മെഡിക്കൽ കോളജിലെ ദുരിതങ്ങൾക്കെതിരേ ധർണ നടത്തി
Thursday, June 20, 2024 6:22 AM IST
മെഡിക്കൽകോളജ്: ജീവൻ രക്ഷാമരുന്നും അടിയന്തരശസ്ത്രക്രിയാ സാമഗ്രികളും സ്റ്റോക്കില്ലാത്ത ദയനീയാവസ്ഥയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ഭരണകർത്താക്കൾ സർക്കാർ ആശുപത്രികളെ മന:പൂർവം നശിപ്പിക്കുകയാണ്.

പുതിയ സൗകര്യങ്ങൾ ഒന്നുംഏർപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള ചിലഓപ്പറേഷൻ തിയറ്ററുകൾ നിശ്ചലമാക്കുകയും പ്രവർത്തന സമയം ഉച്ചയ്ക്ക് മൂന്നു വരെയായി ചുരുക്കുകയുമാണ് ചെയ്തുവരുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ആശുപത്രി കൗണ്ടറിൽ മുമ്പ് ലഭിക്കുമായിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇപ്പോൾ നാലിരട്ടി വില നൽകി പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

ആശുപത്രി ഉപദേശക സമിതി വിളിക്കാറില്ല. രോഗികളുടെ പരാതികൾ പരിഹരിക്കാൻ അധികാരികൾ ഇനിയെങ്കിലും സത്വര നടപടിയെടുക്കണമെ ന്ന് അവർ ആവശ്യപ്പെട്ടു. തസ്തികകളിലെ ഒഴിവുകൾ നിയമപ്രകാരം നികത്താതെ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുകയാണെന്നും ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.