പരാധീനതകളാൽ നടുവൊടിഞ്ഞ് കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ
Friday, June 14, 2024 6:19 AM IST
കാട്ടാക്കട: പരാധീനതകളാൽ നടുവൊടിഞ്ഞ് കാട്ടാക്കട മിനി സിവിൽസ്റ്റേഷൻ. കാട്ടാക്കട മിനി സിവിൽസ്റ്റേഷന്‍റെ പ്രവർത്തനം അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. താലൂക്ക് ഓഫീസ് ഉൾപ്പെടെ ഏഴ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് സിവിൽസ്റ്റേഷൻ.

പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിട്രാർ ഓഫീസിൽ എത്തുകയെന്നത് ദുഷ്കരമാണ്. ലിഫ്റ്റ് കേടാവുന്നതും ഒപറേറ്റർ ഇല്ലാത്തതുമാണ് കാരണം. വീൽചെയർ ഉണ്ടെങ്കിലും ഭിന്നശേഷിക്കാരെ മുകളിൽ കയറ്റാൻ റാംപില്ല. ആറുനിലകളുള്ള കെട്ടിടം വൃത്തിയായി സൂക്ഷിക്കാൻ ആരുമില്ല.

താലൂക്കോഫീസിൽ മൂന്നും സപ്ലൈ ഓഫീസിലും സബ് രജിസ്ട്രാർ ഓഫീസിലുമായി രണ്ട് പേരും ശുചീകരണത്തിനായി ഉണ്ട്. എന്നാൽ സ്വന്തം പരിസരം വൃത്തിയാക്കുന്നതല്ലാതെ പൊതുവായ ഒരു ശുചീകരണവും കെട്ടിടത്തിൽ നടക്കുന്നില്ല. സിവിൽസ്റ്റേഷനിലേക്ക് എത്താനുള്ള വഴിയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.