മരണക്കെണിയായി നേമം പാത ; അഞ്ച് ദിവസത്തിനകം മൂന്ന് മരണം
1430144
Wednesday, June 19, 2024 5:11 AM IST
നേമം : കരമന-കളിയിക്കാവിള ദേശീയ പാതയിൽ നീറമൺകര മുതൽ പ്രാവച്ചമ്പലം വരെയുള്ള പാത മരണകെണിയാകുന്നു . കഴിഞ്ഞ അഞ്ച് ദിവസത്തിനകം മൂന്ന് പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പ്രാവച്ചമ്പലത്ത് റോഡ് മുറിച്ച് കടക്കവെ ബാങ്ക് ജീവനക്കാരി വിജയലക്ഷ്മി (47) മരിച്ചു.
വാഴാഴ്ച വൈകുന്നേരം പാപ്പനംകോട്തു ലവിളയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കാരയ്ക്കാമണ്ഡപം സ്വദേശി സജിത് കെ.ശ്രീധർ (51) മരിച്ചു. ഞായറാഴ്ച രാത്രി പാപ്പനംകോട് തുലവിളയിൽ റോഡ് മുറിച്ച് കടക്കവെ തുലവിള സ്വദേശി കെ. സഹദേവ പണിക്കർ (87) മരിച്ചു.
ദിവസവും അപകടങ്ങളും മരണങ്ങളും തുടർകഥയായിട്ടും അധികൃതരുടെ കണ്ണ് തുറക്കുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്കും യാത്രക്കാർക്കും. പൊതു മാരമത്ത് വകുപ്പോ പോലീസോ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നേമം ദേശീയ പാതയിൽ കഴിഞ്ഞ ഒരു വർഷത്തിൽ 17 - ഓളം പേരാണ് മരിച്ചത്. കൂടാതെ നിരവധി പേരാണ് ചികിത്സയിൽ കഴിയുന്നത്. കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ദേശീയപാത കരമന, നേമം' നരുവാമുട്പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ്. അപകടങ്ങൾ വർധിച്ചിട്ടും പ്രധാന ജംഗ്ഷനുകളിൽ പോലും പോലീസ് ഡ്യൂട്ടിക്ക് എത്തു ന്നില്ലെന്ന് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർക്കാകട്ടെ ഒരു കുലുക്കവുമില്ല.
അപകടങ്ങൾ വർധിച്ചിട്ടും ജനപ്രതിനിധികൾ വേണ്ടത്ര നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. നീറമൺകര കൈമനം പാപ്പനംകോട് കാരയ്ക്കാമണ്ഡപം വെള്ളായണി പ്രാവച്ചമ്പലം തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ റോഡ് മുറിച്ച് കടക്കുന്നതിനും. യാത്രക്കാർക്ക് മതിയായ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രാവച്ചമ്പലം ജംഗ്ഷൻ മുന്ന് വലിയ റോഡ്കളുടെ സംഗമസ്ഥാനമാണ് അശാസ്ത്രിയമായ സിഗ്നനൽസംവിധാനമാണ് ഇവിടെത്തെ അപകടങ്ങൾക്ക് കാരണം .
മാസങ്ങൾക്ക് മുമ്പ് പുലർച്ചെ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കവെ എം.വിൻസന്റ് എംഎൽഎയുടെ കാർ സിഗ്നനലിൽ ഇടിച്ചു കയറിയിരുന്നു. അപകടത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുണ്ടായി. അപകടങ്ങൾ വർധിച്ചിട്ടും അധികൃതർ കണ്ണടച്ച് മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരു മരണം
നേമം : കരമന -കളിയിക്കാവിള പാതയില്‍ ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് ആനന്ദോദയത്തില് സഹദേവപണിക്കര് (87) ആണ് മരിച്ചത്. കരമന ഭാഗത്ത് നിന്നും നേമം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ കാല്‍നടയാത്രികനായ സഹേദവപണിക്കരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സഹദേവപണിക്കരെ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : പരേതയായ സൗദാമിനി. മക്കള്‍ : അരവിന്ദാക്ഷന്, പുഷ്പലത, ഇന്ദ്രജിത്ത്. മരുമക്കള്‍ : സജിത, വിശ്വന്, സുപ്രിയ.