15ന് തീരില്ല, റോഡുകൾ സ്മാർട്ടാകുന്നത് വൈകും
Friday, June 14, 2024 6:19 AM IST
തിരുവനന്തപുരം: ഈ മാസം 15 നുള്ളിൽ നഗരത്തിലെ റോഡുകൾ സ്മാർട്ടാകുമെന്ന കോർപറേഷന്‍റെയും മന്ത്രി വി. ശിവൻകുട്ടിയുടെയും വാക്ക് പാഴ് വാക്കായി. റോഡുകൾ സ്മാർട്ടാകാൻ ഇനിയും പണികൾ ഏറെയാണ്.

സ്റ്റാച്യു- ജനറൽ ഹോസ്പിറ്റൽ റോഡ്, വഞ്ചിയൂർ റോഡ്, വഴുതക്കാട് എന്നിവിടങ്ങളിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായെങ്കിലും കേബിളുകൾ ഡെക്കിലൂടെ ഇറക്കുന്ന പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും രണ്ടാംഘട്ട ടാറിംഗ് തുടങ്ങുക. റോഡുകളുടെ ശോചനീയാവസ്ഥയിൽ ജനങ്ങൾ പൊറുതിമുട്ടിയതോടെ മേയ് 21 നു മന്ത്രി വി.ശിവൻകുട്ടിയും കോർപറേഷൻ അധികൃരും പങ്കെടുത്ത യോഗത്തിലാണ് ജൂണ്‍ 15 നകം റോഡുകളുടെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയത്.

റോഡുകളിൽ ഗതാഗത സൗകര്യം മെച്ചപ്പെട്ടെങ്കിലും പലയിടത്തും കാൽനടയാത്ര ഇപ്പോഴും ദുസഹമാണ്. വഴുതക്കാട് ജംഗ്ഷനു സമീപമുള്ള റോഡിന്‍റെ ആദ്യഘട്ട ടാറിംഗ് കഴിഞ്ഞുവെങ്കിലും ഇവിടെ കേബിളുകൾ കടത്തി വിടാൻ റോഡിനു നടുവിലൂടെ ഇടവിട്ട് കുഴികൾ എടുത്തിരിക്കുകയാണ്.

യാത്രക്കാർക്ക് അപകടകരമായ രീതിയിലാണ് കുഴികൾ ഉള്ളത്. രാത്രി യാത്രക്കാർ അതീവ ശ്രദ്ധയോടെ വേണം ഇതിലൂടെ യാത്രചെയ്യാൻ. വഞ്ചിയൂർ- ജനറൽ ഹോസ്പിറ്റൽ റോഡിൽ കേബിൾ ഇറക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തൈക്കാട് എംജി രാധാകൃഷ്ണൻ റോഡിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായിട്ടില്ല.

ഇവിടെ മെറ്റൽ വിരിക്കുന്നത് അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇവിടെ മണ്ണുമാറ്റുന്ന ജോലികളും നടക്കുന്നുണ്ട്. ശാസ്താക്ഷേത്രം മുതൽ മോഡൽ സ്കൂൾ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് നേരത്തെ കഴിഞ്ഞിരുന്നു.

ഇവിടെ ഓടകളുടെ പണിയും നടക്കുകയാണ്. എകെജി സെന്‍ററിനു മുന്നിൽ സ്പെൻസർ ജംഗ്ഷനിലെ റോഡിന്‍റെ അരികിലായി കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലുകളും ഇതുവരെ നീക്കം ചെയ്തട്ടില്ല. ഈ ഭാഗത്തുകൂടെ വാഹനം കടന്നു പോകാനും സാധിക്കാതായിട്ട് മാസങ്ങളായി. ചാല മാർക്കറ്റിലെ ഓടകളുടെ നവീകരണ പ്രവർത്തനങ്ങളും പൂർണമായിട്ടില്ല.

പൈപ്പ് ലൈനുകൾ തകർന്ന് കുടിവെള്ളം തടസപ്പെടുന്നത് പരിഹരിക്കാൻ പലയിടത്തും വീണ്ടും കുഴിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും റോഡുകൾ പൂർണമായി സ്മാർട്ടാകാൻ ഇനിയും പ്രവൃത്തികൾ ഏറെയാണ്.