ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ രാജ്യത്തെ വിമാന സർവീസുകൾക്ക് തലവേദനയായതിനു പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്കു നേരെയും വ്യാജ ബോംബ് ഭീഷണി.

ഡൽഹിയിലെ ദ്വാരക, രോഹിണി എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ ഒരു സ്കൂളിലും തിങ്കളാഴ്ച രാത്രി ഇ-മെയിലിലൂടെയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഇന്നലെ കോയന്പത്തൂരിലെ രണ്ട് സിആർപിഎഫ് സ്കൂളുകൾക്കും അജ്ഞാതന്‍റെ ഇ-മെയിൽ ഭീഷണി ലഭിച്ചു.

ഡൽഹിയിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനം ഒരു സിആർപിഎഫ് സ്കൂളിനു സമീപമാണെന്നതിനാൽ സ്കൂളുകളോട് ജാഗ്രത പാലിക്കണമെന്ന് സിആർപിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 11ന് സ്കൂളുകളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.


സിആർപിഎഫ്, ഇന്‍റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവർ വ്യാജസന്ദേശങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ അയച്ചതിനു പിന്നിൽ ഖലിസ്ഥാൻ ബന്ധമുള്ളവരുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഖലിസ്ഥാൻ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു.