യാത്രക്കാർക്ക് വിശ്രമത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.സമൂഹമാധ്യമമായ എക്സിലാണു ബോംബ് ഭീഷണി ലഭിച്ചത്. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനു പുറമേ ഗൾഫിലേക്കുള്ള രണ്ട് ഇൻഡിഗോ സർവീസുകൾക്കുനേരേയും വ്യാജഭീഷണിയുണ്ടായി. ഒരു വിമാനം മസ്കറ്റിലേക്കും രണ്ടാമത്തേത് കുവൈറ്റലിേക്കുമാണു പുറപ്പെടേണ്ടിയിരുന്നത്. പരിശോധനയിൽ ഇവയിലും സംശയകരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ല.