ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനം: എൻ. ശക്തൻ
Friday, June 14, 2024 6:30 AM IST
തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് ഇന്ത്യ മുന്നണി നേടിയ വിജയമെന്ന് മുൻ സ്പീക്കർ എൻ.ശക്തൻ. തൊഴിലില്ലായ്മയും വർഗീയതയും കൊണ്ടു പൊറുതിമുട്ടിയ ജനം ബിജെപിയെ ഒരു പാഠം പഠിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ശശി തരൂരിന്‍റെ നന്ദി പ്രകടനപര്യടനം ഒറ്റശേഖരമംഗലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറശാല നിയോജക മണ്ഡലത്തിലെ 55 കേന്ദ്രങ്ങളിൽ നന്ദി പ്രകടനം നടന്നു .

ഡോ. ശശി തരൂർ വോട്ടർമാരോട് നന്ദി രേഖപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു നിയോജകമണ്ഡലങ്ങളിലും നന്ദിപ്രകടന പര്യടനം നടത്തും. വെള്ളറട ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര സനൽ, അൻസജിത റസൽ, ആർ. വത്സലൻ,

അഡ്വ. ജോണ്‍, മഞ്ചവിളാകം ജയകുമാർ, എ.കെ. ശശി, വിനോദ് സെൻ, വിജയേന്ദ്രൻ, വിൽഫ്രഡ് രാജ് തുടങ്ങിയവർ പങ്കെടുത്തു. ഔദ്യോഗിക ദുഃഖാചരണതിന്‍റെ ഭാഗമായി ഇന്നത്തെ പ്രചാരണം മാറ്റി വച്ചു.