ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ പിച്ച് മത്സരത്തിന്റെ തുടക്കത്തിൽ പേസ് ബൗളർമാരെയും പതുക്കെപ്പതുക്കെ സ്പിന്നർമാരെയും പിന്തുണയ്ക്കും. ക്യൂറേറ്ററാണ് ഇക്കാര്യം അറിയിച്ചത്. മത്സരം അഞ്ചു ദിനവും നീളുന്ന തരത്തിലുള്ള പിച്ചായിരിക്കുമെന്നു ക്യൂറേറ്റർ വ്യക്തമാക്കി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റ് നാലാം ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ അവസാനിച്ചിരുന്നു.
മൂന്നാം സ്പിന്നർ, മഴ ചെപ്പോക്കിലേതുപോലെ ചുവന്ന പിച്ചല്ല ഗ്രീൻ പാർക്കിലേത് എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ഇന്ത്യ മൂന്നു പേസർമാരുമായി ആയിരുന്നു കളിച്ചത്. എന്നാൽ, മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാൻ സാധ്യതയുണ്ട്.
കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും. അതോടെ മുഹമ്മദ് സിറാജ്, ആകാഷ് ദീപ് എന്നിവരിൽ ഒരാൾ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായേക്കും. ചെന്നൈയിൽ ജയിച്ച ടീമിനെ നിലനിർത്താൻ ക്യാപ്റ്റൻ രോഹിത് തീരുമാനിക്കുമോ എന്നും കണ്ടറിയണം.
അതിനിടെ കാൾപുരിൽ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. മത്സരത്തിന്റെ ആദ്യമൂന്നു ദിനങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 2-0നു പരന്പര തൂത്തുവാരാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്.
ജയത്തോടെ പരന്പര 1-1 സമനിലയിലാക്കാനുള്ള ശ്രമമാണ് ബംഗ്ലാദേശ് നടത്തുക.