ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷപദവിയിൽ രണ്ടുവർഷം തികച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കൾ. 24 വർഷത്തിനുശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യ അധ്യക്ഷനെന്ന ഖ്യാതിയോടെ 2022 ഒക്ടോബർ 26 നാണ് ഖാർഗെ കോൺഗ്രസ് അധ്യക്ഷപദവിയിലെത്തുന്നത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ പ്രകടനത്തിൽ ഖാർഗെയുടെ പങ്ക് വലുതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധി, അജയ് മാക്കൻ, ജയ്റാം രമേശ്, കുമാരി ഷെൽജ, രമേശ് ചെന്നിത്തല, താരിഖ് അൻവർ തുടങ്ങിയ മുതിർന്ന നേതാക്കൾ ആശംസകളുമായി എത്തി.


2019 പൊതുതെരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടാൻ ഖാർഗയടെ നേതൃത്വത്തിലൂടെ കഴിഞ്ഞു. ഇതിനുപുറമേ 2022 ൽ ഹിമാചൽ പ്രദേശിലും 2023 ൽ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിലും സർക്കാരുകൾ രൂപീകരിക്കാനുമായി. അതേസമയം ഛത്തിസ്ഗഡിലും രാജസ്ഥാനിലും കഴിഞ്ഞവർഷം ഭരണം നഷ്ടമായതുൾപ്പെടെ തിരിച്ചടികളും ഖാർഗ അധ്യക്ഷപദവിയിലെത്തിയശേഷമാണ്.