ഡ്രെയിനേജ് മാലിന‍്യം ഒഴുകുന്നത് റോഡിലൂടെ
Monday, June 17, 2024 6:24 AM IST
മെഡിക്കല്‍കോളജ്: ഡ്രെയിനേജ് മാലിന്യം റോഡിലൂടെ ഒഴുകുന്നത് വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. ഉളളൂര്‍-ശ്രീകാര്യം റോഡില്‍ കല്ലമ്പള്ളി ഇളംകുളം ഭാഗത്താണ് ഡ്രെയിനേജ് മാലിന്യം കലര്‍ന്ന വെള്ളം റോഡിലൂടെ ഒഴുകുന്നത്.

നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴിയാത്രികര്‍ കടന്നുപോകുന്ന ഭാഗത്തുകൂടിയാണ് മാലിന്യം പ്രധാനമായും ഒഴുകുന്നത്.ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പ്രദേശമാണ് ഇവിടം. നഗരസഭാ അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്‌നം അവതരിപ്പിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായിട്ടിലെന്നും ആക്ഷേപമുണ്ട്.

വേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ മാലിന്യം അടിച്ചുതെറിപ്പിക്കുന്നത് ഇരുചക്ര വാഹനയാത്രികരെയും വിഷമിപ്പിക്കുന്നുണ്ട്. മാലിന്യം ഒഴുകിപ്പരന്നിട്ട് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധവും രൂക്ഷമായിരിക്കുകയാണ്.