x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പിഎം ശ്രീ: ഏതു നിമിഷം വേണമെങ്കിലും പിൻമാറാമെന്നു മന്ത്രി ശിവൻകുട്ടി


Published: October 26, 2025 08:08 PM IST | Updated: October 26, 2025 08:08 PM IST

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിട്ടുവെങ്കിലും ഏതു നിമിഷം വേണമെങ്കിലും പിൻമാറാമെന്നു വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. ധാരണപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്. രണ്ടു കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാമെന്നും മന്ത്രി പറഞ്ഞു.

സർവശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്‍റെ ആദ്യ ഗഡു ഉടൻ ലഭിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളു. കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാകില്ല. സിപിഐയുടെ എതിർപ്പു സംബന്ധിച്ചു നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കട്ടെ. എംഒയുവിൽ ഒപ്പിടുന്നതിനു മുൻപ് നിയമോപദേശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല.

47 ലക്ഷത്തോളം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. കേരളത്തിന്‍റെ വിദ്യാഭ്യാസ പാരന്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നത്. സംസ്ഥാനം തന്നെയാണ് പാഠപുസ്തകവും സിലബസും തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags : PM Shri v sivankutty

Recent News

Up