പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ ദുരിതത്തില്‍
Wednesday, June 19, 2024 5:11 AM IST
പേരൂര്‍ക്കട: ഗവ. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെൽ രാത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ ഇവിടെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് .

ചികിത്സ ലഭിക്കണമെങ്കിൽ രണ്ടു മണിക്കൂറോളം കാത്തുനില്‍ക്കണം. അത്യാഹിത വിഭാഗത്തില്‍ രാത്രി എട്ടിനുശേഷം ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. വൈറല്‍പ്പനിയും മറ്റും ബാധിച്ചാണ് രോഗികള്‍ കൂടുതലും എത്തുന്നത്. ഇവരാണ് യഥാസമയം ചികിത്സ കിട്ടാതെ വലയുന്നത്.


ഇതിനിടയിലാണ് തൊട്ടടുത്തുള്ള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ എടുക്കാനായി പ്രതികളെയും കൊണ്ടുവരുന്നത്. ഇതും രോഗികള്‍ക്ക് ചികിത്സ കിട്ടാന്‍ താമസം വരുത്തുന്നുണ്ട്. രോഗികളുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാരെ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിയമിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്ന് ബിജെപി പട്ടം മണ്ഡലം പ്രസിഡന്‍റ് വി. ശ്രീനാഥ് ആവശ്യപ്പെട്ടു.