യുഎസ് ഓപ്പണ്‍ ബാഡ്മിന്റൺ: ഇന്ത്യക്ക് ഇരട്ട ഫൈനൽ
കൗണ്‍സിൽ ബ്ലഫ്സ് (യുഎസ്എ): ബിഡബ്ല്യുഎഫ് സൂപ്പർ 300ന്റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യൻ യുവതാരങ്ങൾ ചരിത്രം കുറിച്ചു. യഥാക്രമം പുരുഷ, വനിതാ സിംഗിൾസുകളിൽ ആയുഷ് ഷെട്ടിയും തൻവി ശർമയും ഫൈനലിൽ പ്രവേശിച്ചു. ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം തൻവി സ്വന്തമാക്കി.
ഇരുപതുകാരനായ അയുഷ് പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. ടൂർണമെന്റിലെ ടോപ് സീഡും ലോക ഒന്‍പതാം നന്പറുമായ തായ്വാന്റെ ചൗ ടിയൻ ചെന്നിനെ തകർത്താണ്് ആയുഷ് ആദ്യമായി ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനലിൽ പ്രവേശിച്ചത്. പതിനാറുകാരിയായ തൻവി യുക്രെയിനിന്റെ പോളിന ബുറോവയെ അട്ടിമറിച്ചാണ് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്.
ഈ വർഷം ആദ്യം നടന്ന ഒർലിയൻസ് മാസ്റ്റേഴ്സിൽ മൂന്നാം സ്ഥാനത്തെത്തിയ ആയുഷ് തായ്വാൻ താരത്തിനെതിരേയുള്ള സെമി പോരാട്ടത്തിന്റെ ആദ്യ ഗെയിം ശക്തമായ പോരാട്ടത്തിനൊടുവിൽ അടിയറവച്ചു. എന്നാൽ, അടുത്ത ഗെയിമുകളിൽ ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവാണ് കണ്ടത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അയൂഷ് 21-23, 21-15, 21-14ന് മത്സരം സ്വന്തമാക്കി. മൂന്നാം സീഡിലുള്ള കാനഡയുടെ ബ്രയാൻ യാങ് ആണ് ഫൈനലിലെ എതിരാളി. 2025ൽ ഇന്ത്യയുടെ പുരുഷ സിംഗിൾസ് കിരീട വരൾച്ച അവസാനിപ്പിക്കുകയാണ് ആയുഷിന്റെ ലക്ഷ്യം.
ലോക റാങ്കിംഗിൽ 66-ാംസ്ഥാനത്തുള്ള തൻവി ആധിപത്യത്തോടെയാണ് ഏഴാം സീഡ് താരം പോളിന ബുറോവയെ കീഴടക്കിയത്. 34 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-14, 21-16നാണ് ഇന്ത്യൻ കൗമാരതാരത്തിന്റെ ജയം. ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ഈ വർഷം ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് തൻവി.
ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഗോഹട്ടിയിലുള്ള നാഷണൽ സെന്റർ ഓഫ് എക്സലൻസിൽനിന്നുള്ള താരമാണ് തൻവി. യുഎസ് ഓപ്പണ്‍ ഫൈനൽ വരെയുള്ള പോരാട്ടത്തിൽ ജൂണിയർ തലത്തിൽ രണ്ടാം റാങ്കിലുള്ള യുവതാരത്തിനു മുന്നിൽ ലോക റാങ്കിംഗിൽ ഉയർന്ന സ്ഥാനത്തുള്ള തുയ് ലിൻ നുയെൻ (23-ാം റാങ്ക്), മുൻ ജൂണിയർ ലോക ചാന്പ്യൻ പിച്ചാമോണ് ഒപാട്നിപുത്ത് (58-ാം റാങ്ക്), കറുപ്പതേവൻ ലെത്ശന (50-ാം റാങ്ക്) അടിയറവു പറഞ്ഞു. ഫൈനലിൽ യുഎസ്എയുടെ ബെയ്വെൻ ഷാങ് ആണ് എതിരാളി.
ബിഡബ്ല്യുഎഫ് ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന എന്ന റിക്കാർഡ് 14-ാം വയസിൽ ജേതാവായി ഉനാട്ടി ഹൂഡയുടെ പേരിലാണ്. എന്നാൽ ഈ ടൂർണമെന്റ് ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഇവന്റിന്റെ ഭാഗമല്ല.
അതുകൊണ്ട് ഒരു ജയം കൂടി നേടാനായാൽ തൻവി ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കും.
വിംബിൾഡൺ: അൽകാരസ്, സബലെങ്ക ഇന്ന് കളത്തിൽ
ലണ്ടൻ: പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം തേടുന്ന ലോക രണ്ടാം നന്പർ കാർലോസ് അൽകാരസ് വിംബിൾഡണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിന് ഇന്ന് കളത്തിലിറങ്ങും. ഇറ്റലിയുടെ ഫാബിയോ ഫോഞിനിയാണ് അൽകാരസിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ അരീന സബലങ്കയും ഇന്ന് വിംബിൾഡണ്‍ പോരാട്ടത്തിനു തുടക്കമിടും. വിംബിൾഡണിൽ ആദ്യമായി കിരീടമുയർത്തുകയാണ് സബലങ്കയുടെ ലക്ഷ്യം. യോഗ്യത നേടിയെത്തിയ കാനഡയുടെ കാർസണ് ബ്രാൻസ്റ്റൈൻ ആണ് ലോക ഒന്നാം നന്പറിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ എമ്മ റാഡകാനു, മാഡിസണ്‍ കീസ്, ജാസ്മിൻ പൗളിനി, നവോമി ഒസാക, എലീസ് മെർട്ടൻസ്, എലീന സ്വിറ്റോലിന എന്നിവർക്കും ഇന്നു മത്സരങ്ങളുണ്ട്. പുരുഷ സിംഗിളിൽസിൽ ഡാനിൽ മെദ്വദേവ്, ടെയ്ലർ ഫ്രിറ്റ്സ്, ഹോൾഗർ റൂണ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, ആൻഡ്രി റൂബ്ലേവ് എന്നിവരും ഇന്നിറങ്ങും.
കരുത്തരായി പ്രോട്ടീസ്
ബുലവായോ: സിംബാബ് വേയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വൻ ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 418 റണ്‍സ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക 251 റണ്‍സിൽ സിംബാബ്വയേുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
രണ്ടാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച പ്രോട്ടീസ് 49 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയിലാണ്. 216 റണ്‍സിന്റെ ലീഡ് ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ടോണി ഡി സോർസി (22), വിയാൻ മുൾഡർ (25) എന്നിവരാണ് ക്രീസിൽ. സ്കോർ: ദക്ഷിണാഫ്രിക്ക: 418/9 ഡിക്ലയേർഡ്, 49/1. സിംബാബ് വേ: 251.
സിംബാബ വേയ്ക്കായി ഷോണ്‍ വില്്യംസിന്റെ (137) ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദിക്ഷിണാഫ്രിക്കയ്ക്കായി വിയാൻ മുൾഡർ നാലും കോഡി യൂസഫും കേശവ് മഹാദേവും മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റിന് 55 എന്ന നിലയിൽ നിന്നാണ് കരകയറിയത്. സെഞ്ചുറികളുമായി പുതുമുഖം ലുഹാൻ ഡ്രി പ്രെട്ടോറിയസ് (153), രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കോർബിൻ ബോഷ് (100*) എന്നിവരുടെ സെഞ്ചുറിയും അരങ്ങേറ്റക്കാരൻ ഡെവാൾഡ് ബ്രേവിസ് (51) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ചെൽസി x പാൽമീറസ് ക്വാർട്ടർ
ഷാർലറ്റ് (നോർത്ത് കരോളൈന): അധിക സമയത്തെ രണ്ടാംപകുതിയുടെ ഒന്‍പത് മിനിറ്റുകളിൽ നേടിയ മൂന്നു ഗോളുകളിൽ ചെൽസിക്ക് ജയം. ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ചെൽസി 4-1ന് ബെൻഫിക്കയെ തോൽപ്പിച്ചു. അധിക സമയത്ത് പത്തുപേരുമായാണ് ബെൻഫിക്കയ്ക്കു കളിക്കേണ്ടിവന്നത്. ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് ബ്രസീലിൽനിന്നുള്ള പാൽമീറസിനെ നേരിടും. വെള്ളിയാഴ്ചയാണ് മത്സരം.
അധിക സമയത്തെ രണ്ടാം പകുതിയിലെ ഒന്‍പത് മിനിനുള്ളിൽ ക്രിസ്റ്റഫർ എൻകുങ്കു, പെഡ്രോ നെറ്റോ, കീർനാൻ ഡ്യൂസ്ബറി ഹാൾ എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിനിടെ മിന്നൽ കൊടുങ്കാറ്റ് കാരണം രണ്ട് മണിക്കൂറോളം ടീമുകൾ കളിക്കളത്തിൽനിന്ന് പുറത്തുപോകേണ്ടി വന്നു. മത്സരം തുടങ്ങിശേഷം നാലു മണിക്കൂറും 38 മണിക്കൂറുമെടുത്താണ് മത്സരം പൂർത്തിയാക്കിയത്.
64-ാം മിനിറ്റിൽ റീസ് ജയിംസ് സിറ്റിയെ മുന്നിലെത്തിച്ചു. കളി 90 മിനിറ്റിലെത്താൻ നാലു മിനിറ്റുള്ളപ്പോൾ മിന്നൽ കൊടുങ്കാറ്റ് എത്തിയതോടെ റഫറി മത്സരം നിർത്തിവയ്ക്കുകയായിരുന്നു.
കാലാവസ്ഥ നന്നായി മത്സരം പുനരാരംഭിച്ചശേഷം ബെൻഫിക്കയ്ക്ക് മത്സരത്തിലേക്കു തിരിച്ചുവരാനുള്ള അവസരം ലഭിച്ചു. ആഡഡ് ടൈമിൽ വലയിലേക്ക് നികോളസ് ഒട്ടമെൻഡിയുടെ ഹെഡർ ശ്രമം ചെൽസിയുടെ പ്രതിരോധക്കാരൻ മലോ ഗുസ്തോയുടെ കൈയിൽ തട്ടി. വിഎആർ പരിശോധനയ്ക്കുശേഷം ബെൻഫിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു.
കിക്കെടുത്ത എയ്ഞ്ചൽ ഡി മരിയയ്ക്കു പിഴച്ചില്ല. പന്ത് വലയിലാക്കി സമനില നല്കി. ഇതോടെ കളി അധിക സമയത്തേക്കു കടന്നു. അധികസമയത്തെ രണ്ടാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ജിയാൻലുക പ്രെസ്റ്റ്യാനി പുറത്തായതോടെ ബെൻഫിക്ക പത്തുപേരായി ചുരുങ്ങി. കളിക്കാരുടെ എണ്ണത്തിലുള്ള മുൻതൂക്കം മുതലാക്കിയ കളിച്ച ചെൽസി ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയിൽ ചെൽസിയെ എൻകുങ്കു (108’) മുന്നിലെത്തിച്ചു. പിന്നീട് നെറ്റോ (114’), ഡ്യൂസ്ബറി ഹാൾ (117’) എന്നിവരുടെ ഗോളുകൾ ചെൽസിയുടെ ജയം ഉറപ്പിച്ചു.
പാൽമീറസ് ജയം
ബ്രസീലിയൻ ക്ലബ്ബുകൾ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ പാൽമീറസ് എതിരില്ലാത്ത ഒരു ഗോളിന് ബോട്ടഫോഗോയെ തോൽപ്പിച്ചു. അധികസമയത്തേക്കു നീണ്ട മത്സരത്തിൽ പൗളിഞ്ഞോ (100’) നേടിയ ഗോളിലാണ് പാൽമീറസിന്റെ ജയം. മുഴുവൻ സമയത്ത് ഗോൾരഹിത സമനില പാലിച്ചതോടെയാണ് അധിക സമയത്തേക്കു കടന്നത്. 64-ാം മിനിറ്റിലാണ് പൗളിഞ്ഞോ പകരക്കാരനായി കളത്തിലെത്തിയത്.
സമനിലയ്ക്കായി ബോട്ടഫോഗോ പൊരുതി. 116-ാം മിനിറ്റിൽ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി പാൽമീറസ് പത്തുപേരായി ചുരുങ്ങിയിട്ടും ഈ അവസരം മുതലാക്കാൻ ബോട്ടഫോഗോയ്ക്കായില്ല.
റിക്കാർഡുകൾ തീർത്ത് സ്മൃതി
ഇംഗ്ലണ്ടിനെതിരേയുള്ള വനിത ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സ്മൃതി മന്ദാന നിരവധി റിക്കാർഡുകളിലാണ് എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മന്ദാന.
ഓപ്പണറായി ഇറങ്ങിയ സ്മൃതി 62 പന്തിൽ 112 റണ്‍സെടുത്തു. 15 ഫോറും മൂന്ന് സിക്സും അടങ്ങിയതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചുറി. അന്താരാഷ്ട്ര ട്വന്റി 20യിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. അന്താരാഷ്ട്ര ട്വന്റി 20യിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യയുടെ ഈ താത്കാലിക ക്യാപ്റ്റൻ.
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ 50+ റണ്‍സ് നേടിയ ബേത്ത് മൂണിയുടെ റിക്കാർഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. എട്ട് 50+ സ്കോറുകളാണ് ഇരുവർക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാൻഡ്ര ഡോട്ടിൻ (3), ഹെയ്ലി മാത്യൂസ് (3), ഡെയ്ൻ വാൻ നീകെർക്ക് (3) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വനിതാ ടി20യിൽ മന്ദാന - ഷെഫാലി വർമ സഖ്യം ഏറ്റവും കൂടുതൽ ഫിഫ്റ്റി-പ്ലസ് (21) കൂട്ടുകെട്ടുകൾ ഉള്ള ജോഡിയായി മാറി. ഓസ്ട്രേലിയയുടെ അലിസ ഹീലി - ബേത് മൂണി സഖ്യത്തിന്റെ (20) റിക്കാർഡാണ് ഇരുവരും തകർത്തത്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് വനിതകളുടെ അന്താരാഷ്ട്ര ട്വന്റി 20യിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്. 2018ൽ ന്യൂസിലൻഡിനെതിരേ 103 റണ്‍സാണ് ഹർമൻപ്രീത് നേടിയത്. അന്താരാഷ്ട്ര വനിതാ ട്വന്റി 20 ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സ്മൃതിയുടെ 112 റണ്‍സ്.
സഹതാരം രാധ യാദവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് സെഞ്ചുറി നേടിയതെന്നു മത്സരശേഷം ക്യാപ്റ്റൻ പറഞ്ഞു.
“മൂന്ന് ദിവസം മുന്‍പ് ഞാനും രാധ യാദവും തമ്മിൽ ഒരു സംഭാഷണം നടത്തുകയായിരുന്നു. അപ്പോൾ രാധ പറഞ്ഞു നിങ്ങൾ ടി20യിൽ സെഞ്ചുറി നേടേണ്ട സമയമായി, 70കളിലും 80കളിലും പുറത്തായിക്കൊണ്ടേയിരിക്കും, പക്ഷേ നീ നിന്റെ കഴിവിനോട് നീതി പുലർത്തുന്നില്ല” എന്നിങ്ങനെ.
അപ്പോൾ പറഞ്ഞു “ശരി, രാധ, ഇപ്പോൾ എനിക്ക് മനസിലാകും, ഇത്തവണ പരന്പരയിലെ ഒരു മത്സരത്തിൽ ഞാൻ അത് നേടാൻ ശ്രമിക്കാം”.
ഗോൾഡ് കപ്പ്: ഹോണ്ടുറാസ് x മെക്സിക്കോ സെമി
സാന്റ ക്ലാര/അരിസോണ: കോണ്‍കാകഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ ഹോണ്ടുറാസ്- മെക്സിക്കോ സെമി ഫൈനൽ പോരാട്ടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്ന ആദ്യ ക്വാർട്ടറിൽ ഹോണ്ടുറാസ് 5-4ന് പാനമയെയും മെക്സിക്കോ 2-0ന് സൗദി അറേബ്യയെയും തോല്പിച്ചു.
2013നുശേഷം ആദ്യമായാണ് ഹോണ്ടുറാസ് ഗോൾഡ് കപ്പ് സെമി ഫൈനലിൽ കടക്കുന്നത്. മുഴുവൻ സമയത്ത് 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ നിർണായക കിക്ക് വലയിലാക്കി കാർലോസ് പിനേഡയാണ് ഹോണ്ടുറാസിനെ സെമിയിലേക്കെത്തിച്ചത്.45+1-ാം മിനിറ്റിൽ ഇസ്മയൽ ഡിയസ് പെനാൽറ്റിയിലൂടെ പാനമയെ മുന്നിലെത്തിച്ചു.82-ാം മിനിറ്റിൽ ആന്റണി ലോസനോ ഹോണ്ടുറാസിനു സമനില നല്കി.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും ആദ്യ അഞ്ചു കിക്കുകളും പൂർത്തിയാക്കി. ഇതിൽ മൂന്നാം കിക്ക് പാനമയും അഞ്ചാം കിക്ക് ഹോണ്ടുറാസും നഷ്ടമാക്കി. നിർണായക കിക്കെടുക്കാനെത്തിയ പാനമയുടെ എഡ്വേർഡോ ഗുരേരോ അവസരം നഷ്ടമാക്കി. ഹോണ്ടുറാസിന്റെ ആറാം കിക്കിനെത്തിയ പിനേഡ പന്ത് വലയിലാക്കി ജയം നൽകി.
അനായാസം നിലവിലെ ചാന്പ്യന്മാർ
കോണ്‍കാകഫ് ഗോൾഡ് കപ്പിന്റെ നിലവിലെ ജേതാക്കളായ മെക്സിക്കോ 49-ാം മിനിറ്റിൽ അലക്സിസ് വെഗയുടെ ഗോളിൽ മുന്നിലെത്തി. 81-ാം മിനിറ്റിൽ അബ്ദുള്ള മാഡുവിന്റെ ഓണ്‍ ഗോൾ മെക്സിക്കോയുടെ ജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ സൗദി പ്രതിരോധം ഭേദിക്കാൻ മെക്സിക്കൻ മുന്നേറ്റക്കാർ ബുദ്ധിമുട്ടി. ഒരു തവണ മാത്രമേ വല ലക്ഷ്യമാക്കി ഒരു ഷോട്ട് ഉതിർക്കാൻ മെക്സിക്കോയ്ക്കായത്.
ജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യയും പാക്കിസ്ഥാനും ഒരേ പൂളിൽ
ന്യൂഡൽഹി: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിനു മത്സരക്രമമായി. ഇന്ത്യ ആതിഥേയരാകുന്ന ലോകകപ്പിൽ ഇന്ത്യയും അയൽ രാജ്യമായ പാക്കിസ്ഥാനും ഒരേ പൂളിൽ. ആറു ഗ്രൂപ്പുകളുള്ള ടൂർണമെന്റിലെ പൂൾ ബിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും.
നവംബർ മുതൽ ഡിസംബർ വരെയാണ് ലോകകപ്പ്. ടൂർണമെന്റിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ഓഗസ്റ്റ്്- മുതൽ സെപ്റ്റംബർ വരെ നടക്കുന്ന ജൂണിയർ ഏഷ്യകപ്പ് ഇതിനു വ്യക്തത വരുത്തും. ഏഷ്യ കപ്പ് ബിഹാറിലെ രാജ് ഗിറിലാണ് നടക്കുക.
2026 ലോകകപ്പ് യോഗ്യതാ ടൂർണമെന്റ് എന്ന നിലയിൽ ഏഷ്യ കപ്പ് ടീമുകൾക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനാൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരാനുള്ളുള്ള സാധ്യത കുറവാണ്. നിലവിലെ റിപ്പോർട്ടിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നാണ് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ഉദ്യോഗസ്ഥ പറയുന്നത്. ഇതിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ, ഏഷ്യൻ ഹോക്കി ഫെഡറേഷൻ (എഎച്ച്എഫ്), ഹോക്കി ഇന്ത്യ എന്നിവ വ്യക്തത വരുത്തിയിട്ടില്ല.
സർക്കാർ നിർദേശങ്ങൾ പാലിക്കുമെന്നും നിലവിൽ മറ്റ് സാഹചര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി പറഞ്ഞു. ബാക്കിയുള്ള ഏഴ് ടീമുകളുമായി മത്സരം തുടരുമോ അതോ പാക്കിസ്ഥാൻ യാത്ര ചെയ്യുന്നില്ലെങ്കിൽ ഒരു ബദൽ ടീമിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന്, അത് എഎച്ച്എഫിന്റെ തീരുമാനമാണെന്ന് ടിർക്കി പറഞ്ഞു.
ജൂണ്‍ 30 മുതൽ ജൂലൈ 13 വരെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ തീ പാറും
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രാൻസ്ലാം ടൂർണമെന്റുകളിലൊന്നായ വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റിന്റെ 2025 പതിപ്പിന് നാളെ തുടക്കം.
ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ 12,13 തീയതികളിൽ നടക്കും. ഈ ആഴ്ച നടന്നുവന്നിരുന്ന യോഗ്യതാ റൗണ്ടിലെ വിജയികളും സീഡ് റാങ്കിൽ മുന്നിൽ നിൽക്കുന്നവരുമാണ് ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്.
പുരുഷ സിംഗിൾസിൽ യാനിക് സിന്നറാണ് ഒന്നാം സീഡ്. വനിതകളിൽ അരീന സബലങ്കയും. പുരുഷൻമാരിൽ നിലവിലെ ചാന്പ്യൻ കാർലോസ് അൽകാരസ് രണ്ടാമതും അലക്സാണ്ടർ സ്വരേവ് മൂന്നാമതുമാണ്. 24 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ച് ആറാം സീഡാണ്.
വനിതകളിൽ കൊക്കോ ഗൗഫ്, ജാസ്മിൻ പൗലോനി, ഇഗാ ഷാൻടെക് എന്നിവരും മാറ്റുരയ്ക്കും. വനിതകളിലെ നിലവിലെ ജേതാവായ ബാർബോറാ ക്രെജിക്കോവ 17ാം സീഡാണ്.
മൂന്നാം കിരീടം ലക്ഷ്യം: പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് താരം കാർലോസ് അൽകാരസിനെ ആദ്യ റൗണ്ടിൽ കാത്തിരിക്കുന്നത് ഇറ്റലിക്കാരൻ ഫാബിയോ ഫൊനീനി. റാങ്കിംഗിൽ 127-ാം സ്ഥാനത്താണെങ്കിലും അട്ടിമറികൾക്ക് കെൽപ്പുള്ള ഫൊനീനി ആദ്യ റൗണ്ടിൽ ഇരുപത്തിരണ്ടുകാരൻ അൽകാരസിനു വെല്ലുവിളിയായേക്കും.
ലോക ഒന്നാം നന്പർ ഇറ്റലിയുടെ യാനിക് സിന്നറിന് നാട്ടുകാരനും 94-ാം റാങ്കുകാരനുമായ ലൂക്ക നാർഡിയാണ് ആദ്യ റൗണ്ടിലെ എതിരാളി. 25-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്റെ അലക്സാന്ദ്രെ മുള്ളറെ ആദ്യ റൗണ്ടിൽ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ മറ്റൊരു അൽകാരസ്- സിന്നർ ഫൈനലിന് വിംബിൾഡനിൽ അരങ്ങൊരുങ്ങും.
വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ, ഫിലിപ്പീൻസ് താരം അലക്സാൻഡ്ര ഈലയെ ആദ്യ റൗണ്ടിൽ നേരിടും. ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായി എത്തുന്ന യുഎസ് താരം കൊക്കോ ഗൗഫിന് കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിഫൈനലിസ്റ്റ് യുക്രെയ്നിന്റെ ഡയാന യസ്ട്രംസ്കയെയാണ് ആദ്യ റൗണ്ടിൽ നേരിടേണ്ടത്.
സുമിത് നാഗൽ ഇല്ല യോഗ്യതാ റൗണ്ടിൽതന്നെ സിംഗിൾസിലെ ഇന്ത്യയുടെ പ്രതീക്ഷയായ സുമിത് നാഗൽ പുറത്തായി. ആദ്യ റൗണ്ടിലായിരുന്നു സുമിതിന്റെ പുറത്താകൽ. ലോക 300-ാം നന്പർ താരമായ നാഗൽ, ലോക 368-ാം നന്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
വിന്പിൾഡണ് സിമ്പിളല്ല
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് താരങ്ങൾ ഏറെ വിലമതിക്കുന്നതുമായ ടൂർണമെന്റാണ് വിംബിൾഡണ്‍ ചാന്പ്യൻഷിപ്പ്. 1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽകോർട്ടിൽ നടക്കുന്ന ഏക ഗ്രാൻഡ് സ്ലാം ടൂർണമെന്റാണിത്.
എല്ലാ വർഷവും ജൂണ്‍ അവസാനവും ജൂലൈ ആദ്യ ആഴ്ചകളിലുമായിട്ടാണ് മത്സരം നടക്കുക.ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡണ്‍ അവസാനിക്കുന്നു. എല്ലാ വർഷവും അഞ്ച് പ്രധാന ഇനങ്ങളിലും നാല് ജൂണിയർ ഇനങ്ങളിലും നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കും.
ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിൾഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാൻസ്ലാം ടൂർണമെന്റായ യുഎസ് ഓപ്പണ്‍ നടക്കും.
സമ്മാനത്തുക 623 കോടി രൂപ വിംബിൾഡൻ ടെന്നിസിന്റെ സമ്മാനത്തുക വർധിപ്പിച്ച് സംഘാടകർ. 5.35 കോടി പൗണ്ടാണ് (ഏകദേശം 623 കോടി രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. മുൻ വർഷത്തെക്കാൾ ഏഴ് ശതമാനം വർധന. പുരുഷ)- വനിതാ സിംഗിൾസ് ജേതാക്കൾക്ക് 30 ലക്ഷം പൗണ്ട് വീതം (ഏകദേശം 35 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്താകുന്നവർക്ക് 77 ലക്ഷം രൂപ ലഭിക്കും.
ലൈൻ ജഡ്ജസ് ഒൗട്ട്! ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഇലക്്ട്രോണിക് ലൈൻ കോളിംഗ് സംവിധാനം ഉപയോഗിക്കുന്നതാണ് ഇത്തവണത്തെ വിംബിൾഡനിലെ ഒരു സുപ്രധാന മാറ്റം.
വിംബിൾഡൻ ടെന്നിസിന്റെ 147 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ലൈൻ വിധി നിർണയത്തിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കുന്നത്.
യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്റുകൾ നേരത്തേ തന്നെ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് വഴിമാറി. ഫ്രഞ്ച് ഓപ്പണിൽ ഇത്തവണയും ലൈൻ ജഡ്ജസ് ഉണ്ടായിരുന്നു.
തകർത്താടി വൈഭവ്, ഇന്ത്യൻ കൗമാരപ്പടയ്ക്ക് ജയം
ലണ്ടൻ: ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും പ്രകടനത്തിനു പിന്നാലെ ഓപ്പണർ വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിംഗ് തുടർന്നപ്പോൾ ഇംഗ്ലണ്ടിനെതിരേയുള്ള യൂത്ത് ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിന് ആറുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 174 റണ്‍സിന് പുറത്തായി. ഇന്ത്യ 24 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തി.
വിരാട് കോലി വിഖ്യാതമാക്കിയ 18-ാം നന്പർ നീല ജഴ്സിയിൽ ബാറ്റിംഗിനിറങ്ങിയ സൂര്യവംശി 19 പന്തിൽ 48 റണ്‍സെടുത്താണ് ഇന്ത്യൻജയത്തിന് അടിത്തറയിട്ടത്. അഞ്ചുസിക്സും മൂന്ന് ഫോറും നേടി. അഭിഗ്യാൻ കുണ്ടു 45 റണ്‍സോടെ പുറത്താകാതെനിന്നു. മലയാളി താരം മുഹമ്മദ് ഇനാൻ രണ്ടുവിക്കറ്റുമായി തിളങ്ങി.
ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് ഉൾപ്പെട്ട ഇംഗ്ലിഷ് ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സിൽ അർധസെഞ്ചുറിയോടെ റിക്കി ഫ്ളിന്റോഫ് (56) തിളങ്ങി. 42 റണ്‍സെടുത്ത ഓപ്പണർ ഇസാക് മുഹമ്മദും പൊരുതി.
ഇന്ത്യൻ ബൗളിംഗിൽ കനിഷ്ത് ചൗഹാൻ 20 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തി. ഇനാൻ 37 റണ്‍സിനാണ് രണ്ടു വിക്കറ്റെടുത്തത്. ഹെനിൽ പട്ടേൽ, അംബ്രിഷ് എന്നിവരും രണ്ടുവീതം വിക്കറ്റെടുത്തു. പരന്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്. രണ്ടാമത്തെ മത്സരം തിങ്കളാഴ്ച നടക്കും.
വണ്ടറടിച്ച് വിന്‍ഡീസ്, ആദ്യ ടെസ്റ്റ് ഓസീസിന്
ബാർബഡോസ്: ആദ്യ ദിനവും രണ്ടാം ദിനവും അട്ടിമറി പ്രതീക്ഷിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായപ്പോഴേക്കും വെസ്റ്റിൻഡീസ് ദുരന്ത ടീമിന്റെ ഓർമപ്പെടുത്തലുമായി വന്പൻ പരാജയം ഏറ്റുവാങ്ങി. മൂന്നാംദിനം അവസാനിച്ച മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ഓസ്ട്രേലിയയ്ക്ക് 159 റണ്‍സിന്റെ വിജയം.
301 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ വെറും 141 റണ്‍സിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേട്ടവുമായി ജോഷ് ഹെയ്സൽവുഡ് തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് കൂടാരം കയറി. ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്കോർ: ഓസ്ട്രേലിയ: 180& 310, വെസ്റ്റിൻഡീസ്: 190& 141.
44 റണ്‍സ് നേടിയ ഷമാർ ജോസഫാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ജസ്റ്റിൻ ഗ്രീവ്സ് (38), ജോണ്‍ കാംപെൽ (23), കീസി കാർട്ടി (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ബ്രൻഡൻ കിംഗ് (0), റോസ്റ്റണ്‍ ചേസ് (2), ഷായ് ഹോപ്പ് (2), അൽസാരി ജോസഫ് (0), ജോമൽ വറിക്കാൻ (3), ജെയ്ഡൻ സീൽസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നേരത്തെ അലക്സ് ക്യാരി (65), ബ്യൂ വെബ്സ്റ്റർ (63), ട്രാവിസ് ഹെഡ് (61) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 10 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഓസീസ്. സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180നെതിരെ വിൻഡീസ് 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യക്ക് തകർപ്പൻ ജയം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ട്വന്റി20 മത്സരത്തിൽ 97 റണ്‍സിന്റെ തകർപ്പൻ ജയം നേടി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ (62 പന്തിൽ 112 റണ്‍സ്) തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 210 റണ്‍സ് അടിച്ചെടുത്തു. ഹർലീൻ ഡിയോൾ (43) മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്മൃതി മന്ദാനയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ: 20 ഓവറിൽ 210/5. ഇംഗ്ലണ്ട്: 14.5 ഓവറിൽ 113 റണ്‍സ്.
കേരള ക്രിക്കറ്റ് ലീഗ് താരലേലം ജൂലൈ അഞ്ചിന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താര ലേലം ജൂലൈ അഞ്ചിന് നടക്കും.
മൂന്നു വിഭാഗങ്ങളിലായി ആകെ 168 താരങ്ങൾ പങ്കെടുക്കുന്ന ലേലത്തിൽ ഇരുപതോളം താരങ്ങൾക്കു പുതിയതായി അവസരം ലഭിക്കും. രഞ്ജി ട്രോഫി ഉൾപ്പെടെ ദേശീയതലത്തിലെ സീനിയർ ടൂർണമെന്റുകളിലും ഐപിഎലിലും കളിച്ചവരാണ് എ വിഭാഗത്തിൽ.
സഞ്ജു സാംസണും ജലജ് സക്സേനയും ഈ വിഭാഗത്തിൽ പുതിയതായി എത്തും. കഴിഞ്ഞ വർഷത്തെ കെസിഎലിലൂടെ ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂർ, രഞ്ജി ട്രോഫി ഫൈനലിൽ ഉൾപ്പെടെ കളിച്ച അഹമ്മദ് ഇമ്രാൻ തുടങ്ങിയവർക്ക് എ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റമുണ്ടാകും.
യുഎസ് ഓപ്പണ്‍: തൻവി, ആയുഷ് സെമിയിൽ
യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങളായ തൻവി ശർമയും ആയുഷ് ഷെട്ടിയും ബിഡബ്ല്യുഎഫ് സൂപ്പർ 300 ടൂർണമെന്റിൽ സെമിഫൈനലിൽ പ്രവേശിച്ചു.
16 വയസുകാരി തൻവി മലേഷ്യൻ താരം കറുപ്പത്തേവൻ ലെത്ഷാനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കരിയറിൽ ആദ്യമായി സെമിയിൽ പ്രവേശിച്ചു. വെറും 33 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-13, 21-16 സ്കോറിനായിരുന്നു ജയം.
ജൂണിയർ ലോക ചാന്പ്യനായ ചൈനീസ് തായ്പേയിയുടെ കുവോ കുവാൻ ലിന്നിനെ 22-20, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആയുഷ് അവസാന നാലിൽ ഇടം നേടിയത്.
ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം; പരന്പര
കൊളംബോ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ വെല്ലുവിളിയുയർത്തിയ ബംഗ്ലാദേശിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ശ്രീലങ്ക. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്സിനും 78 റണ്‍സിനുമായിരുന്നു ശ്രീലങ്കയുടെ ജയം.
ആറു വിക്കറ്റ് നഷ്ടത്തിൽ 115 റണ്‍സുമായി നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ഇന്നലെ ആദ്യ സെഷനിൽ 18 റണ്‍സ് കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരന്പര ശ്രീലങ്ക 1-0ന് സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറിയുമായി നങ്കൂരമിട്ട ശ്രീലങ്കൻ ഓപ്പണർ പതും നിസങ്കയാണ് കളിയിലെ താരം. പരന്പരയുടെ താരവും നിസങ്ക തന്നെ. തോൽവിയോടെ പരന്പര കൈവിട്ടതിനു പിന്നാലെ ബംഗ്ലാദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു.
വ്യക്തിപരമല്ല, ടീമിനുവേണ്ടിയാണ്; നജ്മുൾ ഹൊസൈൻ ഷാന്റോ
ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് നജ്മുൾ ഹൊസൈൻ ഷാന്റോ. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷാന്റോയുടെ പ്രഖ്യാപനം. എന്നാൽ തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയാണെന്നും ഷാന്റോ പ്രതികരിച്ചു. “തീരുമാനം വ്യക്തിപരമല്ല, ടീമിന്റെ നല്ലതിനുവേണ്ടിയാണ് രാജിവെയ്ക്കുന്നത്’’- മത്സരത്തിനു ശേഷം ഷാന്റോ പറഞ്ഞു.
ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം
ചെന്നൈ: ഫ്ഐഎച്ച് പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ പേരാട്ടത്തിനു വേദിയൊരുങ്ങുന്നു. നവംബർ 28ന് ആരംഭിച്ച് ഡിസംബർ 10ന് അവസാനിക്കുന്ന പുരുഷ ജൂണിയർ ഹോക്കി ലോകകപ്പ് 14-ാമത് എഡിഷനിൽ ഇരു ടീമും ഓരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
ചിലിക്കും സ്വിറ്റ്സർലൻഡിനും ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഇരു ടീമും ഉൾപ്പെട്ടിരിക്കുന്നത്. ചെന്നൈയിലും മധുരയിലുമായാണ് മത്സരങ്ങൾ നടക്കുക.
രണ്ടുതവണ ചാന്പ്യന്മാരായ ഇന്ത്യ ഒന്‍പതു വർഷം മുന്‍പ് ലഖ്നൗവിലാണ് അവസാനമായി കിരീടം നേടിയത്. സമീപകാലങ്ങളിൽ തുടർച്ചയായി സെമിഫൈനലിലും എത്തിയിട്ടുണ്ട്.
ഡ്യൂറന്റ് കപ്പ് ; കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ പിൻമാറി
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ സീസണ് തുടക്കമാവുന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് പ്രതിസന്ധിയിൽ.
അടുത്തമാസം 23ന് തുടങ്ങേണ്ട ലോക ഫുട്ബോളിൽ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ പ്രമുഖ ടീമുകൾ പിൻമാറി.
നിലവിലെ ചാന്പ്യൻമാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി, ജംഷെഡ്പൂർ, പഞ്ചാബ് തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ഐഎസ്എൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ടീമുകളുടെ പിൻമാറ്റത്തിന് കാരണം.
ഐഎസ്എൽ സംഘാടകരും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഇതുവരെ പുതിയ കരാറിൽ ഒപ്പിട്ടിട്ടില്ല. ഇതിൽ വ്യക്തത വരാതെ താരങ്ങളെ എത്തിച്ച് പരിശീലനം തുടങ്ങാൻ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്.
ചരിത്ര നേട്ടങ്ങളുമായി പെപ് ഗ്വാർഡിയോള
ലണ്ടൻ: ഫിഫ ക്ലബ് ലോകകപ്പിൽ ചരിത്രം കുറിച്ച് സ്പാനിഷ് മാനേജർ പെപ് ഗ്വാർഡിയോള. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് പെപ് മുന്നേറുന്നത്.
ക്ലബ്ബ് ലോകകപ്പിൽ ഇതുവരെ 11 മത്സരങ്ങളിലാണ് ഗ്വാർഡിയോളയുടെ സംഘം കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളിലെല്ലാം അവർ വിജയിച്ചു.
നാല് മത്സരങ്ങളിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പവും രണ്ട് മത്സരങ്ങളിൽ ജർമൻ ക്ലബ് ബയേണ്‍ മ്യൂണികിനൊപ്പവും അഞ്ച് മത്സരങ്ങളിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവുമാണ് ഗ്വാർഡിയോളയുടെ വിജയങ്ങൾ.
ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന പരിശീലകനും ഗ്വാർഡിയോളയാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളും പെപ് വിജയിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്കും ബയേൺ മ്യൂണിക്കിനും ജയം
വാഷിംഗ്ടണ്‍: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കു മിന്നും ജയം.
മാഞ്ചസ്റ്റര്‍ സിറ്റി 5-2ന് ഇറ്റാലിയന്‍ സംഘമായ യുവന്റസിനെ തകര്‍ത്തു. റയല്‍ മാഡ്രിഡ് 3-0ന് ആര്‍ബി സാല്‍സ്ബര്‍ഗിനെയാണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളില്‍ അല്‍ ഐന്‍, അല്‍ ഹിലാല്‍ ടീമുകളും ജയം സ്വന്തമാക്കി. ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കു തുടക്കമാകും.
മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ചാമ്പ്യന്‍
ഗ്രൂപ്പ് ജിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ യുവന്റസിനെ കീഴടക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് സിറ്റിയും യുവന്റസും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യനെ നിശ്ചയിക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ ഇറ്റാലിയന്‍ ടീമിനു പിടിച്ചുനില്ക്കാന് സാധിച്ചില്ല.
ഇംഗ്ലീഷ് സംഘത്തിനുവേണ്ടി ജെറമി ഡോക്കു (9’), എര്‍ലിംഗ് ഹാലണ്ട് (52’), ഫില്‍ ഫോഡന് (69’), സാവിഞ്ഞൊ (75’) എന്നിവര്‍ വലകുലുക്കി. പിയറി കലുലുവിന്റെ (26’) സെല്‍ഫ് ഗോള്‍കൂടി ആയതോടെ സിറ്റിയുടെ അക്കൗണ്ടില്‍ അഞ്ച് ഗോള്‍. യുവന്റസിനായി ട്യൂണ്‍ കൂപ്മേനേഴ്സ് (11’), ഡുസാന്‍ വ്ലഹോവിച്ച് (84’) എന്നിവരാണ് ലക്ഷ്യം നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുഎഇ ക്ലബ്ബായ അല്‍ ഐന്‍ 2-1നു മൊറോക്കന്‍ ടീമായ വൈഡാഡ് എസിയെ തോല്‍പ്പിച്ചു. നാലാം മിനിറ്റില്‍ ലീഡ് നേടിയശേഷമായിരുന്നു മൊറോക്കന്‍ ടീമിന്റെ തോല്‍വി.
റയല്‍ x യുവന്റസ്
ഗ്രൂപ്പ് എച്ചിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ബി സാല്‍സ്ബര്‍ഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആദ്യ രണ്ട് റൗണ്ടില്‍ നാലു പോയിന്റ് നേടിയ സാല്‍സ്ബര്‍ഗ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യന്‍ ടീമായ അല്‍ ഹിലാല്‍ എഫ്സി 2-0ന് മെക്സിക്കന്‍ സംഘമായ പച്ചുക്കയെ കീഴടക്കിയതോടെയാണ് നാലു പോയിന്റുള്ള സാല്‍സ്ബര്‍ഗ് പുറത്തായത്. അഞ്ച് പോയിന്റ് നേടിയ അല്‍ ഹിലാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
വിനീഷ്യസ് ജൂണിയര്‍ (40’), ഫെഡറിക്കോ വാല്‍വെര്‍ഡെ (45+3’), ഗോണ്‍സാലോ ഗാര്‍സിയ (84’) എന്നിവര്‍ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടി. അതോടെ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുമായി റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി.
സലിം അല്ദൗസാരി (22’), മാര്‍ക്കോസ് ലിയോനാര്‍ഡോ (90+5’) എന്നിവരായിരുന്നു പച്ചുക്കയ്ക്കെതിരേ അല്‍ ഹിലാലിനെ 2-0ന്റെ ജയത്തിലെത്തിച്ചത്. പ്രീക്വാര്‍ട്ടറില്‍ അല്‍ ഹിലാല്‍ ഗ്രൂപ്പ് ജി ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ യുവന്റസിനെയും നേരിടും.
മൂന്നാം അമ്പയറുടെ മണ്ടത്തരങ്ങള്‍!
ബ്രിജ്ടൗണ് (ബാര്‍ബഡോസ്): വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മില്‍ ബ്രിജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ രണ്ട് ദിനത്തില്‍ കൊഴിഞ്ഞത് 24 വിക്കറ്റ്.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 180നു പുറത്തായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി 190ല്‍ അവസാനിച്ചു. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് 92/4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രണ്ടാംദിനം സ്റ്റംപ് എടുത്തത്.
വിക്കറ്റുകള്‍ വീഴുന്നതുപോലെ ടെസ്റ്റിന്റെ രണ്ടാംദിനം ശ്രദ്ധനേടിയ മറ്റൊന്നുണ്ട്, തേര്‍ഡ് അമ്പയറിന്റെ ആനമണ്ടത്തരങ്ങള്‍. ഒന്നും രണ്ടുമല്ല, അഞ്ച് തവണയാണ് തേര്‍ഡ് അമ്പയറിന്റെ തീരുമാനങ്ങള്‍ക്കുമേല്‍ സംശയത്തിന്റെ നിഴല്‍ പരന്നത്. രണ്ടാംദിനത്തില്‍ തേര്‍ഡ് അമ്പയറിന്റെ വിവാദ തീരുമാനങ്ങള്‍...
റോസ്റ്റണ്‍ ചേസ്: രണ്ടാംദിനം, ആദ്യ ഓവര്‍ തീരുമാനം: നോട്ടൗട്ട് (പന്ത് പാഡില്‍ അല്ല, ബാറ്റിലാണ് തട്ടിയതെന്നു ടിവി അമ്പയര്‍ അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക് വിധിച്ചു)
വിവാദം: പന്ത് ബാറ്റില്‍ കൊള്ളുന്നതിനു മുമ്പ് അള്‍ട്രാഎഡ്ജ് കാണിച്ചു. നേരിട്ട് പാഡില്‍ കൊണ്ടശേഷമാണ് ബാറ്റിലേക്ക് പന്ത് എത്തിയതെന്ന സൂചന. എന്നാല്‍, അമ്പയര്‍ അതിനെ ഇന്‍സൈഡ് എഡ്ജ് ആക്കി.
ഇംപാക്ട്: ചേസ് ക്രീസില്‍ തുടര്‍ന്നു. 44 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്.
റോസ്റ്റണ്‍ ചേസ്:എല്‍ബിഡബ്ല്യു തീരുമാനം: ഔട്ട് (ഓണ്‍ ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു; തേര്‍ഡ് അമ്പയര്‍ ശരിവച്ചു)
വിവാദം: പന്ത് ബാറ്റില്‍ കൊള്ളാതെ പാഡില്‍ കൊണ്ടതായി അള്‍ട്രാ എഡ്ജ്. ചേസ് ബാറ്റില്‍ പന്ത് കൊണ്ടതായി അറിയിച്ചു. പന്ത് ബാറ്റിലും അകലെ ആയിരുന്നെന്ന് തേര്‍ഡ് അമ്പയര്‍.
ഇംപാക്ട്: പന്ത് പാഡില്‍ കൊള്ളുന്നതിനു മുമ്പ് ബാറ്റില്‍ ഉരസിയെന്നു തെളിഞ്ഞെങ്കിലും റോസ്റ്റണ്‍ ചേസിനു ക്രീസ് വിടേണ്ടിവന്നു.
കാമറൂണ്‍ ഗ്രീന്‍: എല്‍ബി അപ്പീല്‍ തീരുമാനം: നോട്ടൗട്ട് (അമ്പയര്‍ നോട്ടൗട്ട് വിധിച്ചു; തേര്‍ഡ് അമ്പയര്‍ അത് ശരിവച്ചു)
വിവാദം: ബാറ്റ് പാഡ് ഫ്ളാപ്പില്‍ കുടുങ്ങി. അള്‍ട്രാ എഡ്ജ് കാണിച്ചു. നോട്ടൗട്ട് ആയതിനാല്‍ ബോള്‍ ട്രാക്കിംഗ് കാണിച്ചില്ല.
ഇംപാക്ട്: ഗ്രീന്‍ രക്ഷപ്പെട്ടു. പുറത്താകുമായിരുന്നു എന്ന് പിന്നീടുള്ള ദൃശ്യങ്ങളില്‍ വെളിപ്പെട്ടു.
ഷായ് ഹോപ്പ്: കീപ്പർ ക്യാച്ച് തീരുമാനം: ഔട്ട് (വിക്കറ്റ് കീപ്പര്‍ അലക്സ് കാരെയുടെ ക്യാച്ച് ക്ലീന്‍ ആണെന്ന് തേര്‍ഡ് അമ്പയര്‍)
വിവാദം: ഇന്‍സൈഡ് എഡ്ജ് ആയ പന്ത് വിക്കറ്റിനു പിന്നില്‍ കാരെ ഇടത്തേക്കു ഡൈവ് ചെയ്ത് ഗ്ലൗവിനുള്ളിലാക്കി. എന്നാല്‍, പന്ത് നിലത്തു തട്ടിയതായി റിവ്യൂവില്‍ തെളിഞ്ഞു. 2023 ആഷസില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റിനെ സമാന രീതിയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചെങ്കിലും ഔട്ട് വിധിച്ചിരുന്നില്ല.
ഇംപാക്ട്: 48 റണ്‍സ് നേടിയ ഹോപ്പ് പുറത്ത്. ഹോപ്പും റോസ്റ്റണ്‍ ചേസും (44) ആയിരുന്നു വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍. വിന്‍ഡീസ് പോരാട്ടം അതോടെ അവസാനിച്ചു.
ട്രാവിസ് ഹെഡ്: എഡ്ജ്
തീരുമാനം: നോട്ടൗട്ട് (വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ ക്യാച്ചിന് ആവശ്യമായ എവിഡെന്‍സ് ഇല്ലെന്നു തീരുമാനം)
വിവാദം: ഹെഡ് ഔട്ടാണെന്ന് വിന്‍ഡീസ് ടീം. ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കം അതേ വിശ്വാസത്തിലായിരുന്നു.
ഇംപാക്ട്: ഹെഡ് ക്രീസില്‍ തുടര്‍ന്നു. രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഹെഡും (13 നോട്ടൗട്ട്) ബ്യൂ വെബ്സ്റ്ററുമായിരുന്നു (19) ക്രീസില്‍.
ഫിലാഡല്‍ഫിയ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇന്നു മുതല്‍ നോക്കൗട്ട് റൗണ്ടിനു തുടക്കം. 32 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ഫിഫ ക്ലബ് ലോകകപ്പില്‍, ഇനി ശേഷിക്കുന്നത് 16 എണ്ണം മാത്രം.
ഇന്നു മുതല്‍ തോല്‍ക്കുന്നവര്‍ തോല്‍ക്കുന്നവര്‍ സ്വദേശങ്ങളിലേക്കു മടങ്ങും. റയല്‍ മാഡ്രിഡ് x യുവന്റസ്, പിഎസ്ജി x ഇന്റര്‍ മയാമി, പാല്‍മീറസ് x ബോട്ടഫോഗോ മത്സരങ്ങളാണ് പ്രീക്വാര്‍ട്ടറിലെ വമ്പന്‍ ഏറ്റുമുട്ടലുകള്‍.
4: ബ്രസീല്‍ ഒന്നാമത്
പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച 16 ടീമുകളില്‍ നാല് എണ്ണം ബ്രസീലില്‍നിന്ന്. രാജ്യങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്താല്‍ ബ്രസീലാണ് ഒന്നാമത്. പാല്‍മീറസ്, ബോട്ടഫോഗോ, ഫ്ളുമിനെന്‍സ്, ഫ്ളെമെംഗോ എന്നീ ബ്രസീല്‍ ടീമുകള്‍ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇംഗ്ലണ്ട് (ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി), ജര്‍മനി (ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), ഇറ്റലി (യുവന്റസ്, ഇന്റര്‍ മിലാന്) എന്നീ രാജ്യങ്ങളില്‍നിന്ന് രണ്ട് ടീം വീതം പ്രീക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍ (ബെന്‍ഫിക), ഫ്രാന്‍സ് (പിഎസ്ജി), സ്പെയിന് (റയല്‍ മാഡ്രിഡ്), അമേരിക്ക (ഇന്റര്‍ മയാമി), മെക്സിക്കോ (മോണ്ടെറി), സൗദി അറേബ്യ (അല്‍ ഹിലാല്‍) എന്നിവിടങ്ങളില്‍നിന്ന് ഓരോ ടീമും അവസാന 16ല്‍ ഇടംപിടിച്ചു.
പ്രീക്വാര്‍ട്ടര്‍ ഫിക്സ്ചര്‍
ജൂണ്‍ 28: പാല്‍മീറസ് x ബോട്ടഫോഗോ, 9.30 pm
ജൂണ്‍ 29: ബെന്‍ഫിക x ചെല്‍സി, 1.30 am
പിഎസ്ജി x ഇന്റര്‍ മയാമി, 9.30 pm
ജൂണ്‍ 30: ഫ്ളെമെംഗോ x ബയേണ്‍, 1.30 am
ജൂലൈ 1: ഇന്റര്‍ മിലാന് x ഫ്ളുമിനെന്‍സ്, 12.30 am
മാഞ്ചസ്റ്റര്‍ സിറ്റി x അല്‍ ഹിലാല്‍, 6.30 am
ജൂലൈ 2: റയല്‍ മാഡ്രിഡ് x യുവന്റസ്, 12.30 am
ഡോര്‍ട്ട്മുണ്ട് x മോണ്ടെറി, 6.30 am
റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുമായി കരാര്‍ പുതുക്കിയത് വന്‍ പ്രതിഫലത്തിലെന്നു റിപ്പോര്‍ട്ട്.
വര്‍ഷം 2,000 കോടി രൂപയാണ് അല്‍ നസര്‍ സിആര്‍7നു പ്രതിഫലമായി നല്‍കുക. സ്വകാര്യ ജെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറെയും ഉണ്ട്.
2027വരെയുള്ള കരാറിൽ റൊണാള്‍ഡോ ഒപ്പുവച്ചു. 2023 ജനുവരി ഒന്നിന് 2025 ജൂണ്‍ വരെയുള്ള കരാറിലാണ് റൊണാള്‍ഡോ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
അല്‍ നസര്‍ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായാല് എട്ട് മില്യണ്‍ ഡോളര്‍ ബോണസ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് നേടിയാല്‍ അഞ്ച് മില്യണ്‍ ഡോളര്‍ ബോണസ്, അല്‍ നസറിന്റെ 15% ഷെയര്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളും പുതിയ കരാര്‍ അനുസരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ലഭിക്കും.
ഇന്നിംഗ്സ് ജയത്തിനു ലങ്ക
കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഇന്നിംഗ്സ് ജയത്തിനരികെ. 96 റണ്‍സ് പിന്നിൽ നിൽക്കുന്ന ബംഗ്ലാദേശിന്റെ നാലു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം സ്വന്തമാകുന്നതോടൊപ്പം പരന്പര 1-0നു സ്വന്തമാക്കാം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.
ആദ്യ ഇന്നിംഗ്സ് 247ൽ അവസാനിച്ച ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിലും തകർന്നു. 38.4 ഓവറിൽ 115/6 എന്ന നിലയിലാണ്. രണ്ടു ദിവസം ശേഷിക്കേ 96 റണ്‍സ് പിന്നിൽ. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക പതും നിസങ്ക (158), ദിനേശ് ചണ്ഡിമൽ (93), കുശാൽ മെൻഡിസ് (84) എന്നിവരുടെ മികവിൽ 458 റണ്‍സ് പടുത്തുയർത്തിയിരുന്നു.
ട്വിങ്കിളും മരുന്നടിച്ചു
പട്യാല: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട, ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാവായ വനിതാ അത്ലറ്റ് ട്വിങ്കിള്‍ ചൗധരിയെ പുറത്താക്കി.
അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റേതാണ് (എഐയു) നടപടി. ജലന്ധറില്‍നിന്നുള്ള 28കാരിയായ ട്വിങ്കിള്‍, 2025 ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയ ടീം അംഗമാണ്. 800 മീറ്ററില്‍ വെള്ളി, മിക്സഡ് 4x400 മീറ്റര്‍ റിലേയില്‍ വെങ്കലവും ദേശീയ ഗെയിംസില്‍ ട്വിങ്കിള്‍ നേടിയിരുന്നു.
ഡോപ്പില്‍ ഇന്ത്യ ടോപ്പ്
കായികതാരങ്ങളുടെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2023ലെ പരിശോധനാ ഫലം വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (വാഡ)പുറത്തുവിട്ടപ്പോഴാണ് നാണക്കേടിന്റെ ഈ ഒന്നാം സ്ഥാനം. ഇന്ത്യയില്‍ 213 പോസറ്റീവ് കേസുകളാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ പൊളിച്ചെഴുത്തുമായി ഐസിസി
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി പൊളിച്ചെഴുത്തുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്), സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കുകയാണ് ഐസിസി.
2025-27 പുതിയ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിലെ മത്സരങ്ങളിൽ പുതിയ നിയമങ്ങളിൽ ചിലത് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ലോ ഓവർ നിരക്ക് നേരിടാൻ ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് ഏർപ്പെടുത്തിയതാണ്.
ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക്
പരിമിത ഓവർ ക്രിക്കറ്റിന് പുറമേ റെഡ്ബോൾ ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനം കൊണ്ടുവരികയാണ് ഐസിസി. പുതിയ നിയമം അനുസരിച്ച് ഫീൽഡിംഗ് ടീം ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ രണ്ടു മുന്നറിയിപ്പുകൾ നൽകും.
മൂന്നാമതും പിഴവ് ആവർത്തിച്ചാൽ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നൽകും. ഓരോ 80 ഓവറിനുശേഷവും മുന്നറിയിപ്പുകൾ പുതുക്കുന്നതായിരിക്കും. അതേസമയം 2024 ജൂണ്‍ ഒന്നു മുതൽ ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം പ്രാബല്യത്തിൽ ഉണ്ട്.
പന്ത് മാറ്റേണ്ടതില്ല
പന്തിൽ ഉമിനീർ പുരട്ടുന്നതിന് ഐസിസി വിലക്കുണ്ടെങ്കിലും പന്തിൽ ഉമിനീർ കണ്ടെത്തിയാൽ അന്പയർമാർ പന്ത് മാറ്റണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ നിയമം.
പന്ത് മാറ്റാനായി ടീമുകൾ മനഃപൂർവം ഉമിനീർ പുരട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തീരുമാനം. അതായത് പന്തിൽ വലിയ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽമാത്രമേ അന്പയർമാർ പുതിയ പന്ത് ഉപയോഗിക്കേണ്ടതുള്ളൂ.
ഡിആർഎസ്
ഒരു ബാറ്റർ, വിക്കറ്റ് കീപ്പർ ക്യാച്ച് ചെയ്ത് പുറത്താകുന്ന സാഹചര്യം. അന്പയർ ഔട്ട് വിധിക്കുകയും ബാറ്റർ ഡിആർഎസ് നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍. പുതിയ നിയമപ്രകാരം ബാറ്റിൽ പന്ത് കൊണ്ടിട്ടില്ലെന്ന് തെളിഞ്ഞാലും പാഡിൽ തട്ടിയാൽ എൽബിഡബ്ല്യു ഔട്ട് പരിശോധിക്കും.
എൽബിഡബ്ല്യു ബോൾ ട്രാക്കിങ് പരിശോധനയിൽ അന്പയേഴ്സ് കോൾ ആണെങ്കിൽ നേരത്തേ അന്പയർ ഔട്ട് നൽകിയത് പരിഗണിച്ച് ബാറ്റർ ഔട്ടാകും.
നോബോൾ- ക്യാച്ചിൽ പരിശോധന
സാധാരണഗതിയിൽ ഒരു നോബോളിലാണ് ബാറ്റർ ക്യാച്ച് ചെയ്യപ്പെടുന്നതെങ്കിൽ, ഫീൽഡർ എടുത്ത ക്യാച്ചിൽ സംശയമുണ്ടായാലും കൂടുതൽ പരിശോധന നടത്താറില്ല. എന്നാൽ പുതിയ നിയമപ്രകാരം ക്യാച്ച് എടുത്തോ എന്ന് കൃത്യമായി പരിശോധിക്കും.
മറ്റു പരിഷ്കരണങ്ങൾ
പുതിയ നിയമപ്രകാരം ഏകദിനത്തിൽ 35-ാം ഓവറിന് ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ഒരു പന്തിൽ ഒന്നിലധികം ഔട്ട് അപ്പീലുകൾ ഉയർന്നാൽ തേർഡ് അന്പയർ അത് നടന്ന ക്രമപ്രകാരമായിരിക്കും ഔട്ട് ആണോ എന്നു പരിശോധിക്കേണ്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾക്ക് ഗുരുതര പരിക്കേറ്റാൽ ടീമുകൾക്ക് മുഴുവൻ സമയ പകരക്കാരെ കളിപ്പിക്കാം. ഗുരുതരമായി പരിക്കേറ്റുവെന്ന് മാച്ച് ഒഫീഷ്യലുകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
ഷോർട്ട് റണ്‍ സാഹചര്യത്തിൽ നിയമം കടുപ്പിക്കുകയാണ് ഐസിസി. റണ്ണിനായി ഓടുന്നതിനിടെ ബാറ്റർ മനഃപൂർവം ക്രീസിൽ ബാറ്റ് കുത്താതിരുന്നതായി അന്പയർമാർ കണ്ടെത്തിയാൽ അടുത്ത പന്ത് ആര് ബാറ്റ് ചെയ്യണമെന്ന് ഫീൽഡിംഗ് ടീമിന്റെ ക്യാപ്റ്റന്‍ തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാൽറ്റിയുമുണ്ടാകും.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ബുംറ കളിക്കില്ല
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരന്പരയിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് കനത്ത തിരിച്ചടിയാണിത്.
ജൂലൈ രണ്ടു മുതൽ എഡ്ജ്ബാസ്റ്റണിലെ ബർമിങ്ഹാം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ലീഡ്സ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ആറു റണ്‍സിന്റെ ലീഡ് നേടിക്കൊടുത്തത്. ടീമിലെ മറ്റു പേസർമാര്‍ക്ക് ഒന്നാം ടെസ്റ്റിൽ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.
അതേസമയം വർക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ബുംറയ്ക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഒന്നാം ടെസ്റ്റിലെ രണ്ടു ഇന്നിംഗ്സുകളിലുമായി 43.4 ഓവർ എറിഞ്ഞ ബുംറ 140 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. 3.20 ആണ് ഇക്കണോമി. ജൂലൈ പത്തിന് ലോഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറ ടീമിനൊപ്പം ചേരും. ബുംറയ്ക്കു പകരം അർഷ്ദീപ് കളിക്കാനാണ് സാധ്യത.
ഹർഷിത് റാണ പുറത്ത്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസർ ഹർഷിത് റാണയെ ടീമിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്.
ബുധനാഴ്ച ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഹർഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യം ഹർഷിത് റാണയുടെ പേരുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ടുദിവസംമുൻപ് അപ്രതീക്ഷിതമായാണ് ഹർഷിത് ടീം സ്ക്വാഡിൽ ഉൾപ്പെട്ടത്.
ആർച്ചർ തിരിച്ചുവരുന്നു:
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ആർച്ചർ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍0 തിരിച്ചെത്തി. 30കാരനായ ആർച്ചർ അവസാനമായി ഒരു ടെസ്റ്റ് കളിച്ചത് 2021 ഫെബ്രുവരിയിൽ ഇന്ത്യക്കെതിരേയാണ്.
ഇംഗ്ലണ്ടിനായി 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആർച്ചർ കഴിഞ്ഞ ആഴ്ച ഡർഹാമിനെതിരേ സസെക്സിനു വേണ്ടി കൗണ്ടി ചാന്പ്യൻഷിപ്പിൽ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിച്ചിരുന്നു.
ക്രിക്കറ്റിലേക്ക് തിരിച്ചുവരും: പൃഥ്വി ഷാ
മുംബൈ: ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്റെ നിർണായക ഘട്ടത്തിൽ നില്‍ക്കേ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി.
“ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ചു സമയം മാത്രമാണ് ഞാൻ നീക്കിവച്ചിരുന്നത്. 2023വരെ ഒരു ദിവസത്തിലെ പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്റെ പകുതിസമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.
പല തെറ്റായ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകിത്തുടങ്ങി. അതിൽ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാൻ കരിയറിൽ മികച്ച ഫോമിലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളുണ്ടായി. എന്റെ ട്രാക്ക് തന്നെ മാറിപ്പോയി.
ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചു. എന്റെ പിതാവിന്റെ അച്ഛൻ മരണപ്പെട്ടു. അദ്ദേഹവുമായി എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, പുറത്തുപറയാൻ പറ്റാത്ത മറ്റു പ്രശ്നങ്ങളുമുണ്ടായി. അതെല്ലാം എന്റേതു മാത്രമായ പ്രശ്നങ്ങളാണ്’’- പൃഥ്വി ഷാ പറഞ്ഞു.
ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ കൂട്ടത്തോടെ മാറിനിന്നപ്പോൾ, വിളിച്ച് അന്വേഷിക്കാനും പിന്തുണയ്ക്കാനും ആകെയുണ്ടായിരുന്നത് ഋഷഭ് പന്ത് മാത്രമാണെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉറച്ച പിന്തുണയ്ക്കും പൃഥ്വി ഷാ നന്ദി പറഞ്ഞു.
“ഇപ്പോൾ ഞാൻ പിഴവുകളെല്ലാം തിരുത്തി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഏറെക്കുറെ ട്രാക്കിലായിക്കഴിഞ്ഞു. അഞ്ചു വർഷം മുൻപ് കരിയറിനായി ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിരുന്നോ, അതേ ശൈലിയിലാണ് ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നത്.
എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ലക്ഷ്യത്തിലേക്ക് തിരിച്ചെത്തേണ്ടത് എങ്ങനെയെന്ന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ടാണ് ഈ തിരിച്ചുവരവിനുള്ള ശ്രമം’’- പൃഥ്വി ഷാ പറഞ്ഞു.
കൂറ്റൻ ലീഡിലേക്ക് ശ്രീലങ്ക
കൊളംബോ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ശ്രീലങ്ക ശക്തമായ നിലയിൽ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 247 റണ്‍സിന് മറുപടിയായി രണ്ടാംദിനം ശ്രീലങ്ക 78 ഓവറിൽ 290/2 റണ്‍സെന്ന ശക്തമായ നിലയിലാണ്.
146 റണ്‍സുമായി പാതും നിസങ്ക തിളങ്ങിയപ്പോൾ 93 റണ്‍സോടെ ദിനേശ് ചണ്ഡിമൽ മികച്ച പിന്തുണ നൽകി. 40 റണ്‍സെടുത്ത ലഹിരു ഉദാരയുടെയും ദിനേശ് ചണ്ഡിമലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. പതും നിസങ്ക റിട്ടയേഡ് ഹർട്ടായി.
നേരത്തേ 220/8 എന്ന സ്കോറിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 247 റണ്‍സിൽ അവസാനിച്ചു.
46 റണ്‍സെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
രണ്ട് മത്സര പരന്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
ബോൾട്ടിന്റെ വഴിയേ ഗൗട്ട്
ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമിപ്പിച്ച് ട്രാക്കിൽ കുതിച്ച് വിസ്മയമായി കൗമാരക്കാരൻ ഓസ്ട്രേലിയയുടെ ഗൗട്ട് ഗൗട്ട്.
ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിനെ ബോൾട്ടിന്റെ പ്രകടനവുമായാണ് പാശ്ചാത്യമാധ്യമങ്ങൾ താരതമ്യംചെയ്തത്.
ഓസ്ട്രേലിയയിലെ സീനിയർ സ്കൂൾ വിദ്യാർഥിയായ 17കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴു സമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്. ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്.
ദക്ഷിണസുഡാനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ദന്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസിൽ, ദേശീയ സ്കൂൾ ചാന്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്ട്രേലിയൻ ദേശീയ റിക്കാർഡ് ഗൗട്ട് തിരുത്തിയിരുന്നു.
ഇന്റർ മിലാൻ പ്രീക്വാർട്ടറിൽ; റിവർപ്ലേറ്റ് പുറത്ത്
ഫിലഡൽഫിയ (യുഎസ്എ): അർജന്റീനയിൽ നിന്നുള്ള റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്റർ മിലാൻ ഗ്രൂപ്പ് ഇ ചാന്പ്യൻമാരായി ഫിഫ ക്ലബ് ലോകകപ്പ് 2025 പ്രീക്വാർട്ടറിൽ കടന്നു.
മത്സരത്തിൽ അവസാന 18 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയാണ് ഇന്റർ മിലാൻ റിവർ പ്ലേറ്റിനെ 2-0ന് പരാജയപ്പെടുത്തിയത്. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. തോൽവിയോടെ റിവർപ്ലേറ്റ് പുറത്തായി.
ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട പുറത്തായതോടെ റിവർ പത്ത് പേരായി ചുരുങ്ങിയത് തിരിച്ചടിയായി. അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന റിവർപ്ലേറ്റ് വല ഇതോടെ ഇന്റർമിയാമി കുലുക്കി.
മറ്റൊരു മത്സരത്തിൽ റോസ് ബൗളിൽ ഉറാവ റെഡ് ഡയമണ്ട്സിനെ 4-0ന് തകർത്ത് മോണ്ടെറി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആദ്യ പകുതിയിലെ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ മോണ്ടെറി ആകെ നാലു ഗോളുകൾ നേടിയാണ് തകർപ്പൻ ജയം കുറിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉൽസാൻ എച്ച്ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. 36-ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിന്റെ നിർണായക ഗോൾ നേടിയത്.
ഇതോടെ ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മാമെലോഡി സണ്ഡൗണ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബ്ബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
മെസീ, എന്നെ വിവാഹം കഴിക്കാമോ? ; പ്രൊപ്പോസലുമായി 98കാരി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് സർപ്രൈസ് വിവാഹാഭ്യർഥന. ഫിഫ ക്ലബ് ലോകകപ്പിൽ മെസിയുടെ ഇന്റർ മയാമിയും ബ്രസീൽ ക്ലബ് പാമിറാസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു 98 വയസുള്ള മുത്തശിയുടെ വിവാഹാഭ്യർഥന.
മെസിയുടെ 38-ാം പിറന്നാൾ ദിനത്തിൽ നടന്ന ഇന്റർ മയാമി- പാമിറാസ് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു രസകരമായ സംഭവം.
താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്നു മെസി. ഇതിനിടെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന മുത്തശി ’മെസീ, എന്നെ വിവാഹം കഴിക്കുമോ’ എന്ന പ്ലക്കാർഡ് താരത്തിന് നേരേ ഉയർത്തിക്കാട്ടിയത്. ഇതിനുപിന്നാലെ അർജന്റൈൻ സൂപ്പർ താരം മുത്തശിക്കുനേരേ ചിരിച്ചുകൊണ്ട് കൈവീശുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.
ഓസീസിന് കൂട്ടത്തകർച്ച ; ഒന്നാം ഇന്നിങ്സിൽ 180ന് പുറത്ത്
ബ്രിജ്ടൗണ്: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് മുക്തരാകുംമുന്പ് വീര്യംചോർന്ന ഇന്നിംഗ്സുമായി ഓസ്ട്രേലിയ.
വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വന്പൻ ബാറ്റിംഗ് തകർച്ച നേരിട്ട് ഓസീസ് ആദ്യ ഇന്നിംഗ്സിൽ 180 റണ്‍സിന് ഓൾഔട്ടായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന്റെ ആറു വിക്കറ്റുകള്‍ 140 റണ്‍സിന് പിഴുത് ബൗളർമാർ ഓസീസിന് ആശ്വാസമായി. 56.5 ഓവറിലാണ് ഓസ്ട്രേലിയ 180 റണ്‍സെടുത്തത്. 78 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 59 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ.
രണ്ടാം ദിവസം രണ്ടാം സെക്ഷനില്‍ ഓസീസിന് 40 റണ്‍സ് പിന്നില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് വിൻഡീസ്. 35 റണ്‍സുമായി ഷായ് ഹോപും ജസ്റ്റിന് ഗ്രീവ്സ് (0) ആണ് ക്രീസില്‍. ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (നാല്), ജോണ്‍ കാംബൽ (ഏഴ്), കീസി കാർട്ടി (20), ജോമൽ വറീകൻ (0) എന്നിവര്‍ വിൻഡീസ് നിരയിൽ നിരാശപ്പെടുത്തി.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്സല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തേ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയ്ഡൻ സീൽസ്, നാലു വിക്കറ്റെടുത്ത ഷമാർ ജോസഫ് എന്നിവരുടെ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ഓസീസ് മുട്ടുമടക്കി.
കാംപ് നൗവിൽ വീണ്ടും പന്തുരുളും
ബാഴ്സലോണ: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നു.
ഓഗസ്റ്റ് പത്തിന് സ്പാനിഷ് ഫുട്ബോൾ സീസണ് തുടക്കമാകുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാകും ബാഴ്സലോണ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുക.
99,000 പേർക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണ്. കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മേയി ലാണ് ബാഴ്സലോണ കാംപ് നൗവിൽ അവസാന ഹോം മത്സരം കളിച്ചത്.
ഓഗസ്റ്റ് പത്തിന് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ കാണികൾക്കു മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിന് മുൻപ് 35,000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളിൽ പരിശോധന നടത്തും. ഗാലറിയിലെ മൂന്നാം നിര. വിഐപി റിംഗ്, മേൽക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്.
നിർമാണം പൂർത്തിയാക്കാൻ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്ന് ബാഴ്സലോണ ലാ ലീഗയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന രണ്ട് സീസണിൽ ബാഴ്സയുടെ ഹോം മത്സരങ്ങൾ നടന്നത് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു.
2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുഖം പ്രാപിക്കുന്നു; സന്തോഷമറിയിച്ച് സൂര്യകുമാർ യാദവ്
ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയ പൂർത്തിയായി. ജർമനിയിലെ മ്യൂണിക്കിൽ വച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും സുഖംപ്രാപിച്ചുവരികയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
“സ്പോർട്സ് ഹെർണിയ കാരണം അടിവയറ്റിൽ വലതുവശത്തായി ശസ്ത്രക്രിയ നടത്തി. ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഇക്കാര്യം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു.
തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്’’, സൂര്യകുമാർ യാദവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
ഇന്ത്യന്‍ തോല്‍വിയുടെ 5 കാരണങ്ങൾ
അനീഷ് ആലക്കോട് പോരാട്ടത്തിന്റെ നാലു ദിനങ്ങള്‍, അഞ്ചാംനാള്‍ തോല്‍വി; ആന്‍ഡേഴ്സ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്റെ ചുരുക്കെഴുത്ത്.
അഞ്ച് സെഞ്ചുറി നേടിയ ഒരു ടീം ചരിത്രത്തില്‍ ആദ്യമായാണ് ടെസ്റ്റ് തോല്ക്കുന്നതെന്നതും ലീഡ്സിലെ ഇന്ത്യന്‍ നാണക്കേടിന് ആക്കം കൂട്ടുന്നു. 1928ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടപ്പോള്‍, ആതിഥേയർ നാല് സെഞ്ചുറി നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ രണ്ടുമായി ടീം ഇന്ത്യ അഞ്ച് സെഞ്ചുറി നേടിയെങ്കിലും ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം നേടി, ഇന്ത്യന്‍ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍...
1. രണ്ട് കൂട്ടത്തകര്‍ച്ച വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനുശേഷം ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്തു ചോര്ന്നിട്ടില്ലെന്നതായിരുന്നു ലീഡ്സിലെ ആദ്യ ഇന്നിംഗ്സിന്റെ പ്രത്യേകത. ഹെഡിംഗ് ലി മൈതാനത്ത് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ (471) ഒന്നാം ഇന്നിംഗ്സില്‍ പിറന്നു. യശസ്വി ജയ്സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147), വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് (134) എന്നിവര്‍ സെഞ്ചുറി നേടി. ഇവരെ മാറ്റിനിര്‍ത്തിയാല്‍ കെ.എല്‍. രാഹുല്‍ (42), രവീന്ദ്ര ജഡേജ (11) എന്നിവര്‍ മാത്രമാണ് ഒന്നാം ഇന്നിംഗ്സില്‍ രണ്ടക്കം കണ്ടത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന നിലയില്‍നിന്നാണ് 471ല്‍ ഇന്ത്യ പുറത്തായതെന്നതും ശ്രദ്ധേയം. 41 റണ്‍സിനിടെ അവസാന ഏഴു വിക്കറ്റ് നിലംപൊത്തി!
രണ്ടാം ഇന്നിംഗ്സിലും കഥയില്‍ മാറ്റമില്ല. രാഹുല്‍ (137), പന്ത് (118) എന്നിവര്‍ക്കു സെഞ്ചുറി. ശേഷം രണ്ടക്കം അവകാശപ്പെടാനുള്ളത് സായ് സുദര്ശന് (30), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട്), കരുണ്‍ നായര്‍ (20) എന്നിവര്‍ക്കു മാത്രം. ഫലത്തില്‍, നാലിന് 333 എന്ന നിലയില്‍നിന്ന് 364ല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. അവസാന ആറ് വിക്കറ്റ് നഷ്ടമായത് 31 റണ്‍സ് എടുക്കുന്നതിനിടെ.
രണ്ട് ഇന്നിംഗ്സും ഒന്നിച്ചാല്‍ 72 റണ്‍സിനിടെ ഇന്ത്യ നഷ്ടപ്പെടുത്തിയത് 13 വിക്കറ്റ്. രണ്ട് ഇന്നിംഗ്സിലും അഞ്ച് ബാറ്റര്‍മാര്‍ വീതമേ രണ്ടക്കം കടന്നുള്ളൂ എന്നതും ദുരന്തം...
2. ക്യാച്ചുകള്‍ കളഞ്ഞുകുളിച്ചു ഫീല്‍ഡിംഗില്‍ ശരാശരിയില്‍ താഴെ മാത്രമായിരുന്നു ഇന്ത്യയുടെ പ്രകടനം. യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മാത്രം രണ്ട് ഇന്നിംഗ്സിലുമായി നാലു ക്യാച്ച് നഷ്ടപ്പെടുത്തി. ഒരു ഗള്ളി ഫീല്‍ഡറിന്റെ ഏറ്റവും മോശം സമയമായി വിശേഷിപ്പിക്കാം. എന്നാല്‍, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അതിനെ, ഇംഗ്ലീഷുകാരിയായ കാമുകിയോടുള്ള സ്നേഹമാക്കി മാറ്റി. എങ്കിലും ഗാലറിയിലേക്കു തിരിഞ്ഞുള്ള ജയ്സ്വാളിന്റെ നൃത്തച്ചുവടില്‍ നാലു ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ മനഃസ്താപം ഇല്ലായിരുന്നു.
പ്ലെയര്‍ ഓഫ് ദ മാച്ച് ആയ ബെന്‍ ഡക്കറ്റ് (149) സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ നില്ക്കുമ്പോഴത്തെ നിര്‍ണായക ക്യാച്ച് ഉള്‍പ്പെടെയാണ് ജയ്സ്വാള്‍ നഷ്ടപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണില്‍ ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ മൂന്ന് ക്യാച്ച് ജയ്സ്വാള്‍ കളഞ്ഞെന്നതും വിസ്മരിക്കാനാവില്ല.
രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, സായ് സുദര്ശന് എന്നിവരെല്ലാം ക്യാച്ച് നിലത്തിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും. ഈ ക്യാച്ചുകള്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ കഥ മാറിമറിയുമായിരുന്നു.
3. ബൗളിംഗ് കോമ്പിനേഷന്‍ ‘വര്‍ക്കായില്ല’ എന്ന ടേം ഇന്ത്യന്‍ ബൗളിംഗ് കോമ്പിനേഷന്‍ അനുയോജ്യം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷാര്‍ദുള്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ബൗളിംഗ് യൂണിറ്റില്‍ ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ ബുംറ അഞ്ച് വിക്കറ്റ് നേടി, രണ്ടാം ഇന്നിംഗ്സില്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നേടിയ സിറാജ് രണ്ടാം ഇന്നിംഗ്സില്‍ ഒരെണ്ണംപോലും സ്വന്തമാക്കിയില്ല. രണ്ട് ഇന്നിംഗ്സിലും (3, 2) വിക്കറ്റ് വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണ മാത്രം.
പേസ് ഓള്‍റൗണ്ടറായി ഷാര്‍ദുള്‍ ഠാക്കൂറിനെ എന്തിന് ഉള്‍പ്പെടുത്തി എന്നതു മാത്രം ചോദ്യമായി അവശേഷിക്കുന്നു. രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് റണ്‍സും രണ്ടു വിക്കറ്റും മാത്രം. ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു സാധിച്ചില്ല.
പേസര്‍ അര്‍ഷദീപ് സിംഗ്, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ കരയ്ക്കിരുത്തിയാണ് ഗൗതം ഗംഭീറിന്റെ ചില ‘സ്നേഹ’ പ്രകടനങ്ങള്‍ എന്നതും ശ്രദ്ധേയം. ആ സ്നേഹമാണ് അര്‍ഷദീപിനു പകരം പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെടാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്.
4. ബുംറ മാത്രം ആശ്രയം ജസ്പ്രീത് ബുംറ ഉണ്ടല്ലോ; എല്ലാം അദ്ദേഹം ചെയ്തുകൊള്ളും എന്നതായിരുന്നു ഇന്ത്യന്‍ ബൗളിംഗിന്റെ ലീഡ്സ് നിലപാട്. റിവേഴ്സ് സ്വിംഗ്, വേഗവ്യതിയാനം, കൃത്യത എല്ലാം സമന്വയിപ്പിച്ച ബുംറ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് (5/83) വീഴ്ത്തി.
എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ ബുംറയെ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ഫലപ്രദമായി നേരിട്ടതോടെ ഇന്ത്യക്ക് ഉത്തരമില്ലാതായി. ബുംറ ക്ലിക്ക് ആയാല്‍ മാത്രം ഇന്ത്യയുടെ ബൗളിംഗും ക്ലിക്ക് ആകുന്ന ദയനീയാവസ്ഥ.
5. ഇംഗ്ലണ്ടിന്റെ ടീം ക്രിക്കറ്റ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് തന്ത്രത്തെ ബാസ് ബോള്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും കണ്ണടച്ചുള്ള ആക്രമണമല്ല അവര്‍ നടത്തുന്നത്, കൃത്യമായി സ്കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിക്കുന്ന സ്മാര്‍ട്ട് ക്രിക്കറ്റ്. ഇംഗ്ലണ്ടിന്റെ രണ്ട് ഇന്നിംഗ്സിലും ഓരോ സെഞ്ചുറി മാത്രമാണ് പിറന്നത്.
ഒന്നാം ഇന്നിംഗ്സില്‍ ഒല്ലി പോപ്പും (106) രണ്ടാം ഇന്നിംഗ്സില്‍ ബെന്‍ ഡക്കറ്റും (149). ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം നമ്പറായ സാക്ക് ക്രൗളിയും (4) 11-ാമന്‍ ഷൊയ്ബ് ബഷീറും (1 നോട്ടൗട്ട്) മാത്രമായിരുന്നു രണ്ടക്കം കടക്കാതിരുന്നത്. രണ്ടാം ഇന്നിംഗ്സില്‍ ഏഴുപേര്‍ ക്രീസില്‍ എത്തിയതില്‍ ഒല്ലി പോപ്പ് (8), ഹാരി ബ്രൂക്ക് (0) എന്നിവര്‍ മാത്രമാണ് ഒരക്കത്തില്‍ പുറത്തായതെന്നതും ശ്രദ്ധേയം.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ 471ന് എതിരേ 465 അവര്‍ എടുത്തു. 371 വിജയലക്ഷ്യം പിന്തുടര്ന്ന് ഇംഗ്ലണ്ടിന് അഞ്ചാംദിനം വേണ്ടിയിരുന്നത് 350 റണ്‍സായിരുന്നു. അടുക്കും ചിട്ടയോടുംകൂടിയുള്ള ബാറ്റിംഗിലൂടെ അതവര് നേടി...
ചെല്‍സി നോക്കൗട്ടില്‍ ചെല്‍സി നോക്കൗട്ടില്‍
കലിഫോര്‍ണിയ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ചെല്‍സി നോക്കൗട്ടില്‍ പ്രവേശിച്ചത്. നിര്‍ണായകമായ മത്സരത്തില്‍ ചെല്‍സി 3-0നു ടുണീഷ്യന്‍ ക്ലബ്ബായ ടുണിസിനെ തോല്‍പ്പിച്ചു.
തോറ്റാല്‍ നോക്കൗട്ട് കാണാതെ മടങ്ങേണ്ടിവരും എന്ന സാഹചര്യത്തിലാണ് ചെല്‍സി ഇറങ്ങിയത്. ടോസിന് അദരാബിയോ (45+3’), ലിയാം ഡെലാപ് (45+5’), ടൈറിക് ജോര്‍ജ് (90+7’) എന്നിവര്‍ ഇംഗ്ലീഷ് ക്ലബ്ബിനായി ഗോള്‍ നേടി. ചെല്‍സി ജഴ്സിയില്‍ ഡെലാപിന്റെ കന്നിഗോളാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് ഫ്ളെമെംഗോ 1-1നു ലോസ് ആഞ്ചലസുമായി സമനിലയില്‍ പിരിഞ്ഞു. ഏഴ് പോയിന്റുമായി ഫ്ളെമെംഗോ ഒന്നാമതും ആറു പോയിന്റുമായി ചെല്‍സി രണ്ടാമതും ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലെത്തി.
ബെന്‍ഫിക 1-0 ബയേണ്‍
ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക 1-0നു കീഴടക്കി. ഇരുടീമും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, ജയത്തോടെ ബെന്‍ഫിക ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആറ് പോയിന്റുള്ള ബയേണ്‍ രണ്ടാമതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊക്ക ജൂണിയേഴ്സും ഓക്ലന്‍ഡ് സിറ്റിയും 1-1 സമനിലയില്‍ പിരിഞ്ഞ് സ്വദേശങ്ങളിലേക്കു മടങ്ങി.
ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബെന്‍ഫിക ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ചെല്‍സിയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ ബയേണിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ ഫ്ളെമെംഗോയാണ്.
നീരജ്; ഗോള്‍ഡ് നമ്പര്‍ 3
പ്രാഗ്: ഇന്ത്യയുടെ സൂപ്പര്‍ അത്ലറ്റ് നീരജ് ചോപ്രയ്ക്ക് 2025 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം സ്വര്‍ണം. ചെക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് പോരാട്ടത്തില്‍ നീരജ് സ്വര്‍ണം സ്വന്തമാക്കി.
മൂന്നാം ശ്രമത്തില്‍ 85.29 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണമണിഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിറ്റ് (84.12) വെള്ളിയും ഗ്രനേഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (83.63) വെങ്കലവും നേടി.
27കാരനായ നീരജ് 2025 കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന മൂന്നാമത് സ്വര്‍ണമാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പോച്ചെഫ്സ്ട്രൂം ഇന്‍വിറ്റേഷണല്‍ പോരാട്ടത്തിലും കഴിഞ്ഞയാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിലും നീരജ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു.
ജൂലൈ അഞ്ചിന് ബംഗളൂരുവില്‍ അരങ്ങേറുന്ന പ്രഥമ നീരജ് ചോപ്ര ക്ലാസിക്കാണ് താരത്തിന്റെ അടുത്ത മത്സരവേദി.
കാള്‍സനെ തളച്ച് 9 വയസുകാരന്
ന്യൂഡല്‍ഹി: ലോക ഒന്നാം നമ്പര്‍ ചെസ് താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യയുടെ ഒമ്പതു വയസുകാരന് പയ്യന്‍സ്! ഓണ്‍ലൈന്‍ ചെസില്‍ ഡല്‍ഹി സ്വദേശിയായ ഒമ്പതുകാരന് അരിത് കപില്‍, കാഴ്സനെ സമനിലയില്‍ തളച്ചു.
ജയത്തിന് അരികില്‍വരെ എത്തിയശേഷമായിരുന്നു അരിത് കപില്‍ സമനിലയില്‍ മത്സരം അവസാനിപ്പിച്ചത്.
അണ്ടര്‍ 9 ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരനാണ് അരിത് കപില്‍.
ലൂക്ക മോഡ്രിച്ച് മിലാനിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍നിന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ ഫുട്ബോളര് ലൂക്ക മോഡ്രിച്ച് ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ എസി മിലാനിലേക്ക്.
അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പിനുശേഷം മോഡ്രിച്ച് മിലാനില്‍ ചേക്കേറുമെന്നാണ് വിവരം. മിലാന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറാണ് മോഡ്രിച്ച് എത്തുന്ന വിവരം പങ്കുവച്ചത്.
മിലാനുമായി ഒരുവര്‍ഷ കരാറിലായിരിക്കും 39കാരനായ മോഡ്രിച്ച് ഒപ്പുവയ്ക്കുക. കരാര്‍ നീട്ടാനുള്ള സാഹചര്യവുമുണ്ട്. സീസണില്‍ 3.5 മില്യണ്‍ യൂറോ (34.97 കോടി രൂപ) ആയിരിക്കും മോഡ്രിച്ചിന്റെ പ്രതിഫലമെന്നാണ് സൂചന.
തൃശൂർ: ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് തൃശൂരിൽ നടത്തും. പീപ്പിൾസ് ആം റെസ്ലിംഗ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 28 മുതലാണു മത്സരങ്ങൾ.
ബ്രസീലിയ: ബ്രസീല്‍ സ്റ്റാര്‍ ഫുട്ബോളര് നെയ്മര്‍ സാന്റോസ് ക്ലബ്ബുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷം അവസാനം വരെ നെയ്മര്‍ സാന്റോസിനൊപ്പം ഉണ്ടാകും.
കുട്ടിക്കാല ക്ലബ്ബായ സാന്റോസില്‍ 2025 ജനുവരിയിലാണ് നെയ്മര്‍ എത്തിയത്. സൗദി ക്ലബ്ബായ അല്‍ ഹിലാലില്നിന്നായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.
സാന്റോസിനായി 225 മത്സരങ്ങളില്‍ 138 ഗോള്‍ നേടിയശേഷമാണ് 2013ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്.
ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയെ 5 വിക്കറ്റിന് ഇംഗ്ലണ്ട് തോൽപ്പിച്ചു
ലീഡ്സ്: കൊട്ടിഘോഷിച്ച ഇന്ത്യയുടെ അഞ്ച് സെഞ്ചുറികൾ കാറ്റിൽപ്പറത്തി ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ടോട്ടൽ ടീം ജയം. പന്ത് എറിയുന്നവർ ബാറ്റ് പിടിക്കണമെന്നും ബാറ്റെടുക്കുന്നവർ ക്യാച്ച് എടുക്കണമെന്നുമുള്ള പാഠം പഠിക്കാത്തിടത്തോളം ജയവും സമനിലയും കൈവിടുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.
ഇന്ത്യക്കാർ "കൈവിട്ട' കളിയിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോൾ, അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യയുടെ ഒന്നാം പാഠം വിലാപമായി. ലീഡ്സ് ടെസ്റ്റിൽ 371 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിൽ എത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 62ഉം രണ്ടാം ഇന്നിംഗ്സിൽ 149ഉം റൺസ് നേടിയ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, 373/5.
1673 റൺസാണ് നാല് ഇന്നിംഗ്സിലായി ലീഡ്സിൽ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ പിറന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന റൺസ്.
ഡക്കറ്റിനു പുറമേ സാക്ക് ക്രൗളി (65), ജോ റൂട്ട് (53 നോട്ടൗട്ട്), ബെൻ സ്റ്റോക്സ് (33), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരും ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ടോട്ടൽ ക്രിക്കറ്റിൽ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങി. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല. പ്രസിദ്ധ് കൃഷ്ണയും ഷാർദുൾ ഠാക്കൂറും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
ക്രൗളി ഹാഫ്; ഡക്കറ്റ് സെഞ്ചുറി
ഇന്ത്യ മുന്നോട്ടുവച്ച 371 റണ്‍സ് ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട്, വിക്കറ്റ് നഷ്ടപ്പെടാതെ 21 എന്ന നിലയിലാണ് അഞ്ചാംദിനം മത്സരം പുനരാരംഭിച്ചത്. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെന്‍ ഡക്കറ്റുമായിരുന്നു ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍
188 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും പിരിഞ്ഞത്. വിക്കറ്റ് നഷ്ടമില്ലാതെ 181 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് കുതിക്കുമ്പോള്‍ മഴ എത്തി. മഴയ്ക്കുശേഷം ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണു. 126 പന്തില്‍ 65 റണ്‍സ് നേടിയ സാക്ക് ക്രൗളി പുറത്ത്.
ക്രൗളി പുറത്തായതിനു പിന്നാലെ ബെന്‍ ഡക്കറ്റ് സെഞ്ചുറി തികച്ചു. നേരിട്ട 121-ാം പന്തിലായിരുന്നു ഡക്കറ്റിന്റെ സെഞ്ചുറി. 44 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് 200 തികച്ചു. സ്കോര്‍ 206ല്‍ നില്ക്കുമ്പോള് രണ്ടാം വിക്കറ്റ്. ഒല്ലി പോപ്പിനെ (8) പ്രസിദ്ധ് കൃഷ്ണ ക്ലീന്‍ ബൗള്‍ഡാക്കി.
ഠാക്കൂർ ഡബിൾ
54.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിൽ ജയം മുന്നിൽക്കണ്ട് ഇംഗ്ലണ്ട് കുതിക്കുന്പോൾ, ഓൾറൗണ്ടർ ഷാർദുൾ ഠാക്കൂർ ഇരട്ട വിക്കറ്റുമായി ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. ഇന്നിംഗ്സിലെ 55-ാം ഓവർ എറിഞ്ഞ ഷാർദുൾ ഠാക്കൂർ മൂന്നാം പന്തിൽ ബെൻ ഡക്കറ്റിനെ പകരക്കാരൻ ഫീൽഡറായ നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചു.
170 പന്തിൽ 21 ഫോറും ഒരു സിക്സും അടക്കം 149 റൺസായിരുന്നു ഡക്കറ്റിന്റെ സന്പാദ്യം. തൊട്ടടുത്ത പന്തിൽ ഹാരി ബ്രൂക്കിനെ (0) വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലുമെത്തിച്ചു. അതോടെ ഇംഗ്ലണ്ട് ഞെട്ടി. എന്നാൽ, ജോ റൂട്ട് (53 നോട്ടൗട്ട്), ബെൻ സ്റ്റോക്സ് (33), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവർ ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചു.
ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മയാമി പിഎസ്ജിയെ നേരിടും
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും അദ്ദേഹത്തിന്റെ മുന്‍ ക്ലബ് പാരീസ് സെന്റ് ജെര്‍മെനും തമ്മില്‍ നോക്കൗട്ട് പോരാട്ടം. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്ലബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മയാമി 2-2നു ബ്രസീല്‍ ക്ലബ്ബായ പാല്മീറസിനോടു സമനില വഴങ്ങി. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ സമനില. സെഗോവിയ പെരെസ് (16’), ലൂയിസ് സുവാരസ് (65’) എന്നിവര്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടിയും പൗളീഞ്ഞോ (80’), മൗറീഷ്യോ പ്രാഡോ (87’) എന്നിവര്‍ ബ്രസീല്‍ ടീമിനായും വലകുലുക്കി.
ഹാപ്പി ബെര്‍ത്ത് ഡേ മെസി
ലയണല്‍ മെസിയുടെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില് മെസി തൊടുത്ത ഗോളെന്നുറച്ച ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പാഞ്ഞു. എങ്കിലും ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്റര്‍ മയാമിയുടെ നോക്കൗട്ട് പ്രവേശം.
ഇത്രയും പോയിന്റാണ് പാല്മീറസിനും. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പാല്‍മീറസ് മുന്നിലാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് എഫ്സി പോര്‍ട്ടോയും ഈജിപ്തില്‍നിന്നുള്ള അല്‍ അഹ്ലിയും 4-4 സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ടു പോയിന്റുമായി സ്വദേശങ്ങളിലേക്കു മടങ്ങി.
മെസിയുടെ പിഎസ്ജി പക
പക വീട്ടാനുള്ളതാണെന്നാണു പറച്ചിലെങ്കിലും ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസിക്ക് അതുസാധിക്കുമോ എന്നതാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്. സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍നിന്നു 2021ല്‍ പടിയിറങ്ങിയ മെസി, പിഎസ്ജിയിലാണ് ചേക്കേറിയത്.
2021-23 കാലഘട്ടത്തില്‍ പിഎസ്ജിക്കായി 75 മത്സരങ്ങളില്‍ ഇറങ്ങിയ മെസി 32 ഗോള്‍ സ്വന്തമാക്കി. എന്നാല്‍, പിഎസ്ജിയില്‍ മെസിക്ക് അത്ര സംതൃപ്ത കാലമല്ലായിരുന്നു. രണ്ടാം സീസണില്‍ മിക്കപ്പോഴും പിഎസ്ജി ആരാധകര്‍ മെസിയെ കൂവി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്തായപ്പോള്‍ ഏറ്റവും ക്രൂരമായാണ് മെസിയെ ഫ്രഞ്ച് ആരാധകര്‍ നേരിട്ടത്. ഈ ചരിത്രങ്ങളെല്ലാം പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ മെസിയുടെ ഉള്ളില്‍ തികട്ടിയെത്തിയാല് പിഎസ്ജിക്ക് അതുതാങ്ങാനാകുമോ...?
പിഎസ്ജി 2024-25 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായാണ് ക്ലബ് ലോകകപ്പിന് എത്തിയിരിക്കുന്നത്. 29ന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇന്റര്‍ മയാമി x പിഎസ്ജി പ്രീക്വാര്‍ട്ടര്‍.
കൗണ്ടിയില്‍ തിലകിനു സെഞ്ചുറി
ഹാംഷെയര്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ യുവബാറ്റര്‍ തിലക് വര്‍മയ്ക്കു സെഞ്ചുറി.
എസെക്സിന് എതിരായ മത്സരത്തിന്റെ ആദ്യദിനം 98 നോട്ടൗട്ടുമായാണ് തിലക് വര്‍മ ക്രീസ് വിട്ടത്. രണ്ടാംദിനത്തിന്റെ തുടക്കത്തില്‍ത്തന്നെ 22കാരന് സെഞ്ചുറി തികച്ചു. ഫസ്റ്റ് ക്ലാസില്‍ തിലക് വര്‍മയുടെ ആറാം സെഞ്ചുറിയാണ്.
നാലാം നമ്പറായി ക്രീസിലെത്തിയ തിലക് 241 പന്ത് നേരിട്ട് 11 ഫോറും മൂന്നു സിക്സും ഉള്‍പ്പെടെ 100 റണ്‍സ് എടുത്തു. ലിയാം ഡൗസണും (119 നോട്ടൗട്ട്) ഹാംഷെയറിനായി സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സില്‍ എസെക്സ് 296നു പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഹാംഷെയര്‍ 111 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് എടുത്തു.
ഇന്ത്യക്കായി നാല് ഏകദിനവും 25 ട്വന്റി-20യും തിലക് വര്‍മ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ തിലക്, 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. ഹാംഷെയറിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നാലു മത്സരങ്ങള്‍ തിലക് കളിക്കും.
കാര്‍ഡിഫിനെ വാങ്ങാന്‍ ബെയ്ല്
കാര്‍ഡിഫ്: ജന്മനാട്ടിലെ ക്ലബ്ബായ കാര്‍ഡിഫ് സിറ്റി എഫ്സിയെ സ്വന്തമാക്കാന്‍ വെയ്ൽസ് ഇതിഹാസ ഫുട്ബോളര് ഗാരെത് ബെയ്ല്. ഗാരെത് ബെയ്ല് പങ്കാളിയായ കണ്‍സോര്‍ഷ്യമാണ് ക്ലബ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം, ഇംഗ്ലണ്ട് ലീഗ് വണ്‍ ക്ലബ്ബായ പ്ലൈമൗത്ത് ആര്ഗൈലിനെ ഏറ്റെടുക്കാന്‍ ഈ കണ്‍സോര്‍ഷ്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ഗാരെത് ബെയ്ലിന്റെ മോഹം വെയ്ല്‍സ് ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയിലേക്കു തിരിഞ്ഞത്.
കാർഡിഫില്‍ ജനിച്ച ഗാരെത് ബെയ്ല്, ഇക്കാലമത്രയുമായി സ്വന്തം നാട്ടിലെ ക്ലബ്ബിനായി കളിച്ചിട്ടില്ല. എന്നാല്‍, താരത്തിന്റെ അമ്മാവന് കാര്‍ഡിഫ് സിറ്റിക്കുവേണ്ടി പന്ത് തട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്ടണ് എഫ്സിയുടെ യൂത്ത് സിസ്റ്റം വഴിയാണ് ബെയ്ല് ഫുട്ബോള്‍ കളിച്ചു വളര്‍ന്നത്.
സീനിയര്‍ കരിയറില്‍ സതാംപ്ടണിനുശേഷം ടോട്ടന്‍ഹാം ഹോട്സ്പുര്‍, റയല്‍ മാഡ്രിഡ്, ലോസ് ആഞ്ചലസ് എഫ്സി ടീമുകള്‍ക്കായും കളിച്ചു. വെയ്ല്‍സിനായി 2006-22 കാലഘട്ടത്തില്‍ കളിച്ച് 111 മത്സരങ്ങളില്‍നിന്ന് 41 ഗോള്‍ സ്വന്തമാക്കി.
വെയ്ല്‍സിനായി രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം, ഗോള്‍ റിക്കാര്‍ഡുകള്‍ക്ക് ഉടമായാണ് 35കാരനായ ബെയ്ല്.
2013ല്‍ അക്കാലത്തെ ലോക റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് (100.8 മില്യണ്‍ യൂറോ) ടോട്ടന്‍ഹാമില്‍നിന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ബെയ്ലിനെ സാന്റിയാഗോ ബര്‍ണബ്യൂവില്‍ എത്തിച്ചതെന്നതും ചരിത്രം.
കെസിഎല്‍ 2-ാം സീസണ് ഓഗസ്റ്റില്‍
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്.
2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍.
നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് പ്രഥമ കെസിഎല്‍ ചാമ്പ്യന്മാര്.
ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. കെസിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ 2025 സീസണില്‍ കളിച്ചതെന്നതും ശ്രദ്ധേയം.
തിളക്കം കൂട്ടാന്‍ സഞ്ജുവും
രണ്ടാം സീസണ് കെസിഎല്‍ ട്വന്റി-20യില്‍ കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ് ഉണ്ടാകും. ജൂലൈ അഞ്ചിനു നടക്കുന്ന താരലേലത്തില്‍ സഞ്ജു സാംസണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്. കഴിഞ്ഞ കെസിഎല്ലില്‍ സഞ്ജു ഇല്ലായിരുന്നു.
പൂള് എ വിഭാഗത്തിലാണ് സഞ്ജു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 39 കളിക്കാരുള്ള പൂള് ഏയില്‍ സഞ്ജുവിനു പുറമേ വിഘ്നേഷ് പുത്തൂര്‍, സച്ചിന് ബേബി തുടങ്ങിയവരും ഉള്‍പ്പെടും.
2025 ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി നാലു കളിക്കാരെ നിലനിര്‍ത്താം. അതില്‍ പരമാവധി മൂന്നു ക്യാപ്പ്ഡ് കളിക്കാര്‍ മാത്രമേ പറ്റൂ. ജൂൺ 30 ആണ് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ലേലത്തില്‍ ഓരോ ടീമിനും 50 ലക്ഷം രൂപയാണ് മുടക്കാന്‍ സാധിക്കുക.
അത്ലറ്റിക്കോ ഡെഡ്...
ന്യൂയോര്‍ക്ക്: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളിലെ ഡെത്ത് ഗ്രൂപ്പില്‍നിന്നു നോക്കൗട്ട് കടക്കാനാവാതെ പിടഞ്ഞുവീണത് സ്പാനിഷ് സംഘം അത്ലറ്റിക്കോ മാഡ്രിഡ്. ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 1-0നു ബ്രസീല്‍ ടീമായ ബോട്ടഫോഗോയെ കീഴടക്കി.
87-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഗോളിലായിരുന്നു അത്ലറ്റിക്കോയുടെ ജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെന് 2-0ന് അമേരിക്കന്‍ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സിനെ കീഴടക്കി. ഖ്വിച ക്വാരത്സ്ഖേലിയ (35’), അക്രാഫ് ഹക്കിമി (66’) എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ഗ്രൂപ്പ് ബി പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പിഎസ്ജി, ബോട്ടഫോഗോ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ആറു പോയിന്റ് വീതം നേടി. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പിഎസ്ജിയും ബോട്ടഫോഗോയും യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി, അത്ലറ്റിക്കോ മാഡ്രിഡ് പുറത്തും.
പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയെ നേരിടും. ബോട്ടഫോഗോയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളി ഗ്രൂപ്പ് എ ചാമ്പ്യന്മാരായ പാല്‍മീറസാണ്, ബ്രസീല്‍ ടീമുകളുടെ പോരാട്ടം.
ജയ്സ്വാളിന്റെ കൈ വീണ്ടും ചോര്‍ന്നു
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണങ്ങളിൽ ഒന്ന് ലഭിച്ച ക്യാച്ചുകൾ കൈവിട്ടത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ ആറ് ക്യാച്ച് ഇന്ത്യക്കാർ നിലത്തിട്ടപ്പോൾ ചുരുങ്ങിയത് 150 റൺസ് ലീഡ് നേടാനുള്ള അവസരം നഷ്ടമായി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്നു ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ കൈകള്‍ ഇന്നലെയും ചോര്‍ന്നു. സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ചേസിംഗ് നയിച്ച ബെന്‍ ഡക്കറ്റിന്റെ ക്യാച്ചായിരുന്നു ഇന്നലെ ജയ്സ്വാള്‍ നിലത്തിട്ടത്.
മുഹമ്മദ് സിറാജായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഡക്കറ്റ് 116 പന്തില്‍ 97 റണ്‍സില്‍ നില്‍ക്കവെയാണ് ജീവന് തിരിച്ചു കിട്ടിയത്. സാക്ക് ക്രൗളിയുടെ ഒരു റിട്ടേണ്‍ ക്യാച്ച് ജസ്പ്രീത് ബുംറയുടെ കൈയില്‍ ഒതുങ്ങിയില്ലെന്നതും ഇന്ത്യയുടെ നിര്‍ഭാഗ്യം.
ക്രൗളി 89 പന്തില്‍ 42 റണ്‍സ് എടുത്തുനില്ക്കേയാണ് വിഷമകരമായ ഒരു റിട്ടേണ്‍ ക്യാച്ച് ബുംറയുടെ കൈയില്‍നിന്നു നഷ്ടപ്പെട്ടത്. ഇന്ത്യ കൈവിട്ട കളിയിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം...
ദോഷിക്ക് ആദരമർപ്പിച്ചു
ലീഡ്സ്: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത് കൈയിൽ കറുത്ത ആം ബാൻഡ് ധരിച്ച്.
ഇന്ത്യയുടെ മുൻ ഇടംകൈയൻ സ്പിന്നർ ദിലീപ് ദോഷിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് മത്സരത്തിനിറങ്ങിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഒരു മിനിറ്റ് താരങ്ങൾ മൗനം ആചരിച്ചു. ദിലീപ് ദോഷി (77) ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിൽവച്ചായിരുന്നു അന്ത്യം.
ദോഷി 1979- 83 കാലഘട്ടത്തിൽ ഇന്ത്യക്കായി കളിച്ചു. 33 ടെസ്റ്റിൽനിന്ന് 114 വിക്കറ്റും 15 ഏകദിനങ്ങളിൽനിന്ന് 22 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ടെസ്റ്റിൽ ആറ് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
കെ.എല്‍. രാഹുലിനും ഋഷഭ് പന്തിനും സെഞ്ചുറി ; ഇംഗ്ലണ്ടിന് 371 റൺസിന്റെ വിജയ ലക്ഷ്യം
ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റില്‍ റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ജൈത്രയാത്ര. ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടി, ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (7) സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നതടക്കമുള്ള റിക്കാര്‍ഡ് പന്ത് സ്വന്തമാക്കിയിരുന്നു.
ഗ്ലൗ അണിഞ്ഞപ്പോള്‍, വിക്കറ്റിനു പിന്നില്‍ 150 ക്യാച്ച് പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും പന്ത് എത്തി. ഇതിനെല്ലാം പുറമേ ടെസ്റ്റിന്റെ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിലും ഋഷഭ് പന്ത് സെഞ്ചുറി സ്വന്തമാക്കി. 140 പന്തില്‍ 15 ഫോറും മൂന്നു സിക്സും അടക്കം 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലും (137) ഇന്ത്യക്കായി സെഞ്ചുറി നേടി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം.
ചരിത്ര നേട്ടത്തിൽ പന്ത്
ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമതു വിക്കറ്റ് കീപ്പറും. സിംബാബ്വെയുടെ ആന്‍ഡി ഫ്ളവറാണ് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 2001ല്‍ ഹരാരെയില്വച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 142, 199 നോട്ടൗട്ട് എന്നതായിരുന്നു ആന്‍ഡി ഫ്ളവറിന്റെ സ്കോറുകള്‍. ഇംഗ്ലണ്ടില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടവും പന്ത് കുറിച്ചു.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഇംഗ്ലണ്ടില്‍ പന്തിന്റെ നാലാം സെഞ്ചുറിയാണ്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
ക്ലാസിക് രാഹുല്‍
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍.
സ്കോര്‍ 92ല്‍ നില്ക്കുമ്പോള് ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
വാലറ്റം തവിടുപൊടി
ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.
അഞ്ച് സെഞ്ചുറി ആദ്യം
ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്സില്‍ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരും സെഞ്ചുറി സ്വന്തമാക്കി.
07: ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ഏഴാമത് താരമാണ് ഋഷഭ് പന്ത്. വിജയ് ഹസാരെ, സുനില്‍ ഗാവസ്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ സുനില്‍ ഗാവസ്കര്‍ മൂന്നു പ്രാവശ്യവും രാഹുല്‍ ദ്രാവിഡ് രണ്ടു പ്രാവശ്യവും ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടുണ്ട്.
എന്‍ബിഎ 2025 ട്രോഫി ഒക്ലഹോമ സിറ്റി തണ്ടറിന്
ഒക്ലഹോമ: ഏഴു മത്സരം നീണ്ട 2025 എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) ഫൈനല്‍സില്‍ അവസാനചിരി ഒക്ലഹോമ സിറ്റി തണ്ടറിന്. ഫൈനല്‍സിലെ നിര്‍ണായകമായ ഏഴാം പോരാട്ടത്തില്‍ സിറ്റി തണ്ടര്‍ 103-91ന് ഇന്ത്യാന പേസേഴ്സിനെ തകര്‍ത്തു.
ഇതോടെ 4-3ന് ഫൈനല്‍സ് ജയിച്ച് ഒക്ലഹോമ സിറ്റി തണ്ടര്‍ കപ്പില്‍ ചുംബിച്ചു. നീണ്ട കാത്തിരിപ്പിനുശേഷം 2025 കലണ്ടര്‍ വര്‍ഷത്തില്‍ കിരീടം സ്വന്തമാക്കുന്ന 12-ാമത് ക്ലബ്ബായി സിറ്റി തണ്ടര്‍.
ഫൈനല്‍സിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒക്ലഹോമ സിറ്റി തണ്ടറും ഇന്ത്യാന പേസേഴ്സും മൂന്നു ജയം വീതം നേടി സമനിലയിലായിരുന്നു. ഇതോടെ ഏഴാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ ജയിക്കുന്നവര്‍ കപ്പില്‍ ചുംബിക്കുമെന്നുറപ്പായി.
ഏഴാം പോരാട്ടത്തിന്റെ ആദ്യക്വാര്‍ട്ടറില്‍ 25-22ന് സിറ്റി തണ്ടര്‍ മുന്നില്‍. എന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ 26-22ന് ഇന്ത്യാന പേസേഴ്സിന്റെ തിരിച്ചുവരവ്. എന്നാല്‍, മൂന്നാം ക്വാര്‍ട്ടറില്‍ സിറ്റി തണ്ടര്‍ 34-20ന് ഏകപക്ഷീയ മുന്നേറ്റം നടത്തി.
നാലാം ക്വാര്‍ട്ടറില്‍ 23-22നു ലീഡ് ലഭിച്ചെങ്കിലും ഇന്ത്യാനേ പേസേഴ്സിനു ജയിക്കാന്‍ അതു മതിയായില്ല. സിറ്റി തണ്ടറിന്റെ കനേഡിയന്‍ താരം ഷായ് ഗില്ജിയസ് അലക്സാണ്ടറാണ് ഫൈനല്‍സിലെ മികച്ച താരം.
ഫൈനല്‍സിലെ ഒന്ന് (111-110), മൂന്ന് (116-107), ആറ് (108-91) മത്സരങ്ങളാണ് പേസേഴ്സ് ജയിച്ചത്. രണ്ട് (123-107), നാല് (111-104), അഞ്ച് (120-109), ഏഴ് (103-91) പോരാട്ടങ്ങളില്‍ സിറ്റി തണ്ടറും ജയിച്ചു.
ഒക്ലഹോമയുടെ കന്നിക്കിരീടം
എന്‍ബിഎയില്‍ ഒക്ലഹോമ സിറ്റി തണ്ടര്‍ ചാമ്പ്യന്മാരാകുന്നത് ചരിത്രത്തില്‍ ഇതാദ്യം. എന്നാല്‍, ടീമിന്റെ ഷോക്കേസില്‍ രണ്ട് എന്‍ബിഎ ട്രോഫി ഉണ്ട്. 1967-68 സീസണില്‍ സിയാറ്റിലില്‍ രൂപകൊണ്ട സിയാറ്റില്‍ സൂപ്പര്സോണിക്കാണ് ഒക്ലഹോമയുടെ ആദ്യരൂപം. സിയാറ്റില്‍ സൂപ്പര്‍സോണിക്ക് 1979ല്‍ എന്‍ബിഎ ചാമ്പ്യന്മാരായിട്ടുണ്ട്.
2008ല്‍ സിയാറ്റിലില്‍നിന്ന് ടീം ഒക്ലഹോമയിലേക്കു പറിച്ചു നടപ്പെട്ടു, പേര് ഒക്ലഹോമ സിറ്റി തണ്ടര്‍ എന്നാക്കി പരിഷ്കരിച്ചു. ഒക്ലഹോമയില്‍ എത്തിയശേഷം കന്നിക്കിരീടം. അതേസമയം, ടീം എന്നനിലയില്‍ കന്നിക്കിരീടത്തിനുശേഷം (1979) നീണ്ട 46 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 2025 ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ മുത്തമിട്ടത്.
1967ല്‍ രൂപംകൊണ്ട ഇന്ത്യാന പേസേഴ്സ്, അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യാത്രയിലാണ് അടിതെറ്റി വീണതെന്നതും ശ്രദ്ധേയം.