വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട പൊതുജന അഭിപ്രായ രൂപികരണം ഇന്ന്
1430140
Wednesday, June 19, 2024 5:11 AM IST
വിഴിഞ്ഞം: ജനം ഒന്നടങ്കം അനുകൂലിച്ച വിഴിഞ്ഞത്തെ സ്വപ്ന പദ്ധതിക്കായുള്ള രണ്ടാം ഘട്ട പൊതുജനാഭിപ്രായരൂപികരണ യോഗം ഇന്ന് നടക്കും. ഒന്നാം ഘട്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല ഇന്നത്തെ അഭിപ്രായരൂപികരണമെന്ന വിലയിരുത്തൽ കണക്കിലെടുത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.
ഇന്ന് രാവിലെ പത്ത് മുതൽ പരിപാടി സംഘടിപ്പിപ്പിക്കുന്ന വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയ പരിസരത്തിനുപരി മുക്കോല , കല്ലുവെട്ടാൻകുഴി ,വിഴിഞ്ഞം, ആഴാകുളം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ എല്ലാം പോലീസ് പിക്കറ്റ് ഉണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പദ്ധതിയെന്ന് പറയപ്പെടുന്ന വിഴിഞ്ഞംഅന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നതിനിടയിലാണ് രണ്ടാം ഭാഗത്തിന്റെ പൊതുജനാഭിപ്രായരൂപികരണം.
തലമുറകൾ കാത്തിരുന്ന പദ്ധതി യാഥാർഥ്യമായികാണാൻ നാമമാത്രമായി ഉയർന്ന എതിർശബ്ദങ്ങളെ ഇല്ലാതാക്കി ജനപങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയാണ് ആദ്യ അഭിപ്രായയോഗം കടന്ന് പോയത്. നിറഞ്ഞ മനസോടെ ജനം ഭൂമിയും വീടും പദ്ധതിക്കായി വിട്ടു നൽകി.
എന്നാൽ അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയും നിലപാടിലുണ്ടായ പാളിച്ചകളും , ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ പ്രവർത്തനങ്ങളും എല്ലാം നാട്ടുകാരുടെ എതിർപ്പിനും വഴി തെളിച്ചു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നറിയിച്ച തുറമുഖ നിർമാണം അനന്തമായി നീണ്ടതും എതിപ്പിന് ആക്കം കൂട്ടി.
കൂടാതെ പ്രദേശവാസികൾ പ്രതീക്ഷിച്ച തൊഴിൽ കിട്ടാത്തതും, നഷ്ടപരിഹാരം നൽകിയതിൽ ഉണ്ടായ പാളിച്ചകളും, പാരിസ്ഥിക വിഷയങ്ങളും ജനത്തിന്റെ പ്രതിക്ഷകൾക്ക് മങ്ങലേറ്റിരുന്നു.