ക്ഷമിക്കണം’’എന്നുമുള്ള മറ്റു രണ്ടു കുറിപ്പുകളും ഒപ്പമുണ്ടായിരുന്നു. വെള്ള കടലാസിൽ പേന കൊണ്ടെഴുതിയ കുറിപ്പുകളോടെ സ്കോർപിയോ വാഹനം അനാഥമായി പാർക്കു ചെയ്തതു കണ്ട നാട്ടുകാരാണു പോലീസിൽ വിവരം അറിയിച്ചത്.
രജിസ്ട്രേഷൻ നന്പരും സ്ഥലവും കൃത്യമായി എഴുതിയിരുന്നതിനാൽ ഡൽഹിയിലെ പാലം കോളനിയിലെ വാഹനത്തിന്റെ ഉടമ വിനയ് കുമാറിനെ പോലീസിന് കണ്ടെത്താൻ എളുപ്പമായി.
തന്റെ സ്കോർപിയോ കാർ മോഷണം പോയതായി കഴിഞ്ഞ വ്യാഴാഴ്ച വിനയ് കുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങുന്നതിനിടയിലാണു രാജസ്ഥാനിൽനിന്നു വിവരം ലഭിച്ചതെന്നു പോലീസ് അറിയിച്ചു.
വിനയ് കുമാറിനെയും കൂട്ടി ഇന്നലെ ബിക്കാനിറിലെ വാഹനം കിടന്ന ഹൈവേയിലെത്തിയ ഡൽഹി പോലീസിനു രാജസ്ഥാൻ പോലീസ് വാഹനം കൈമാറിയെന്നു നപസർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജസ്വീർ സിംഗ് പറഞ്ഞു. വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.