പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിനു സമീപമുള്ള കുഴിയിൽവീണ് തകരാറിലായ സ്വകാര്യ ബസ്.
തൃപ്രയാർ: തകർന്നുകിടക്കുന്ന പെരിങ്ങോട്ടുകര-അന്തിക്കാട് റോഡിലെ കുഴിയിൽവീണ് മൂന്ന് സ്വകാര്യ ബസുകൾ തകരാറിലായി. കുഴിയിൽ ചാടിയതോടെ ബസുകളുടെ ആക്സിൽ ഒടിയുകയും ടയറുകൾ ഘടിപ്പിക്കുന്ന യന്ത്രഭാഗങ്ങൾ തകരാറിലാവുകയുമായിരുന്നു.
തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് പെരിങ്ങോട്ടുകര വഴി സർവീസ് നടത്തുന്ന ഈട്ടുമ്മൽ, മൂകാംബിക, എടക്കളത്തൂർ എന്നീ ബസുകളാണ് റോഡിലെ കുഴി യിൽവീണ് വഴിയിൽ കിടന്നത്. ഇതുമൂലം ഒട്ടേറെ യാത്രക്കാരും വഴിയിൽ കുടുങ്ങി.
കുടിവെള്ള പൈപ്പിടാനായി പൊളിച്ചതിനു പിന്നാലെ ആറ് വർഷത്തിലേറെയായി തകർന്നുകിടക്കുകയാണ് ഈ റോഡ്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെയുള്ള അശാസ്ത്രീയ നിർമാണംമൂലം ഒട്ടേറെ തവണയാണ് ഈ റോഡ് പൊളിച്ച് പൈപ്പിടേണ്ടിവന്നത്.
യാത്രാദുരിതവും അപകടങ്ങളും പതി വായതോടെ ജനരോഷം ഉയരുമ്പോൾ പാറപ്പൊടിയും കരിങ്കൽച്ചീളുകളും കൊ ണ്ടിട്ട് താത്കാലിക പരിഹാരം കാണുകയാണ് അധികൃതർ.
ഈ വഴിയിലൂടെ വാഹനങ്ങൾ സർവീസ് നടത്തു ന്നത് ഏറെ പണിപ്പെട്ടാണ്. ബസ്, ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങൾ ഓടിച്ച് കിട്ടുന്ന വരുമാനം മുഴുവൻ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി ചെലവാക്കേണ്ടിവരുന്ന സ്ഥിതിയാണ്.
മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് തകർച്ചമൂലം കച്ചവടമില്ലാതായതോ ടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. റോഡ് നവീകരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
Tags : Buse stuck nattuvisesham local news