കുളത്തൂര്‍ ചന്തയ്ക്കുള്ളിൽ കണ്ടെത്തിയ ബോംബുകൾ വ‍്യാജം
Thursday, June 20, 2024 6:22 AM IST
കഴക്കൂട്ടം : കുളത്തൂര്‍ മത്സ്യ ചന്തയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ ബോംബുകൾ വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതിന് ചന്തയിലെ പ്രധാന കെട്ടിടത്തിലാണ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അഞ്ചു നാടൻ ബോംബുകൾ കണ്ടെത്തിയത്. പള്ളിനട സ്വദേശി ഓമന പ്ലാസ്റ്റിക് പെട്ടിയിൽ വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.

സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്കോഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ടോടെ ബോംബ് ഡിറ്റൻഷൻ സ്ക്വാഡ് പരിശോധനയിലാണ് പാറപ്പൊടിയും ചാരവും പേപ്പറിൽ നിറച്ച് നൂല് ഉപയോഗിച്ച് കെട്ടി ബോംബ് മാതൃകയിലാക്കിയതായി കണ്ടത്തിയത്.

പോലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കാൻ ആരോ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.