാത്രാവിവരണം എഴുതിക്കൊണ്ടിരുന്നൂ രമേശൻ. രമേശന്‍റെ യാത്രാവിവരണം പ്രസിദ്ധീകരിക്കുന്ന ദിവസവും കാത്തിരുന്ന് ക്ഷമകെട്ടപ്പോൾ രമേശനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. രാധ അറിയാതെ യാത്രാവിവരണം തീയിലിട്ടു എന്ന കുറുന്പ് നിറഞ്ഞ ഉത്തരമാണ് രമേശൻ നല്കിയത്! ഇതായിരുന്നു രമേശൻ.

രമേശണ്ണനിൽ നിന്നും മാറി ഒരു വ്യക്തിത്വം രാധയ്ക്കുണ്ടായിട്ടില്ല എന്നും രമേശൻ-രാധ ദാന്പത്യം പോലൊരു ദാന്പത്യം അപൂർവമാണെന്നും അടൂർ പറഞ്ഞു. കവി പ്രഭാവർമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ലോകത്തെ സമഗ്രസംഭാവനയെ മുൻനിർത്തി അടൂർ ഗോപാലകൃഷ്ണനെയും സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമയെയും പഴവിള രമേശന്‍റെ സഹധർമ്മിണി രാധാ രമേശൻ ആദരിച്ചു.

പഴവിള രമേശൻ : കവിതയും ജീവിതവും എന്ന വിഷയത്തെ മുൻ നിർത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻഡയറക്ടർ ഡോ. എം. ആർ. തന്പാൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. സത്യൻ, ഭാഷാ ഗവേഷകൻ ഡോ. വിളക്കുടി രാജേന്ദ്രൻ, റാണി മോഹൻദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

തുടർന്ന് കാവ്യാർച്ചന നടന്നു. ചടങ്ങിനു കവി ഡോ. ഇന്ദ്രബാബു സ്വാഗതവും, പഴവിള രമേശന്‍റെ മരുമകൻ ഡോ. വി. സന്തോഷ് നന്ദിയും പറഞ്ഞു.