കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തലസ്ഥാനത്ത് സ്വീകരണം
Monday, June 17, 2024 6:24 AM IST
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് തലസ്ഥാനത്ത് ഉൗഷ്മളമായ സ്വീകരണം നൽകി ബിജെപി. മന്ത്രിയായ ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ സുരേഷ് ഗോപിക്ക് വാദ്യമേള ഘോഷങ്ങളോടെയാണ് നേതാക്കൾ സ്വീകരണമൊരുക്കിയത്. ശനിയാഴ്ച രാത്രി 10.45 ഓടേയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.

ഇന്നലെ രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു ആദ്യ സ്വീകരണം. അവിടെ എത്തിയ സുരേഷ് ഗോപിയെ ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

മന്ത്രിയെ കാണാനായി നിരവധി പ്രവർത്തകർ ഒന്നിച്ചു കൂടിയിരുന്നു. പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം രാവിലെ 11 ന് അദ്ദേഹം ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,

മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. അവിടെയും നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. സ്വീകരണത്തിനു ശേഷം അദ്ദേഹം നേതാക്കളുമായി ചർച്ച നടത്തി.