ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Thursday, June 20, 2024 6:22 AM IST
നെടുമങ്ങാട്: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച സ്വദേശിയായ സുനിൽകുമാറിനെ (55) മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവായ തേക്കട ചീരാണിക്കര അഭിലാഷ് ഭവനത്തിൽ അഭിലാഷ് (41) നെടുമങ്ങാട് പോലീസിന്‍റെ പിടിയിലായത്.

ഈ മാസം 10ന് വൈകുന്നോരം മഞ്ചയിലെ വീട്ടിൽ സുനിൽകുമാർ പ്രതിയായ അഭിലാഷിന്‍റെ ഗ്യാസ് സിലിണ്ടർ വിറ്റു എന്നുപറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാറിനൊപ്പം മരുമകനായ പ്രതിയും പോയിരുന്നു.

ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുനിൽകുമാർ മരണപ്പെട്ടതിനെ തുടർന്ന് വിവരം ലഭിച്ച നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്‍റെ പങ്ക് വെളിവായത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഫോറൻസിക് സർജന്‍റ് പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാരണം മർദനത്തിൽ സുനിൽകുമാറിനേറ്റ പരുക്കുകളാണെന്ന് വ്യക്തമായിട്ടുള്ളതാണ്. ക്രൂരമായി നെഞ്ചിലും പുറത്തും ചവിട്ടിയതിൽ സുനിൽകുമാറിന്‍റെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടായിരുന്നു. മറ്റാർക്കും സംശയം തോന്നാത്ത തരത്തിൽ വളരെ സ്വാഭാവികമായിട്ടായിരുന്നു പിന്നീട് അഭിലാഷിന്‍റെ പെരുമാറ്റം.

വിശദമായ പോലീസ് അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി ബി .ഗോപകുമാറിന്‍റെ മേൽനോട്ടത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.അനീഷ് , എസ്ഐ രവീന്ദ്രൻ, എസ്ഐ രജിത്ത് സിപി ഓമാരായ ബിജു , ദീപ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .