ന്യൂഡൽഹി: ഡിസംബർ 18ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ.

സിബിസിഐയുടെ രാജ്യത്തെ 14 റീജണൽ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണു ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഡിസംബർ 18ന് നിവേദനം നൽകും. ജനസംഖ്യാശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷത്തിലെ അഞ്ചു വിഭാഗങ്ങളെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ അറിയിച്ചു.


ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾക്കും ന്യൂനപക്ഷവിരുദ്ധ നിയമനിർമാണങ്ങൾക്കുമെതിരേ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ നീക്കം ആവശ്യമാണെന്ന് കൗൺസിൽ അറിയിച്ചു.