x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ശാന്തി നിയമനം: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി


Published: October 23, 2025 10:06 PM IST | Updated: October 23, 2025 10:06 PM IST

തിരുവനന്തപുരം: ശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്തെന്ന് ഹൈക്കോടതി ചോദിച്ച

തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സഹായികളിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്നും വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്താനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പുതിയ മേൽശാന്തിമാർ ചാർജ് എടുക്കുമ്പോൾ ഇവർക്കൊപ്പം സഹായികളായി നിരവധി പേരാണ് ശബരിമലയിലെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയും ആദ്യം കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയിൽ എത്തിയത്.

Tags : highcourt travancore dewaswom board

Recent News

Up