നേമം ദേശീയപാത അപകടക്കളം: ഭീഷണിയായി ബൈക്ക് യാത്രക്കാരുടെ അമിത വേഗം
Friday, June 14, 2024 6:19 AM IST
നേമം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള പാത അപകടക്കളായി മാറുന്നു. ബൈക്ക് യാത്രക്കാരുടെ അമിത വേഗതയാണ് ഭീക്ഷണിയാകുന്നത്. സിഗ്നലുകൾ തെറ്റിച്ച് പായുന്ന ബൈക്ക് കൾ റോഡ് മുറിച്ച് കടക്കുന്നവരെ ഇടിച്ച് വീഴ്ത്തി പായുകയാണ്.

ബുധനാഴ്ച രാത്രിയാണ് നേമം ബാങ്കിലെ ജീവനക്കാരി വിജയലക്ഷ്മി (46)യെ നേമം ഗണപതി ക്ഷേത്രത്തിനു സമീപം ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. ഉടൻ തന്നെ ശാന്തിവിളആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലാ. രണ്ട് മാസം മുമ്പാണ് ഇപ്പോൾ അപകടം നടന്നതിനു തൊട്ട് അടുത്ത് വച്ച് ലളിതകുമാരി (49)അപകടത്തിൽപ്പെട്ട് മരിച്ചത്.

രണ്ടരമാസങ്ങൾക്ക് മുമ്പ് നേമം പോലീസ് സ്റ്റേഷന് സമീപം വച്ച് വെള്ളായണി ഊക്കോട് സ്വദേശികളായ അമ്മയും കുഞ്ഞും അപകടത്തിൽ മരിച്ചിരുന്നു.

കരമന, നേമം നരുവാമുട്പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭാഗത്ത് വാഹന അപകടങ്ങൾ വർധിച്ചിട്ട് അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രാവച്ചമ്പലം ജംഗ്ഷനിലെ അശാസ്ത്രിയ സിഗ്നൽ സംവിധാനമാണ് നിത്യവും അപകടങ്ങൾക്ക് കാരണമാക്കുന്നത്. നീറമൺ കര കൈമനം പാപ്പനംകോട് കാരയ്ക്കാമണ്ഡപം വെള്ളായണി, നേമം പ്രാവച്ചമ്പലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ പോലും ട്രാഫിക് പോലിസ് എത്തുന്നില്ല.

എന്നാൽ എവിടെയെങ്കിലും അപകടങ്ങൾ നടന്നാൽ രണ്ട് ദിവസം ട്രാഫിക് പോലിസ് കാണും. പിന്നീട് വീണ്ടും പഴയ അവസ്ഥ തന്നെയാണ്. പലപ്പോഴും സിഗ്നലുക പ്രവർത്തിക്കുന്നില്ല. ഇത് മൂലം വാഹനങ്ങൾ അവരുടെ ഇഷ്ടത്തിന് പായുകയാണ്.

കരമന മുതൽ പ്രാവച്ചമ്പലം വരെ റോഡ് പൂർണമായും ഇരുട്ടിലാണ് ഇത് മൂലം മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വിളക്ക് സ്ഥാപിക്കാൻ 3.80 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും പണികൾ പാതി വഴിയിൽ നിൽക്കുകയാണ്. നേമം ദേശീയ പാതയിൽ കഴിഞ്ഞ ഒരു വർഷത്തിനകം പതിനാറ് പേരാണ് അപകടത്തിൽ മരിച്ചത്