ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ സുപ്രീകോടതിയെ സമീപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു പള്ളിഭരണം ഏറ്റെടുക്കാൻ കോടതിയലക്ഷ്യ ഹർജികളിൽ ഹൈക്കോടതി ഉത്തരവിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പള്ളികളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, യാക്കോബായ സഭാ പ്രതിനിധികൾ തുടങ്ങിയവരോട് നവംബർ എട്ടിന് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

പള്ളികളിൽ പ്രവേശിക്കാനും ശുശ്രൂഷകൾ നടത്താനും സംരക്ഷണം നൽകാൻ നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭാംഗങ്ങൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം.


ഹൈക്കോടതി ഉത്തരവ് തത്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കൽ നടപ്പാക്കാൻ സാവകാശം വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിക്കെതിരേ യാക്കോബായ സഭയും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ തടസഹർജിയും ഫയൽ ചെയ്തു.