സബ് ട്രഷറിയിൽനിന്ന് പണം തട്ടിയെടുത്ത സംഭവം: ജീവനക്കാർക്ക് സസ്പെൻഷൻ
Friday, June 14, 2024 6:19 AM IST
കഴക്കൂട്ടം : നിക്ഷേപകയായ മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽനിന്ന് 12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

തട്ടിപ്പിന് നേതൃത്വം നൽകിയ സബ് ട്രഷറി ഓഫീസിലെ ഉദ്യോഗസ്ഥരായ ജൂണിയര്‍ സൂപ്രണ്ടുമാരായ എൻ.എസ് .ശാലി, എസ്.എസ് .സുജ, സീനിയർ അക്കൗണ്ടന്‍റ് ബി.ഗിരീഷ് കുമാർ, ജൂണിയർ അക്കൗണ്ടന്‍റുമാരായ എൻ.ഷാജഹാൻ, എസ്. വിജയരാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ജില്ലാ ട്രഷറി ഓഫീസറുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ ബുധനാഴ്ച അന്വേഷണം തുടങ്ങിയത്. ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വിലാസില്‍ എം. മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നാണ് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫീസര്‍ക്ക് പരാതി നല്‍കിയത്. മകള്‍ക്ക് ഒപ്പം ഓസ്ട്രേലിയയില്‍ പോയിരുന്നതിനാല്‍ 2023 മുതല്‍ പണം എടുക്കാന്‍ മോഹനകുമാരി ട്രഷറിയില്‍ പോയിരുന്നില്ല.

തിരികെ നാട്ടിലെത്തിയപ്പോള്‍ ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുമ്പോഴാണ് ഈ മാസം മൂന്നാം തീയതി രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിന്‍വലിച്ചിരിക്കുന്നതായി കണ്ടത്.

തുടർന്ന് ജില്ലാ ട്രഷറി ഓഫീസർക്കും പോലീസിലും പരാതി നൽകി. ജില്ലാ ട്രഷറി ജോയിന്‍റ് ഡയറക്ടർ കെ.ആർ.ജിജു പ്രജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻപും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിരുന്നുവെന്ന് തെളിഞ്ഞത്. മരിച്ച ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും മേയ് മാസത്തിൽ 6,70,000 രൂപയും, മരിച്ച ആർ.സുകുമാരന്‍റെ അക്കൗണ്ടിൽ നിന്നും 2,90,000 രൂപയുമാണ് തട്ടിയതെന്ന് കണ്ടെത്തിയത്.

ചെക്ക് നൽകാൻ അക്കൗണ്ട് അപേക്ഷ നൽകണമെന്നിരിക്കെയാണ് ജൂണിയർ അക്കൗണ്ടന്‍റ് ഷാജഹാൻ, ജൂണിയർ സൂപ്രണ്ട് ശാലി, ജൂണിയർ അക്കൗണ്ടന്‍റ് വി. ജയരാജ്, സൂപ്രണ്ട് സുജ എന്നിവരുടെ നേതൃത്വത്തിൽ പത്ത് ലീഫുള്ള ചെക്ക് ബുക്ക് കംപ്യൂട്ടറിൽ എന്‍റർ ചെയ്ത ശേഷം പാസാക്കി നൽകിയത്.

തുടർന്ന് കംപ്യൂട്ടറിൽ നിന്നും അകൗണ്ടുകാരുടെ യൂസർ ഐഡിയും പാസ് വേർഡും മൊബൈൽ നമ്പറിൽ നിന്നും ലഭിച്ച ഒടിപിയും ഉപയോഗിച്ചാണ് ട്രഷറി ആപ്ലികേഷനിൽ നിന്നും പണം പിൻവലിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.