പൊട്ടിപ്പൊളിഞ്ഞ് നെടുങ്കുഴി - പരുത്തൻപാറ - മൈലാടി റോഡ്
Friday, June 14, 2024 6:30 AM IST
കാട്ടാക്കട : നെടുങ്കുഴി - പരുത്തൻപാറ - മൈലാടി റോഡ് ശോച‍്യാവസ്ഥിൽ. ശക്തമായ മഴയിൽ റോഡിലെ മെറ്റലും ടാറും ഒലിച്ചുപോയ സ്ഥിതിയാണ്. ഇതോടെ റോഡിനെ ആശ്രയിക്കുന്ന പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് യാത്രാദുരിതം അനുഭവിക്കുന്നത്.

റോഡിന്‍റെ വശങ്ങളിൽ അപകടകരമാം വിധം മുട്ടോളം ആഴത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. ജില്ലാ പഞ്ചായത്തിനും,പൊതു മരാമത്തിനും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ.

എംഎൽഎ ഫണ്ടിൽ നിന്ന് ആറു കോടി ചെലവഴിച്ച് റോഡ് നവീകരണത്തിന് തീരുമാനം ആയെങ്കിലും കുടിവെള്ളത്തിനായി ജല ജീവൻ മിഷൻ പൈപ്പ് ലയിൻ സ്ഥാപിച്ചു മാസങ്ങൾ പിന്നിട്ടിട്ടും അനുബന്ധ പണികൾ പൂർത്തികരിക്കാത്തതും, പൈപ്പ് ഇടുന്നതിനായി റോഡ് പൊളിച്ച ഭാഗം റീ ടാറിംഗ് ചെയ്യാനുള്ള പണം വാട്ടർ അഥോറിറ്റി അനുവദിക്കാൻ തയാറാകാത്തതും റോഡ് നവീകരണം തടസപ്പെടാൻ കാരണമാകുന്നു.

പൈപ്പിന്‍റെ പണി പൂർത്തീകരിക്കാൻ പോലും ഫണ്ട് ഇല്ലാത്ത അവസ്ഥയാണ് വകുപ്പ് നേരിടുന്നതെന്നും എന്നാൽ വാട്ടർ അഥോറിറ്റി പണം അടക്കാതെ പൊതുമരാമത്ത് ജോലികൾ ആരംഭിക്കില്ല എന്ന നിലപാടിലാണ് വകുപ്പും.

ഇതോടെ വെട്ടിലായിരിക്കുന്നത് റോഡിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ്. റോഡ് താറുമാറയത്തോടുകൂടി രണ്ടു സർവീസ് നടത്തിയിരുന്ന കെഎസ്ആര്ടിസി ഇപ്പോൾ ഒന്നാക്കി ചുരുക്കിയെന്നും നാട്ടുകാർ പറയുന്നു.

പ്രദേശത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിദ‍്യാർഥികൾക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുണ്ട്. എത്രയും വേഗം റോഡിന്‍റെ ശോച‍്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം