ബറേലി: നാലുവയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദുർമന്ത്രവാദത്തിലൂടെ കൊലപ്പെടുത്തി. പെൺകുട്ടിയുടെ അമ്മായി അറസ്റ്റിൽ. ശിഖർപുർ ചൗധരി ഗ്രാമത്തിലാണു സംഭവം.

കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ശേഖരിച്ച പോലീസ് കുട്ടിയുടെ അമ്മായി സാവിത്രിയുടെ വീട്ടിൽ കുഴൽക്കിണറിനു സമീപത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.


ദുർമന്ത്രിവാദിയായ സാവിത്രിയുടെ ബന്ധു ഗംഗാറാമിന്‍റെ സഹായത്തോടെയാണു കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇതിനുമുന്പും ഇത്തരത്തിൽ കുട്ടികളെ ഇരുവരും കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.