ജയ് പലസ്തീൻ വിളിച്ച് ഒവൈസി; ജയ് ഹിന്ദുരാഷ്‌ട്രയുമായി ബിജെപി
ജയ് പലസ്തീൻ വിളിച്ച് ഒവൈസി; ജയ് ഹിന്ദുരാഷ്‌ട്രയുമായി ബിജെപി
Wednesday, June 26, 2024 1:43 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയുടെ രണ്ടാംദിവസമായ ഇന്നലെ ജയ് ശ്രീറാം, ജയ് പലസ്തീൻ, ജയ് ഹിന്ദുരാഷ്‌ട്ര വിളികൾ.

ബിജെപി അംഗങ്ങളാണു സത്യപ്രതിജ്ഞയ്ക്കുശേഷം ജയ് ശ്രീറാം വിളിച്ചത്. ഹൈദരാബാദിൽനിന്നുള്ള എഐഎംഐഎം അംഗം അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞയ്ക്കുശേഷം ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചു.

ജയ് ഭീം, ജയ് മീം, ജയ് തെലുങ്കാന, ജയ് പലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ... എന്നു വിളിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. അഞ്ചാം തവണയാണ് ഒവൈസി ലോക്സഭാംഗമാകുന്നത്.

പലസ്തീൻ അനുകൂല മുദ്രാവാക്യം ഒവൈസി വിളിച്ചതിനെത്തുടർന്ന് ബിജെപി അംഗം ശോഭ കരന്തലജെയുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. വിവാദപരാമർശങ്ങൾ സഭാ രേഖകളിൽനിന്നു നീക്കം ചെയ്യുമെന്ന് ചെയർ അറിയിച്ചു.

ബിജെപിയുടെ ഉത്തർപ്രദേശിലെ ബറേലി മണ്ഡലത്തിൽനിന്നുള്ള ഛത്രപാൽ സിംഗ് ഗാംഗ്വർ “ജയ് ഹിന്ദു രാഷ്‌ട്ര’’ എന്നു വിളിച്ചു. ഇതിനെതിരേ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ജയ് ഭീം, ജയ് ഭാരത്, ജയ് ബംഗ്ല വിളികളും സത്യപ്രതിജ്ഞയ്ക്കുശേഷം ഉയർന്നു.


മണിപ്പുർ എംപിമാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷം

മണിപ്പുരിൽനിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പ്രഫ. അൻഗോംച ബിമോൽ അകോയിസാമും ആൽഫ്രഡ് കൻഗാമും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ “ജസ്റ്റീസ് ഫോർ മണിപ്പുർ’’ (മണിപ്പുരിന് നീതി വേണം) വിളികളുമായി പ്രതിപക്ഷ എംപിമാർ.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് എംപിമാർ എഴുന്നേറ്റുനിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്. സംസ്ഥാനത്തെ രണ്ടു സീറ്റുകളും ഇക്കുറി കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.

സഭാ നടപടികൾക്കുശേഷം പാർലമെന്‍റിനു പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മണിപ്പുരിന് നീതി ലഭിക്കണമെന്നും ഇതിനുവേണ്ടിയായിരിക്കും തങ്ങളുടെ പോരാട്ടമെന്നും ഇരു എംപിമാരും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.