ന്യൂഡൽഹി: രണ്ട് ആഴ്ചക്കിടെ മുന്നൂറോളം വിമാന സർവീസുകൾക്കുനേരേ വ്യാജ ബോംബ് ഭീഷണിയുണ്ടായ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ.

വ്യാജസന്ദേശങ്ങൾ കണ്ടെത്തിയാലുടൻ നീക്കം ചെയ്യാൻ എക്സും മെറ്റയുംപോലുള്ള കന്പനികൾ നടപടി സ്വീകരിക്കണം, തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികാരികളെ അറിയിക്കണമെന്നും ഐടി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളിലുണ്ട്. ഇതിനു കഴിഞ്ഞില്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും മന്ത്രാലയം നൽകിയിട്ടുണ്ട്.


കഴിഞ്ഞ പന്ത്രണ്ടു ദിവസത്തിനിടെ 275 വിമാനങ്ങൾക്കു ബോംബ് ഭീഷണിയുണ്ടായ സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഇവയിൽ ഭൂരിഭാഗവും സമൂഹമാധ്യമങ്ങളിലൂടെയാണുണ്ടായത്. കനത്ത സാന്പത്തിക നഷ്ടത്തിനു പുറമേ യാത്രാദുരിതവും ഉണ്ടായി.